ഗോവയിൽ നിന്നും ലഹരികടത്ത്: കൊലക്കേസിൽ പ്രതിയടക്കമുള്ള എട്ടംഗ സംഘം കഴക്കൂട്ടത്ത് പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് ലഹരി കടത്ത് സംഘത്തിലെ എട്ടുപേർ പിടിയിലായി. സംഭവത്തിൽ ഗോവയിൽ നിന്നും ലഹരിയുമായെത്തിയവരാണ് പിടിയിലായത്. നിരോധിത മയക്കുമരുന്നായ എംഡിഎംഎയും, എൽഎസ്‍ഡി സ്റ്റാമ്പുമായി ഗോവയിൽ നിന്നും സംഘമെത്തുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ഡാൻസാഫ് സംഘം ഇവരെ പിന്തുടർന്നത്.
അതേസമയം കഴക്കൂട്ടത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനം തടഞ്ഞിരുന്നു. പിന്നാലെ വാഹനത്തിനുള്ളിൽ നിന്നുമാണ് ലഹരിവസ്തുക്കള്‍ പിടികൂടുകയായിരുന്നു. പുതുവത്സാരാഘോഷത്തിന് ശേഷം ഗോവയിൽ നിന്നും കൊണ്ടുവന്ന ലഹരിവസ്തുക്കള്‍ ഇവർ പല സ്ഥലങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഇതേസമയം കൊലക്കേസിൽ പ്രതിയായ ദിപു ദത്ത്, ശ്രീജിത്ത്, ആദർശ്, രജ്ഞിത്ത്, വിഷ്ണു, ശ്യാംകുമാർ, സുബാഷ്, അരുണ്‍ എന്നിവരാണ് പിടിയിലായതെന്നാണ് വിവരം. കഴക്കൂട്ടം പൊലീസിന്‍റെ സഹായത്തോടെയാണ് ഇവരെ പ്രത്യേക സംഘം പിടികൂടിയത്.
https://www.facebook.com/Malayalivartha
























