Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...

ഇപ്പോൾ ഏറ്റവും നല്ല ബിസിനസ് ആണ് തട്ടുപൊളിപ്പൻ തട്ടുകടകൾ .. അറേബിയൻ ,ആഫ്രിക്കൻ, പേഷ്യന്‍ തുടങ്ങി ലോകത്തെ എല്ലാ രുചികളും ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ കിട്ടും ..പാവം മലയാളി.. ഇത്തരം ഭക്ഷണത്തിന്റെ സ്വാദ് എന്തെന്നറിയാൻ ഈ രാജ്യങ്ങളിലേയ്ക്കൊന്നും പോയിട്ടില്ലല്ലോ ..ഇനി പോയവർ ആരും തന്നെ ഇത്തരം തട്ട് കടകളിൽ ചെന്ന് സ്വാദ് നോക്കിയിട്ടുമില്ല.. അപ്പോൾ പിന്നെ വളരെ എളുപ്പം ..അറേബിയൻ എന്നോ ആഫ്രിക്കൻ എന്നോ പേരിട്ട് എന്തും മലയാളിയുടെ തീന്മേശയിൽ എത്തിക്കാം

08 JANUARY 2023 01:47 PM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ വിഷബാധയും അതേത്തുടര്‍ന്നുള്ള മരണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കേരളത്തിൽ ഇപ്പോൾ നിത്യ സംഭവമാണ് . ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ ആറ്‌ ദിവസത്തിനിടെ രണ്ട്‌ മരണങ്ങള്‍ ഉണ്ടായപ്പോൾ മാത്രമാണ് കേരളത്തിന്റെ ആഗോഗ്യവകുപ്പ് ഉറക്കത്തിൽ നിന്ന് ഉണർന്നത് . അതോടെ മുക്കിലും മൂലയിലുമുള്ള പല ഹോട്ടലുകളും അടച്ചു പൂട്ടി ..പക്ഷെ ഇതൊക്കെ എത്രനാൾ ..പൊതു ജനം വിഡ്ഢി ആണെന്നല്ല പറയുന്നത് ? മറ്റെന്തിങ്കിലും ഒരു വിഷയം കിട്ടിയാൽ ഇതെല്ലം പാടെ മറക്കും, അതോടെ പൂട്ടിയ ഹോട്ടലുകൾ ഒന്നിന് പത്തെണ്ണമായി വീണ്ടും തുറക്കും

ഇപ്പോൾ ഏറ്റവും നല്ല ബിസിനസ് ആണ് തട്ടുപൊളിപ്പൻ തട്ടുകടകൾ .. അറേബിയൻ ,ആഫ്രിക്കൻ, പേഷ്യന് തുടങ്ങി ലോകത്തെ എല്ലാ രുചികളും ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ കിട്ടും ..പാവം മലയാളി.. ഇത്തരം ഭക്ഷണത്തിന്റെ സ്വാദ് എന്തെന്നറിയാൻ ഈ രാജ്യങ്ങളിലേയ്ക്കൊന്നും പോയിട്ടില്ലല്ലോ ..ഇനി പോയവർ ആരും തന്നെ ഇത്തരം തട്ട് കടകളിൽ ചെന്ന് സ്വാദ് നോക്കിയിട്ടുമില്ല.. അപ്പോൾ പിന്നെ വളരെ എളുപ്പം ..അറേബിയൻ എന്നോ ആഫ്രിക്കൻ എന്നോ പേരിട്ട് എന്തും മലയാളിയുടെ തീന്മേശയിൽ എത്തിക്കാം

സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്‌ഥതയും കാര്യക്ഷമതയില്ലായ്‌മയുമാണ്‌ വീടിന്‌ പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത അവസ്‌ഥയിലേക്ക്‌ നമ്മുടെ സംസ്‌ഥാനത്തെ എത്തിച്ചത്‌. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്ന് തന്നെ പറഞ്ഞെ പറ്റൂ

എവിടെ വേണമെങ്കിലും ആര്‍ക്കും ഹോട്ടലുകള്‍ ആരംഭിക്കാവുന്ന അവസ്‌ഥയാണ്‌ സംസ്‌ഥാനത്ത്‌ നിലനില്‍ക്കുന്നത്‌. പാചകത്തിന്‌ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നാണ്‌ എത്തിക്കുന്നതെന്നതും മാലിന്യ നിര്‍മാര്‍ജനവും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ അന്വേഷിക്കാറില്ല. ഹോട്ടല്‍ ജീവനക്കാര്‍ക്ക്‌ നിയമാനുസൃതമായ ഹെല്‍ത്ത്‌ കാര്‍ഡുകള്‍ ഉണ്ടോയെന്നും ആരും അന്വേഷിക്കാറില്ല. ഇതിലൊന്നും സര്‍ക്കാരിന്‌ ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണോ?

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന്‌ പ്രഖ്യാപിക്കാതെ ശാസ്‌ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തനസജ്‌ജമാക്കിയാല്‍ മാത്രമെ സംസ്‌ഥാനത്ത്‌ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. നിലവിലെ ഗുരുതരമായ അവസ്‌ഥ മറികടക്കാന്‍ മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ നടത്തേണ്ടതുണ്ട്‌.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്‌. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്‌ക്ക്‌ ഇറങ്ങുന്ന രീതിയാണ്‌ സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കുന്നത്‌.

സംസ്ഥാനത്തുണ്ടായ മരങ്ങളെ തുടർന്ന് സംസ്ഥാന വ്യാപകമായി 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു... വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി എന്നാണു മന്ത്രി പറയുന്നത് .. ഇത്രയും കൊണ്ട് ജനത്തിന്റെ വാ മൂടിക്കെട്ടാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞു

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്‌ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്‌ഥാനത്തേക്ക്‌ തള്ളപ്പെട്ടത്‌ സംസ്‌ഥാനത്തെ ഭക്ഷ്യസുരക്ഷയിലെ പരാജയം വ്യക്‌തമാക്കുന്നതാണ്‌.

2004-ല്‍ സംസ്‌ഥാനത്ത്‌ നിലവില്‍ വന്ന ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‌ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന മൊബൈല്‍ ലാബ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്‌ജമാക്കുകയും ചെയ്‌തിട്ടുണ്ട്‌. അങ്ങനെയുള്ള ഒരു വകുപ്പിന്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കിൽ അതിനുകാരണം ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും പരാജയം തന്നെയാണ്

അശാസ്‌ത്രീയവും അപ്രായോഗികവുമായ നടപടിക്രമങ്ങളാണ്‌ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നടക്കുന്നത്‌. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ സ്‌റ്റാറ്റ്യൂട്ടറിയായി പ്രതിമാസം രണ്ട്‌ സാമ്പിള്‍ മാത്രം എടുത്താല്‍ മതിയെന്നതാണ്‌ നിലവിലെ നിര്‍ദ്ദേശം. അതില്‍ കൂടുതല്‍ നോണ്‍ സ്‌റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍ ശേഖരിച്ചാല്‍ അതിന്‌ നിയമപരിരക്ഷ ലഭിക്കില്ല. അതായത്‌ നോണ്‍ സ്‌റ്റാറ്റ്യൂട്ടറി സാമ്പിളില്‍ വിഷാംശം കണ്ടെത്തിയാലും നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കാനാകില്ല.

നിലവില്‍ അതത്‌ ജില്ലകളില്‍ തന്നെയുള്ള ഉദ്യോഗസ്‌ഥരാണ്‌ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നത്‌. ഇതും അപ്രായോഗികവും അശാസ്‌ത്രീയവുമാണ്‌. ഉദ്യോഗസ്‌ഥരുമായുള്ള വ്യാപാരികളുടെ സൗഹൃദവും പരിചയവും പരിശോധനയുടെ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുകയും അഴിമതിക്ക്‌ കളമൊരുക്കുകയും ചെയ്യും. ഇതിന്‌ പരിഹാരമായി മറ്റ്‌ ജില്ലകളിലെ ഉദ്യോഗസ്‌ഥരെ പരിശോധനയ്‌ക്ക്‌ നിയോഗിക്കുന്ന ഇന്റര്‍ ഡിസ്‌ട്രിക്‌ട്‌ സ്‌ക്വാഡുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ഈ രീതി ഫലപ്രദമായി നടപ്പാക്കിയതുമാണ്‌.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പൂട്ടിക്കുന്ന ഹോട്ടലുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ നടപടിയെടുക്കുക്കണമെന്നാണ്‌ സര്‍ക്കാരിന്റെ മറ്റൊരു നിര്‍ദ്ദേശം. എല്ലാ ജില്ലകളിലുമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ച്‌ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ തീരുമാനം കൈക്കൊള്ളുന്നതില്‍ എന്ത്‌ പ്രായോഗികതയാണുള്ളത്‌?


യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന രീതി അനുസരിച്ച്‌ ജില്ലാ കളക്‌ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ എന്നിവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്ന ജില്ലാതല കമ്മിറ്റിയാണ്‌ തീരുമാനം എടുത്തിരുന്നത്‌. പ്രായോഗികമായ ഈ രീതിയും സര്‍ക്കാരും ആരോഗ്യവകുപ്പും അട്ടിമറിച്ചു.

പരിശോധനാ സ്‌ക്വാഡുകള്‍ക്ക്‌ പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യുക്ക്‌ റെസ്‌പോണ്‍സ്‌ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഏത്‌ സമയത്തും ഈ സ്‌ക്വാഡ്‌ പരിശോധന നടത്തി ഹോട്ടലുകളില്‍ മത്സ്യവും മാംസവും സൂക്ഷിക്കുന്ന ഫ്രീസറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തനസജ്‌ജമാണോയെന്ന്‌ പരിശോധിക്കുമായിരുന്നു. ക്യുക്ക്‌ റെസ്‌പോണ്‍സ്‌ സ്‌ക്വാഡുകളെ നിര്‍ജീവമാക്കിയതോടെ ഈ പരിശോധനയും നിലച്ചു.

ആര്യങ്കാവ്‌, അമരവിള, വാളയാര്‍, മുത്തങ്ങ എന്നിവിടങ്ങളില്‍ സംസ്‌ഥാനത്തേക്ക്‌ കൊണ്ടു വരുന്ന മത്സ്യവും മാംസവും പാലും പച്ചക്കറികളും പരിശോധിക്കാന്‍ സ്‌ഥിരം ചെക്ക്‌ പോസ്‌റ്റുകളും ഓഫീസ്‌ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടും അത്‌ ഉദ്യോഗസ്‌ഥ ലോബി അട്ടിമറിച്ചു.

സംസ്‌ഥാനത്ത്‌ ഭക്ഷണം പരിശോധിക്കാനുള്ള എന്‍.എ.ബി.എല്‍. അനലറ്റിക്കല്‍ ലാബുകള്‍ സജ്‌ജമാണെങ്കിലും ഭക്ഷണപദാര്‍ഥങ്ങളിലെ രാസപരിശോധന മാത്രമാണ്‌ കുറച്ചെങ്കിലും നടത്തുന്നത്‌. എന്നാല്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പദാര്‍ഥങ്ങള്‍ കണ്ടെത്തണമെങ്കില്‍ മൈക്രോ ബയോളജി പരിശോധന നടത്തേണ്ടതുണ്ട്‌. മൈക്രോ ബയോളജി സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപ നല്‍കിയെങ്കിലും ഒരു വര്‍ഷമായിട്ടും വിനിയോഗിക്കാന്‍ സംസ്‌ഥാനം തയാറായിട്ടില്ല. അതുകൊണ്ടു തന്നെ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനാകാത്ത അവസ്‌ഥയാണ്‌.

യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംയുക്‌ത പരിശോധന സംവിധാനവും അനിശ്‌ചിതത്വത്തിലാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഉദ്യോഗസ്‌ഥരുടെ അഭാവമുണ്ടെങ്കില്‍ അത്തരം സ്‌ഥലങ്ങളില്‍ ആരോഗ്യവകുപ്പിലെയും തദ്ദേശ സ്‌ഥാപനങ്ങളിലെയും ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ സേവനം കൂടി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

എവിടെ വേണമെങ്കിലും ആര്‍ക്കും ഹോട്ടലുകള്‍ ആരംഭിക്കാവുന്ന അവസ്‌ഥയാണ്‌ സംസ്‌ഥാനത്ത്‌ നിലനില്‍ക്കുന്നത്‌. പാചകത്തിന്‌ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നാണ്‌ എത്തിക്കുന്നതെന്നതും മാലിന്യ നിര്‍മാര്‍ജനവും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ അന്വേഷിക്കാറില്ല. ഹോട്ടല്‍ ജീവനക്കാര്‍ക്ക്‌ നിയമാനുസൃതമായ ഹെല്‍ത്ത്‌ കാര്‍ഡുകള്‍ ഉണ്ടോയെന്നും ആരും അന്വേഷിക്കാറില്ല. ഇതിലൊന്നും സര്‍ക്കാരിന്‌ ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണോ?

വ്യവസായമാകുമ്പോൾ കൂടുതൽ ലാഭം നേടാനായി മായം ചേർക്കും എന്ന ഒരു മുട്ടാപോക്കൻ ന്യായമാണ് ഇപ്പോൾ പൊതുവെ ഉള്ളത് . ഭക്ഷണ വ്യവസായം വൻ ലാഭം കൊയ്തെടുക്കാനുള്ള മാർഗ്ഗമായതോടെ മായം ചേർക്കൽ തന്നെ ഒരു വൻ വ്യവസായം ആയിത്തീർന്നു. സംസ്കരിച്ചതും അല്ലാത്തതുമായി വിപണിയിൽ കിട്ടുന്ന എല്ലാത്തരം ഭക്ഷണ സാധനങ്ങളിലും നിറം, മണം, രുചി മുതലായവയ്ക്കായി ചേർത്തിരിക്കുന്ന കൂട്ടുകളിൽ അനുവദിച്ചിട്ടില്ലാത്ത പല രാസ വസ്തുക്കളും ചേർത്തിരിക്കുന്നതായും, അനുവദിച്ചിട്ടുള്ളവതന്നെ വളരെ കൂടിയ അളവിൽ ചേർത്തിരിക്കുന്നതായും പല സർവ്വേകളും വെളിപ്പെടുത്തുന്നു.

പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ രാസവസ്തുക്കളും കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ കീടനാശിനികളും ചേർക്കുന്നുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് നമുക്കുള്ളത്

പണ്ടത്തെപ്പോലെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്ന തലമുറയല്ല ഇന്നത്തേത്. അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന്‌ പ്രഖ്യാപിക്കാതെ ശാസ്‌ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തനസജ്‌ജമാക്കിയാല്‍ മാത്രമെ സംസ്‌ഥാനത്ത്‌ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. നിലവിലെ ഗുരുതരമായ അവസ്‌ഥ മറികടക്കാന്‍ മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ നടത്തേണ്ടതുണ്ട്‌

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (9 minutes ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (32 minutes ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (33 minutes ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (44 minutes ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (50 minutes ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (54 minutes ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (1 hour ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (2 hours ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends