ശ്രീനിവാസന്‍ വധം ഫയലുകള്‍ എന്‍.ഐ.എയ്ക്ക് ഡ്.വൈ.എസ്പിയ്ക്ക് വധഭീഷണി. നാടകങ്ങളെല്ലാം പൊളിഞ്ഞു.

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് പുതിയ വഴിതിരിവിലേയ്ക്ക് എത്തിയതോടെ കേസിന്റെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ. ശ്രീനിവാസന്‍ വധത്തില്‍ തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെയാണ് സംഭവങ്ങള്‍ സംസ്ഥാന പോലീസിന്റെ കൈവിട്ടത്. എന്നാലും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും തീവ്രവാദവുമായി ബന്ധപ്പെടുത്തി കേസുകളില്‍പെടുത്തിയതും കാരണം കേസ് എന്‍ ഐ എ ഏറ്റെടുക്കണമെന്ന ആവശ്യം എല്ലാ കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു.
എന്‍.ഐ.എ ഏറ്റെടുത്തതോടെ കേസ് അന്വഷിച്ചു കൊണ്ടിരുന്ന കേരള പോലീസ് ഡിവൈഎസ് പിയ്ക്ക വധഭീഷണിയും തീവ്രവാദികളില്‍ നിന്നും ഉണ്ടായിരിക്കുന്നത് ഗൗരവ്വമായാണ് കാണുന്നത്. കേസില്‍ കേരള പോലീസിന്റെ അന്വേഷണം ഏതാണ് പൂര്‍ത്തിയായ സ്ഥിതിയ്ക്ക് കേസുകള്‍ എന്‍ ഐ എയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
് ശ്രീനിവാസന്‍ വധക്കേസിന്റെ ഫയലുകള്‍ രണ്ട് ദിവസത്തിനകം എന്‍ഐഎക്ക് കൈമാറാന്‍ ഡിജിപി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. കേസ് ഏറ്റെടുക്കാന്‍ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എന്‍ഐഎയോട് നിര്‍ദ്ദേശിച്ചിരുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡിജിപി നല്‍കിയത്. ശ്രീനിവാസന്‍ വധക്കേസില്‍ ഇതുവരെ 42 പേരാണ് അറസ്റ്റിലായത്.
2022 ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പിഎഫ്‌ഐ പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍.
ആകെ 48 പ്രതികളുള്ള കേസില്‍ ഭൂരിഭാഗം പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം സൈബര്‍ പോലീസിന് കൈമാറി. പാലക്കാട് നാര്‍കോട്ടിക് ഡിവൈഎസ്പി അനില്‍ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
വിദേശത്ത് നിന്നാണ് ഡിവൈഎസ്പിക്ക് ഭീഷണി സന്ദേശം വന്നത്. ശ്രീനിവാസന്‍ കൊലക്കേസില്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതോടെയാണ് ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണി വന്നത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ എന്നുമായിരുന്നു ഭീഷണി. പരാതിയില്‍ പാലക്കാട് സൗത്ത് പോലീസെടുത്ത കേസാണ് സൈബര്‍ വിഭാഗത്തിന് കൈമാറിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നതിന്റെ പേരില്‍ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് ശ്രീനിവാസന്‍ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന കാര്യം നേരത്തെ ഉയര്‍ന്നു വന്നിരുന്നു. കേരളത്തില്‍ കൊല്ലാനുള്ള ഹിന്ദു സംഘടനകളുടെ നേതാക്കളുടെ ലിസ്റ്റ് പി എഫ് ഐ പ്രവര്‍ത്തകര്‍ തയ്യാറാക്കിയിരുന്നു. ആ ലിസ്റ്റിലുള്ള ഓരോരുത്തരെയായി കൊല്ലുകയായിരുന്നു. അതിന്റെ ഭാഗമായാണ് എലപ്പുള്ളിയില്‍ സുബൈര്‍ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത ശ്രീനിവാസനെ വെട്ടി കൊന്നതെന്നും കണ്ടെത്തിയിരുന്നു.
പിഎഫ് ഐ പകരത്തിന് പകരമുള്ള കൊലകളാണ് കേരളത്തില്‍ നടത്തിയിരുന്നതെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍ പകരത്തിന് ഏതെങ്കിലും ഒരാളെ കൊല്ലുകയല്ല ചെയ്തു കൊണ്ടിരുന്നത്. പി എഫ് ഐ യുടെ പ്രത്യേക സ്‌ക്വാഡ് തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചുള്ളവരെയായിരുന്നു കൊന്നൊടുക്കി കൊണ്ടിരുന്നത്. എന്നാല്‍ പി എഫ് ഐ യുടെ നിരോധനത്തിനെ തുടര്‍ന്ന് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയവരുണ്ടാക്കിയ നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയുമെടുക്കാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അതിനെ തുടര്‍ന്ന് അക്രമം നത്തിയ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
എന്‍ ഐ എ രാജ്്യ വ്യാപകമായി നടത്തിയ റെയ്ഡുകളില്‍ നൂറുക്കണക്കിന് രഹസ്യ രേഖകള്‍ കണ്ടെടുത്തിരുന്നു. അക്രമം, സ്േഫാടനം, കൊലപാതകം തുടങ്ങി പിഎഫ് ഐ ആസൂത്രണം ചെയ്തിരുന്ന എല്ല വിധ്വംസക പ്രവര്‍ത്തനങ്ങളെ കുറിച്ചും എന്‍ ഐ എ യ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. അവസാനത്തെ റെയ്ഡില്‍ കേരളത്തില്‍ നിന്നും അറസ്റ്റിലായി അഭിഭാഷകന്‍ മുബാറക് പി എഫ് ഐയുടെ സക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്കുന്ന വ്യക്തിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























