മരിക്കുന്നതിന് മുന്നേ അഞ്ജുശ്രീ ഫോണിൽ സെർച്ച് ചെയ്‌തത് ആ ഒരൊറ്റ കാര്യം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ് ; ചങ്കു തകർന്ന് വീട്ടുക്കാർ

കാസർഗോഡ് അഞ്ജു ശ്രീയുടെ മരണത്തിൽ നിർണായകമായ ഒരു വെളിപ്പെടുത്തൽ പുറത്തു വന്നിരുന്നു. അതായത് അഞ്ജുശ്രീയുടെ മരണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ എത്തിയിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത് എലിവിഷം ഉള്ളിൽ ചെന്നാണെന്ന് മരണം എന്നാണ്. കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി. ഇത് കരളിനെ ബാധിച്ചതാണ് മരണകാരണമെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു.
അതിനു പിന്നാലെയാണ് ഇന്ന് രാവിലെയോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിക്കുകയും ആത്മഹത്യയാണ് എന്ന വിവരം പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. ഫോണുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിന്റെ നിർണായകമായ പല വിവരങ്ങളും ഇപ്പോൾ പുറത്തുവരികയാണ്.
പൊലീസ് നടത്തിയ പരിശോധനയിൽ എലിവിഷത്തെക്കുറിച്ച് അഞ്ജുശ്രീയുടെ മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങളും കണ്ടെത്തിയിരിക്കുകയാണ്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരിക്കുന്നത്. രാസ പരിശോധനയുടെ റിപ്പോർട്ട് വരുമ്പോൾ ഇക്കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിച്ചിരുന്നു . മരണത്തിലെ ദുരൂഹത മാറ്റണമെന്ന ആഗ്രഹം അഞ്ജുശ്രീയുടെ കുടുംബം പ്രകടിപ്പിച്ചു .
പെൺകുട്ടിയുടെ ഇളയച്ഛൻ പറയുന്നത്. ആഹാരം കഴിച്ച ശേഷം അഞ്ജുശ്രീ ഉൾപ്പെടെ മൂന്നുപേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നാണ്. ഭക്ഷ്യ വിഷബാധ അല്ലെങ്കിൽ മരണത്തിന് മറ്റ് കാരണങ്ങൾ എന്തെന്ന് കണ്ടെത്തണമെന്നും ബന്ധുക്കൾ ആവശ്യമുന്നയിച്ചിരിക്കുകയാണ്.മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു അഞ്ജുശ്രീ.
അതേസമയം ജനുവരി അഞ്ചാം തീയതി സ്വകാര്യ ലാബിൽ അഞ്ജുശ്രീയുടെ രക്തപരിശോധന നടത്തിയിരുന്നു. പക്ഷെ ഈ റിപ്പോർട്ടിൽ വിഷാംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. പക്ഷേ എട്ടാം തീയതി പോസ്റ്റ്‌മോർട്ടം നടത്തി .വിഷാംശ സാന്നിദ്ധ്യം കണ്ടെത്തി. അപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ എങ്ങനെയാണ് വിഷം ചെന്നത് എന്ന സംശയം ശക്തമായിരുന്നു .
https://www.facebook.com/Malayalivartha

























