കേന്ദ്രം ഇടപെട്ടു എല്ലാം രാജിയായി മന്ത്രിയായി ,നയപ്രഖ്യാപനവുമായി പിണറായിക്ക് RSS ഇടനിലക്കാരന്‍.

കേരള ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള കലാപും കലാശക്കെട്ട് കഴിഞ്ഞ് സമാധാനത്തിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. ഗവര്‍ണര്‍ ഡെല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പിണറായി വിജയനും ഗവര്‍ണറും ഫോണില്‍ സംസാരിച്ചു. ആര് ആരെ ആദ്യം വിളിച്ചു വെന്ന് വ്യക്തമല്ല. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് നീട്ടി കൊണ്ടു പോകുന്നത് ഉചിതമല്ലെന്ന് മനസിലാക്കിയ ആര്‍ എസ് എസ് നേതൃത്വമാണ് പിണറായി ഗവര്‍ണര്‍ സംഭാഷണത്തിന് അവസരമൊരുക്കിയതെന്നാണ് പറയപ്പെടുന്നത്.
അതോടെ സജി ചെറിയാന്റെ മന്ത്രി സ്ഥാനവും റെഡിയായി. അതിന് പിന്നാലെ പിണറായി സര്‍ക്കാര്‍ വേണ്ടെന്ന് വെച്ച നയപ്രഖ്യാപന സമ്മേളനത്തിനും തീരുമാനിച്ചു. ബജറ്‌റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പങ്കെടുക്കണമെന്ന് ഗവര്‍ണറോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയതു. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കു ഗവര്‍ണര്‍ എതിരു നിന്നാല്‍ അതു ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാക്കാനുള്ള ഒരുക്കം സിപിഎം നടത്തിയിരുന്നു. അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തിന് ഒപ്പം ഡല്‍ഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് ഗവര്‍ണര്‍ക്കു ലഭിച്ച സന്ദേശവും നിര്‍ണായകമായി എന്നാണ് വിവരം.
സംസ്ഥാന സര്‍ക്കാരിനെ ശ്വാസം മുട്ടിക്കാനും കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനും കേന്ദ്രം ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന വ്യാപകമായി ഗൃഹസന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ് ഇത്. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്രം ശ്രമിക്കുന്നു എന്നതാണു ദേശീയ തലത്തില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന മുഖ്യ ആരോപണങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ ഒരു മന്ത്രിയുടെ സത്യപ്രതിജ്ഞ തന്നെ മുടക്കാന്‍ തയാറായാല്‍ അത് ആക്ഷേപങ്ങളെ ബലപ്പെടുത്തുന്നതാകും എന്ന സന്ദേശം രാജ്ഭവനു ലഭിച്ചു.
ഇതുകൂടി കണക്കിലെടുത്താണ് ആരിഫ് മുഹമ്മദ് ഖാന്‍ അവസാന നിമിഷം മലക്കം മറിഞ്ഞത്. തിങ്കളാഴ്ച രാത്രി വരെ അദ്ദേഹം നല്‍കിയ സൂചന സജിക്ക് തിരിച്ചുവരവ് എളുപ്പമല്ല എന്നു തന്നെയായിരുന്നു. ഒരേ സമയം സജിക്ക് തിരിച്ചുവരാനും അതല്ല, ആ വരവ് തടയാനും കഴിയുന്ന ഉപദേശങ്ങള്‍ ഗവര്‍ണര്‍ക്കു മുന്നില്‍ ഉണ്ടായി. അതില്‍ ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനവും പ്രധാനമായിരുന്നു. ഒടുവില്‍ മന്ത്രിസഭാ വികസനം ഗവര്‍ണറെ ഉപയോഗിച്ചു തടഞ്ഞു നിര്‍ത്തി എന്ന പ്രചാരണത്തിന് വഴിയൊരുക്കേണ്ടതില്ലെന്നു രാജ്ഭവന്‍ നിശ്ചയിച്ചു.
കേരളത്തിലെ ആര്‍ എസ് എസ് , ബിജെപി നേതൃത്വത്തിന് സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് വിപരീത ഫലമാണുണ്ടാക്കിയിട്ടുള്ളത്. ഗവര്‍ണറെ കൊണ്ട് സര്‍ക്കാരിനെ ശ്വാസംമുട്ടിച്ച് ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവും ശക്തമായിരുന്നു. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കേരളം വിട്ട് പോകുന്നതിന്റെ ഉത്തരവാദിത്വം ബിജെപിയ്ക്കും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തിലാവാം ബിജെപി , സിപിഎം രഹസ്യ ധാരണയുണ്ടാക്കി ഗവര്‍ണര്‍ പ്രശ്‌നം തല്ക്കാലത്തേയ്ക്ക് മയപ്പെടുത്തിയതെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.
ഇതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ സംസാരിക്കുകയും ചെയ്തു. ആര് ആരെയാണ് വിളിച്ചത് എന്നതില്‍ വ്യക്തത ഇല്ലെങ്കിലും പ്രതിസന്ധിക്ക് അയവു വരുത്താന്‍ അതും സഹായകരമായി. സര്‍ക്കാരും ഗവര്‍ണറും തമ്മിലെ സംഘര്‍ഷം നിലനില്‍ക്കെ തന്നെയാണ് എം.ബി.രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അവിടെ തികഞ്ഞ ആതിഥേയനായി നിന്ന ആരിഫ് മുഹമ്മദ് ഖാന്‍ അതേ സൗഹാര്‍ദം തന്നെ ഇന്നു പ്രകടിപ്പിക്കാനാണ് എല്ലാ സാധ്യതയും. മുഖ്യമന്ത്രിയെ കാറിന് അരികെ വരെ വന്ന് അന്ന് അദ്ദേഹം യാത്ര അയയ്ക്കുകയുണ്ടായതും എല്ലാവരുടെയും മനസിലുണ്ട്.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുളള ബില്‍ അതിനു ശേഷമാണ് നിയമസഭ ചേര്‍ന്നു പാസാക്കിയത്. ആ സംഘര്‍ഷ സാഹചര്യം സജിയുടെ സത്യപ്രതിജ്ഞയെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചിട്ടുമുണ്ടാകും. എന്നാല്‍, സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടു പോകാം എന്നതിനപ്പുറം തടയാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നുമില്ല.
സജിക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുവല്ല കോടതിയുടെ വിധി, പക്ഷേ വന്നിട്ടില്ല. അത് സജിക്ക് അനുകൂലമായാല്‍ തന്നെ ഭരണഘടനയെ അവഹേളിച്ചു എന്ന ആരോപണത്തിന്റെ പേരിലുള്ള നിയമയുദ്ധം അവിടെ തീരാന്‍ ഇടയില്ല. അതു കണക്കിലെടുത്താണ് ഭാവിയില്‍ എന്തു തിരിച്ചടി ഉണ്ടായാലും ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന മുന്നറിയിപ്പോടെ സത്യപ്രതിജ്ഞയ്ക്കായി ആരിഫ് മുഹമ്മദ് ഖാന്‍ സമ്മതം മുളിയത്.
https://www.facebook.com/Malayalivartha
























