കണ്ണൂർ വിസിക്ക് അതിനിർണായക ദിവസം; രേഖകൾ ഹാജരാക്കാൻ ഗവർണറുടെ അന്ത്യശാസനം

ഇന്ന് കണ്ണൂർ വിസിക്ക് അതിനിർണായകമായ ദിവസമാണ്. അദേഹത്തിന്റെ ഹീയറിംഗ് നിശ്ചയിച്ചിരിക്കുകയാണ് ഇന്ന്. രാജ്ഭവനിൽ 11മണിക്ക് എത്താനാണ് കണ്ണൂർ വിസിക്ക് നിർദ്ദേശം കൊടുത്തിരിക്കുന്നത്. കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കാനുള്ള നോട്ടീസിന്മേലുള്ള ഹിയറിംഗ് ആണ് നിശ്ചയിച്ചിരിക്കുന്നത്.
ഇന്ന് രേഖകൾ ഹാജരാക്കാനാണ് ഗവർണർ അന്ത്യശാസനം നൽകിയത്. എന്തായാലും ഇന്ന് കണ്ണൂർ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കാനുള്ള കാര്യത്തിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. കേരള ഗവർണർ കഴിഞ്ഞ ദിവസം രാജ്ഭവനിൽ തിരിച്ചെത്തിയിരുന്നു. അദ്ദേഹം ഡൽഹിയിലായിരുന്നു.
അതേസമയം യുജിസി മാനദണ്ഡ ലംഘിച്ച് നിയമിക്കപ്പെട്ട ഒന്‍പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോട്ടീസ് നല്‍കിയത്. നിശ്ചയിക്കപ്പെട്ട സമയത്തിനകം വിസിമാര്‍ എല്ലാവരും വിശദീകരണം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായി വിസിമാരുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ഹിയറിങ് നടത്തിയത്. യുജിസി മാര്‍ഗ്ഗനിര്‍ദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവന്‍ വിസിമാരെയും പുറത്താക്കാന്‍ ആണ് ഗവര്‍ണറുടെ നീക്കം.
കാരണം കാണിക്കൽ നോട്ടീസ് അയച്ചത്തിനെതിരെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വിസിമാരെ പുറത്താക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും അതിന് നിയമപരമായ സാധുതയില്ലെന്നുമായിരുന്നു വിസിമാർ വാദിച്ചത്. വിസിമാരെ നിയമിച്ച ചാൻസലർ തന്നെ, നിയമനം തെറ്റായിരുന്നെന്ന് പറയുന്ന വാദവും അംഗീകരിക്കാനാകില്ലെന്ന അവർ വ്യക്തമാക്കിയിരുന്നു
https://www.facebook.com/Malayalivartha
























