രാജ്ഭവനിൽ വിസിമാരുടെ ഹിയറിംഗ് ഇന്നും തുടരും; എംജി - കണ്ണൂർ വിസിമാർ ഇന്ന് ഹാജരാകാൻ നിർദേശം രണ്ടാഴ്ച കൂടി സമയം ചോദിച്ച് കണ്ണൂർ വിസി; വിസിമാരെ പുറത്താക്കുന്നതിൽ ഗവർണ്ണർ തീരുമാനമെടുക്കുന്നത് കോടതി വിധി വന്ന ശേഷം

വിസിമാരുടെ കാര്യത്തിൽ ഇത് വരെ ഒരു തീരുമാനമായിട്ടില്ല. ഇപ്പോൾ ഇതാ രാജ്ഭവനിൽ വിസിമാരുടെ ഹിയറിംഗ് ഇന്ന് തുടരുമെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്. എംജി -കണ്ണൂർ വിസിമാർക്ക് ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ് . കണ്ണൂർ വിസി ഹാജരാകാൻ വീണ്ടും രണ്ടാഴ്ച കൂടി സമയം ചോദിച്ചിട്ടുണ്ട്. ഗവർണറെ അറിയിച്ച ശേഷം വിദേശത്ത് പോയ എംജി സർവകലാശാല വിസി കഴിഞ്ഞ ഹിയറിംഗിൽ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഹിയറിങ് നടക്കും.
വിദേശ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹം ഇന്ന് രാജ്ഭവനിലെത്തുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏഴ് വൈസ് ചാൻസിലർമാരുടെ ഹിയറിംഗ് പൂർത്തിയായി. വിസിമാരെ പുറത്താക്കുന്നതിൽ ഗവർണ്ണർ തീരുമാനമെടുക്കുന്നത് കോടതിയിലുള്ള കേസിൻറെ പുരോഗതി കൂടി മനസിലാക്കിയിട്ടാകും. രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസിലും ഇന്ന് ഗവർണറെ കാണാനെത്തും. ചാൻസലർ ബില്ലിൽ ഉള്ള സ്റ്റാൻഡിംഗ് കൗൺസിലിൻറെ നിയമോപദേശവും ഇന്ന് നൽകും. ബില്ലിൽ ഗവർണ്ണർ യുജിസിയുട നിലപാട് കൂടി ചോദിക്കാനുള്ള സാധ്യതയും കൂടെ പരിഗണിക്കുന്നുണ്ട്.
അതേസമയം രാജി വയ്ക്കാതിരിക്കാൻ കാരണം കാണിക്കാൻ നോട്ടീസ് നൽകിയ വൈസ് ചാൻസര്‍മാരുടെ ഹിയറിംഗ് ഗവര്‍ണര്‍ നടത്തിയിരുന്നു. നോട്ടീസ് നൽകിയ ഒന്പതുപേരിൽ നാലുപേര്‍ നേരിട്ട് രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂര്‍, എംജി സര്‍വകലാശാലാ വിസിമാര്‍ എത്തിയില്ല. കേരള മുൻ വി.സി. വിപി മഹാദേവൻ പിള്ള, ഡിജിറ്റൽ സര്‍വ്വകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ സര്‍വകലാശാലാ വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ.മധു എന്നിവരാണ് നേരിട്ടെത്തിയത്.
എം.ജി വിസി ഡോ.സാബു തോമസ് വിദേശ സന്ദര്‍ശനത്തിലായതിനാലാണ് ഹാജരാകാതിരുന്നത്. എംജി വിസിയ്ക്കായി പ്രത്യേക ഹിയറിംഗ് നടത്തുമെന്ന് അറിയിച്ചിരുന്നു . മറ്റുള്ളവരുടെ അഭിഭാഷകരാണ് എത്തിയത്. ഹിയറിംഗിന് ശേഷം വിശദമായ റിപ്പോര്‍ട്ട് രാജ്ഭവൻ ഹൈക്കോടതിയ്ക്ക് കൈമാറും. കോടതി വിധിയ്ക്ക് ശേഷം മതി തുടര്‍ നടപടിയെന്നാണ് ഗവര്‍ണർ തീരുമാനിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha
























