പെൺകുട്ടിയുടെ ഫോൺ പരിശോധിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരം; അഞ്ജുശ്രീയുടെ മരണം ആത്മഹത്യ! ആത്മഹത്യ കുറിപ്പ് കണ്ടെത്തി പോലീസ്; വിഷം അകത്തുചെന്ന് പെൺകുട്ടിയുടെ കരളിനും അന്തരികാവയവങ്ങൾക്കും തകരാർ ഉണ്ടായി; ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കാസർഗോഡ് അഞ്ജുശ്രീയുടെ മരണത്തിൽ നിർണായകമായ ഒരു വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുകയാണ്. അഞ്ജുശ്രീയുടെ മരണം ആത്മഹത്യ എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പെൺകുട്ടി എഴുതിയെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരിക്കുകയാണ്. നമുക്കറിയാം ഈ ഒരു മരണം റിപ്പോർട്ട് ചെയ്തപ്പോൾ പ്രാഥമിക നിഗമനം ഭക്ഷ്യവിഷബാധ എന്നായിരുന്നു.പക്ഷേ കഴിഞ്ഞദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ ഇതല്ല മരണകാരണമെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ ഇതാ ആത്മഹത്യയാണ് എന്നൊരു നിഗമനത്തിൽ കൂടി എത്തിയിരിക്കുകയാണ് പോലീസ്.
മൊബൈൽ ഫോണിലെ വിവരങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു . ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആത്മഹത്യ എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. ആ പെൺകുട്ടിയുടെ മൊബൈൽ ഫോണിന് കേന്ദ്രീകരിച്ചു വിശദമായ അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. ഇതിനു ഫലമായിട്ടാണ് ഇപ്പോൾ ആത്മഹത്യയാണ് എന്നൊരു കണ്ടെത്തലിൽ പോലീസ് എത്തിയിരിക്കുന്നത് മാത്രമല്ല ആത്മഹത്യ കുറുപ്പ് കൂടെ കണ്ടെത്തിയിരിക്കുകയാണ് തീർച്ചയായിട്ടും നിർണായകമായ വെളിപ്പെടുത്തലുകൾ തന്നെയാണ് നടത്തിയിരിക്കുന്നത്.
വിഷം അകത്തുചെന്ന് പെൺകുട്ടിയുടെ കരളിനും അന്തരികാവയവങ്ങൾക്കും തകരാർ ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി അഞ്ചാം തീയതി സ്വകാര്യ ലാബിൽ അഞ്ജുശ്രീയുടെ രക്തപരിശോധന നടത്തിയിരുന്നു. പക്ഷെ ഈ റിപ്പോർട്ടിൽ വിഷാംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. പക്ഷേ എട്ടാം തീയതി പോസ്റ്റ്‌മോർട്ടം നടത്തി .വിഷാംശ സാന്നിദ്ധ്യം കണ്ടെത്തി. അപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ എങ്ങനെയാണ് വിഷം ചെന്നത് എന്ന സംശയം ശക്തമായിരുന്നു . പോലീസ് ഈ കാര്യം അന്വേഷിചിരുന്നു. കൂടുതൽ അന്വേഷണത്തിനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരുന്നു .
https://www.facebook.com/Malayalivartha


























