ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സുമാത്രം...... ഗള്‍ഫില്‍ നിന്നെത്തിയ അച്ഛനെ കൂട്ടിക്കൊണ്ടു വന്നത് മകള്‍ രേഷ്മ.... പതിവായി അമ്മൂമ്മയോടൊപ്പം കിടക്കാറുള്ള മകള്‍ അന്ന് അച്ഛനോടൊപ്പം കിടക്കണമെന്ന് പറഞ്ഞ് മുറിയില്‍ പോയി.... കടക്കെണിയില്‍ നിന്ന് കരകയറാനാവാതെ അവര്‍ മൂന്നു പേരും തീ കൊളുത്തി ജീവനൊടുക്കി..... വിദേശത്തു നിന്ന് രമേശ് നാട്ടിലെത്തിയ അന്നു രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം

ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സുമാത്രം...... ഗള്‍ഫില്‍ നിന്നെത്തിയ അച്ഛനെ കൂട്ടിക്കൊണ്ടു വന്നത് മകള്‍ രേഷ്മ.... പതിവായി അമ്മൂമ്മയോടൊപ്പം കിടക്കാറുള്ള മകള്‍ അന്ന് അച്ഛനോടൊപ്പം കിടക്കണമെന്ന് പറഞ്ഞ് മുറിയില്‍ പോയി.... കടക്കെണിയില്‍ നിന്ന് കരകയറാനാവാതെ അവര്‍ മൂന്നു പേരും തീ കൊളുത്തി ജീവനൊടുക്കി..... വിദേശത്തു നിന്ന് രമേശ് നാട്ടിലെത്തിയ അന്നു രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം
ദുബായിയില്‍ െ്രെഡവറായ കണിയാപുരം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കല്‍ കൊമ്പനമൂട് കാര്‍ത്തികയില്‍ രമേശ് (48) ഭാര്യ സുലജ (45) മകള്‍ രേഷ്മ (22) എന്നിവരുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. രമേശ് വിദേശത്തു നിന്ന് നാട്ടിലെത്തിയ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. രമേശിന്റെ ഇളയ മകന്‍ രോഹിത് (19) സ്ഥലത്ത് ഇല്ലായിരുന്നു.
രമേശും സുലജയും രേഷ്മയും ഒരു മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. സുലജയുടെ മാതാപിതാക്കളായ സുരേന്ദ്രനും സുജാതയും മറ്റൊരു മുറിയിലുണ്ടായിരുന്നു. അടുത്ത മുറിയില്‍ നിന്ന് രാത്രി പതിനൊന്നരയോടെ പൊട്ടിത്തെറിയും തീയും കണ്ട സുരേന്ദ്രന്‍ ഓടി പുറത്തു പോയി നാട്ടുകാരെ കൂട്ടിയെത്തി ജനല്‍ച്ചില്ലു തകര്‍ത്ത് വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും അപ്പോഴേക്കും മൂന്നു പേരുടെയും ശരീരം കത്തിക്കരിഞ്ഞിരുന്നു.
രേഷ്മയുടെ സഹോദരന്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ രോഹിത് രാത്രി ചെണ്ട പരിശീലനത്തിന് പോയ സമയത്താണ് സംഭവം നടന്നത്. തീ കൊളുത്താന്‍ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചിരുന്നതെന്നതായി പൊലീസ് പറഞ്ഞു.
22 പേര്‍ക്കായി 34 ലക്ഷം രൂപയോളം കൊടുക്കാനുണ്ടെന്നു പറയുന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ആറു പേര്‍ കേസ് കൊടുത്തതിനെ തുടര്‍ന്ന് അവരില്‍ നിന്നു വാങ്ങിയ തുക മടക്കിക്കൊടുത്തായും പറയുന്നു.
അമ്പതിനായിരം മുതല്‍ 5 ലക്ഷം രൂപ വരെയാണ് പലര്‍ക്കുമായി കൊടുക്കാനുണ്ടായിരുന്നത് .ഈ കടം വീട്ടുന്നതിന് തങ്ങള്‍ക്കാവില്ലെന്നും അതു കൊണ്ട് ജീവന്‍ ഒടുക്കുന്നു എന്നുമാണ് കുറിപ്പ്. വീടും പറമ്പും വിറ്റ് കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും ചിലര്‍ പൊലീസില്‍ പരാതിയും നല്‍കിയതോടെ ആ പ്രതീക്ഷയും അസ്തമിക്കുയായിരുന്നു.
ആറു വര്‍ഷത്തിനു ശേഷമാണ് രമേശ് നാട്ടില്‍ വരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യാത്രയ്ക്കുള്ള ചെലവു പോലും ഒഴിവാക്കി കടം വീട്ടാനുള്ള തത്രപ്പാടിലായിരുന്നു കുടുംബം. അച്ഛന്‍ നാട്ടില്‍ എത്തിയ സന്തോഷത്തിലായിരുന്നു രേഷ്മ. എന്നാല്‍ ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ആറുവര്‍ഷം കൂടിയാണ് ദുബായില്‍ നിന്ന് രമേശ് വന്നത്. വിമാനത്താവളത്തില്‍ രമേശിനെ കൂട്ടിക്കൊണ്ടു വരാനായി രേഷ്മ തന്നെയാണ് സ്‌കൂട്ടറുമായി പോയത്.
ബിരുദ പഠനം പൂര്‍ത്തിയാക്കിയ രേഷ്മ സര്‍ക്കാര്‍ ജോലി നേടാനായി പരിശീലന കേന്ദ്രത്തില്‍ പോവുകയാണ്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നുമുണ്ട്. അച്ഛന്‍ വ്യാഴാഴ്ച നാട്ടില്‍ എത്തുമെന്നും അച്ഛനോടൊപ്പം ചെലവഴിക്കാന്‍ അഞ്ചു ദിവസം ക്ലാസ് ഇല്ലെന്നും തന്റെ വിദ്യാര്‍ഥികള്‍ക്ക് രേഷ്മ വാട്‌സ് ആപ് സന്ദേശം അയച്ചിരുന്നു. പക്ഷെ വിധി മറ്റൊന്നായിരുന്നു.
"
https://www.facebook.com/Malayalivartha

























