നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണക്കടത്തിൽ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണക്കടത്ത്. മാത്രമല്ല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. സംഭവത്തിൽ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരായ വിഷ്ണു, അഭിലാഷ്, മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി മൂവരും പിടിയിലായത്. ഇന്നലെ ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ വിമാനത്തിൽ സ്വർണ്ണവുമായി എത്തിയതാന് ഫാസിൽ. തുടർന്ന് വിമാനത്താവളത്തിലെ ശുചിമുറിയിൽ വച്ച് എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിലെ ജീവനക്കാരനായ അഭിലാഷിന് കൈമാറുകയായിരുന്നു.
എന്നാൽ ഇതിനു പിന്നാലെ ഫാസിൽ സ്വർണ്ണവുമായി എത്തുന്നുണ്ടെന്ന് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരും പരിശോധനയ്‌ക്ക് എത്തുകയായിരുന്നു. ഇതേസമയം അവിടെയെത്തിയ ഉദ്യോഗസ്ഥർ ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ സഹപ്രവർത്തകനായ വിഷ്ണുവിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്ന് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























