ജനുവരി അഞ്ചാം തീയതി സ്വകാര്യ ലാബിൽ അഞ്ജുശ്രീയുടെ രക്തപരിശോധന നടത്തി; ഈ റിപ്പോർട്ടിൽ വിഷാംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമാക്കിയില്ല; എട്ടാം തീയതി പോസ്റ്റ്‌മോർട്ടം നടത്തി; വിഷാംശ സാന്നിദ്ധ്യം കണ്ടെത്തി; പെൺകുട്ടിയുടെ ശരീരത്തിൽ എങ്ങനെ വിഷം ചെന്ന്? പോലീസിനെ കുഴക്കിയ ആ ചോദ്യം

കോളേജ് വിദ്യാർത്ഥിനി അഞ്ജുശ്രീയുടെ മരണത്തിൽ വഴിത്തിരിവ് സംഭവിച്ചിരുന്നു. ഭക്ഷ്യവിഷ ബാധയേറ്റല്ല അഞ്ജുശ്രീ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഇതോടെ മരണ കാരണം കണ്ടതാണ് പോലീസ് ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരുന്നു. വിഷം അകത്തുചെന്ന് പെൺകുട്ടിയുടെ കരളിനും അന്തരികാവയവങ്ങൾക്കും തകരാർ ഉണ്ടായി. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി അഞ്ചാം തീയതി സ്വകാര്യ ലാബിൽ അഞ്ജുശ്രീയുടെ രക്തപരിശോധന നടത്തിയിരുന്നു.
പക്ഷെ ഈ റിപ്പോർട്ടിൽ വിഷാംശത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. പക്ഷേ എട്ടാം തീയതി പോസ്റ്റ്‌മോർട്ടം നടത്തി .വിഷാംശ സാന്നിദ്ധ്യം കണ്ടെത്തി. അപ്പോൾ പെൺകുട്ടിയുടെ ശരീരത്തിൽ എങ്ങനെയാണ് വിഷം ചെന്നത് എന്ന സംശയം ശക്തമാകുകയാണ്. പോലീസ് ഈ കാര്യം ഊർജ്ജിതമായി അന്വേഷിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ഈ റിപ്പോർട്ട് കിട്ടുമ്പോൾ യഥാർത്ഥ കാരണം വ്യക്തമാകുകയും ചെയ്യും. ഏത് വിഷമാണ് ഉള്ളിൽ ചെന്നത് എന്നറിയാൻ വിശദമായ പരിശോധന വേണമെന്നാണ് ഫോറൻസിക് സർജൻ മൊഴി നൽകിയിരിക്കുന്നത്. അന്വേഷണം ഊർജ്ജിതമാക്കിയതിന്റെ ആദ്യ പടിയെന്നോണം മൊബൈൽ ഫോൺ അടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി .
മൊബൈൽ ഫോൺ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഡിസംബർ 31ന് അടുക്കത്ത് ബയൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് പാഴ്സലായി കുഴിമന്തി വാങ്ങി കഴിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ കാരണമാണ് മരണം നടന്നതെന്നായിരുന്നു പ്രാഥമിക നിഗമനം.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നത്. ഗ്രീൻചട്ണി, ചിക്കൻ 65, കുഴിമന്തി, മയോണൈസ്, എന്നിവയാണ് അഞ്ജുശ്രീ കഴിച്ചത്.
അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും ഇത് കഴിച്ചിരുന്നു. എന്നാൽ പിറ്റേദിവസം രാവിലെ അഞ്ജുശ്രീക്കും ബന്ധു പെൺകുട്ടിക്കും വോമിറ്റിങ്ങും ക്ഷീണവും ഉണ്ടായി. പക്ഷേ അത് കഴിച്ച മറ്റുള്ളവർക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. ബന്ധുവായ കുട്ടിക്കും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല. അഞ്ജുശ്രീയെ കാസർകോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ കാണിച്ചു.
പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്‌തു. ജനുവരി അഞ്ചിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇതോടെ വീണ്ടും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രക്തം പരിശോധിച്ചു. ആന്റി ബയോട്ടിക് ഉൾപ്പടെയുള്ള ചികിത്സ നൽകി വീട്ടിലേക്ക് മടക്കുകയും ചെയ്തു.. ആറാം തീയതി ബോധക്ഷയം ഉണ്ടായി. തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പക്ഷെ ഏഴിന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























