സംസ്ഥാന വ്യാപകമായി 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി; വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു;145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി
സംസ്ഥാന വ്യാപകമായി ഇന്നലെ 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
അതേസമയം സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിക്കാണ് ദാരുണാന്ത്യം. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ കുഴിമന്തി വരുത്തിച്ചു . ഇത് കഴിച്ചതോടെ ശാരീരിക അസ്വസ്ഥത തുടങ്ങി . പെൺകുട്ടി ഗുരുതരാവസ്ഥയിലായി. ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സക്കായി പ്രവേശിപ്പിക്കുകയും ചെയ്തു. 19 വയസായിരുന്നു പെൺകുട്ടിക്കെന്നാണ് വിവരം.
എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . ഈ സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നകൊടുത്തു. ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്പുതുവർഷ ദിവസമായിരുന്നു . ഹോട്ടലിന്റെ പേര് പൊലീസ് പുറത്ത് വിട്ടില്ല. പുതുവർഷ ദിവസം മുതൽ പെൺകുട്ടി ചികിത്സയിലാണ്. നില വഷളായപ്പോൾ മംഗലാപുരത്തേക്ക് മാറ്റി. പിന്നീട് കുട്ടി മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha