പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്; പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം; സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതും ശരിയല്ല; സർക്കാർ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി

സർക്കാർ ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചു പരിഗണിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ചന്ദ്രചൂഡൻനായിരുന്നു 48 പണിക്കൂർ പണിമുടക്കിനെതിരെ കോടതിയെ സമീപിച്ചത്. എന്നാലും നിർണായകമായ നിരീക്ഷണങ്ങളാണ് ഈ ഒരു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ സർക്കാർ കൃത്യമായ നിലപാട് എടുക്കണമെന്ന് താക്കീതും നൽകി ഹൈക്കോടതി. ഈ വിഷയത്തിൽ നടപടിയുമെടുക്കണമെന്നും സർക്കാരിന് നിർദ്ദേശം കൊടുത്തിരിക്കുകയാണ് ഹൈക്കോടതി . ഡിവിഷൻ ബെഞ്ച് നിർണായകമായ ഒരു നിരീക്ഷണം പങ്കുവെച്ചിട്ടുണ്ട്.
അതായത് പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ് എന്നാതാണ് ആ നിരീക്ഷണം. മാത്രമല്ല മറ്റൊരു നിർണായക തീരുമാനം ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത് പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരിക്കുകയാണ് .പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ല എന്നും ഹൈക്കോടതി തുറന്നടിച്ചു .
പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നതും ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അധികാരികൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ചീഫ് ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി . സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമവിരുദ്ധമാണ് എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് അന്നേ ദിവസത്തെ ശമ്പളം അനുവദിച്ചതും ഹൈക്കോടതി നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു.ഹൈക്കോടതി ഹർജി തീർപ്പാക്കിയത് ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരണിക്കണമെന്ന് സർക്കാരിനോട് നിർദേശിച്ചാണ് . പ്രത്യേകിച്ചും സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നതും അവർക്ക് ശമ്പളം നൽകുന്നതിന് എതിരെയും എല്ലാം ഹൈക്കോടതി പൊട്ടിത്തെറിച്ചിരിക്കുകയാണ്. അതിനെതിരെ ഒരു നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്.
നമുക്കറിയാം ഇടയ്ക്ക് ഒരു പ്രശ്നമുണ്ടായത് രാജ്ഭവനിൽ ഗവർണർക്കെതിരെ നടന്ന എൽഡിഎഫ് മാർച്ചിൽ ചില സർക്കാർ ജീവനക്കാർ ഒപ്പിട്ട ശേഷം പങ്കെടുത്തുവെന്നും അവർക്ക് ശമ്പളം അനുവദിച്ചു എന്ന തരത്തിലുള്ള ഒരു ആരോപണം ഉയർന്നിരുന്നു. അപ്പോഴും ഹൈക്കോടതി നിർണായകമായ നീക്കങ്ങൾ ആ വിഷയത്തിൽ പുറപ്പെടുവിച്ചിരുന്നു. ഗവർണറും ആ വിഷയത്തിൽ ഇടപെട്ടിരുന്നു. ജീവനക്കാർ സമരത്തിനെത്തിയത് ജോലിക്ക് കയറാനായി ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് കത്തയച്ച് ഗവർണർ ചോദിച്ചിരുന്നു.
പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്ന ഏഴുപേർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത വീഡിയോയും ഫോട്ടോകളും അടങ്ങുന്ന ഒരു പരാതി ബിജെപി ഗവർണർക്ക് കൊടുത്തിരുന്നു. ഈ വിഷയം വളരെ വിവാദമായതാണ്. ആ ഒരു വിഷയവും ഈ ഒരു വിഷയം കൂടി വായിച്ചാൽ തീർച്ചയായും ഹൈക്കോടതി പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ ആഞ്ഞടിച്ചു എന്ന് തന്നെ നമുക്ക് അക്ഷരാർത്ഥത്തിൽ പറയാവുന്നതാണ്.
https://www.facebook.com/Malayalivartha
























