ശബരിമല സ്ത്രീ പ്രവേശത്തിനെതിരെ കലാപം നയിച്ച യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ മസ്തകത്തിന് ഏറ്റ അടിയായിരുന്നു ബിന്ദു അമ്മിണിമാരുടെ സ്ത്രീ പ്രവേശനം; മുറിവേറ്റ വേട്ടപ്പട്ടികൾ എന്ന പോലെ എവിടെയും യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീ; മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള എസ്സൻസ് ഗ്ലോബൽ ആലപ്പുഴയുടെ പുരസ്ക്കാരം അഡ്വ: ബിന്ദു അമ്മിണി ടീച്ചർക്ക്; ജസ്‌ല മാടശേരി
ശബരിമല സ്ത്രീ പ്രവേശത്തിനെതിരെ കലാപം നയിച്ച യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ മസ്തകത്തിന് ഏറ്റ അടിയായിരുന്നു ബിന്ദു അമ്മിണിമാരുടെ സ്ത്രീ പ്രവേശനം.മുറിവേറ്റ വേട്ടപ്പട്ടികൾ എന്ന പോലെ എവിടെയും യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീ കൂടെയാണ്.മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള എസ്സൻസ് ഗ്ലോബൽ ആലപ്പുഴയുടെ പുരസ്ക്കാരം അഡ്വ: ബിന്ദു അമ്മിണി ടീച്ചർക്ക്. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി.
ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള എസ്സൻസ് ഗ്ലോബൽ ആലപ്പുഴയുടെ പുരസ്ക്കാരം അഡ്വ: ബിന്ദു അമ്മിണി ടീച്ചർക്ക്. കൊയിലാണ്ടി കോടതിയിൽ അഭിഭാഷകയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ തലശ്ശേരി കാമ്പസിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലും അദ്ധ്യാപികയായിരുന്നു. ഇപ്പോൾ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ലക്ചററാണ്. സാമൂഹിക പ്രവർത്തക, രാഷ്ട്രീയ പ്രവർത്തക, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയ്ക്ക് ശേഷം യുവതികളായ സ്ത്രീകൾക്ക് വിലക്കുള്ള ശബരിമലയിൽ കയറിയ യുവതികളിൽ ഒരാൾ..
കേരളത്തിൻ്റെ രാഷ്ട്രീയം ശബരിമല വിധിയ്ക്ക് മുൻപും ശേഷവും എന്ന് രാഷ്ട്രീയ സാമൂഹിക ചരിത്രങ്ങളിൽ രേഖപ്പെടുത്തപ്പെടും, അവിടെ ഏറ്റവും ശ്രദ്ദേയമായ വ്യക്തിത്വങ്ങളിൽ ഒന്ന് ബിന്ദു അമ്മിണി ടീച്ചറുടേത് തന്നെയാകും.. മലയാളി പൊതുബോധത്തിൻ്റെ നിറം പിടിപ്പിച്ച മനോഹരമായ പൊയ്മുഖം അഴിഞ്ഞു വീണത് ശബരിമല സ്ത്രീ പ്രവേശന വിധിയും, അതിനു ശേഷം കേരളത്തിൽ അരങ്ങേറിയ അസ്വസ്ഥ ജനകമായ സംഭവ വികാസങ്ങളുമാണ്.
സ്വയം നവോത്ഥാന ജനതയെന്ന് ഊറ്റം കൊണ്ടിരുന്ന കേരളത്തിൻ്റെ യഥാസ്ഥിതിക ബോധവും, സ്ത്രീവിരുദ്ധതയും, ജാതിയതയും, അന്ധവിശ്വാസങ്ങളും ശബരിമലയിലെ കല്ലിലാണ് സ്ത്രീ പ്രവേശന വിധിക്കൊപ്പം ചിതറിത്തെറിച്ച് ദുർഗ്ഗന്ധം വമിപ്പിച്ച് പുറത്തേക്ക് ഒഴുകി ഇറങ്ങിയത്. ജനാധിപത്യ മൂല്യങ്ങളും, സ്ത്രീ പുരുഷ തുല്യതയും ഉയർത്തിപ്പിടിച്ച് ആ ഒഴുക്കിനെതിരെ നീന്തിയവർ വളരെ ചുരുക്കമായിരുന്നു. അതിൽ ചിലർ കരപറ്റി, അതിൽ ഒരാളായിരുന്നു ബിന്ദു അമ്മിണി ടീച്ചർ.
ശബരിമല സ്ത്രീ പ്രവേശത്തിനെതിരെ കലാപം നയിച്ച യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ മസ്തകത്തിന് ഏറ്റ അടിയായിരുന്നു ബിന്ദു അമ്മിണിമാരുടെ സ്ത്രീ പ്രവേശനം.മുറിവേറ്റ വേട്ടപ്പട്ടികൾ എന്ന പോലെ എവിടെയും യാഥാസ്ഥിതിക പൊതുബോധത്തിൻ്റെ വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുന്ന സ്ത്രീ കൂടെയാണ്.
എസ്സൻസ് ഗ്ലോബൽ ആലപ്പുഴ ഈ വർഷം ഏർപ്പെടുത്തിയിരിക്കുന്ന മികച്ച സാമൂഹിക പ്രവർത്തകയ്ക്ക് ഉള്ള അവാർഡ് ഏറ്റുവാങ്ങാൻ ബിന്ദു അമ്മിണി ആലപ്പുഴയിൽ വെനീസ്യ 2023 ൻ്റെ വേദിയിൽ എത്തുന്നു. ജനുവരി 8 -ആലപ്പുഴ ചെത്ത് തൊഴിലാളി ഹാളിൽ രാവിലെ 9 മണി മുതൽ നടക്കുന്ന സ്വതന്ത്ര ചിന്താ സെമിനാർ വെനീസ്യ 2023 ൽ പങ്കെടുക്കാനുള്ള സീറ്റുകൾ പരമാവധി മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
https://www.facebook.com/Malayalivartha