ആശ്രിത നിയമനം അഞ്ച് ശതമാനത്തിൽ കൂടരുത്; ഹൈക്കോടതി വിധി എന്താണോ അത് നടപ്പിലാക്കണം; ആശ്രിത നിയമനത്തിൽ തുറന്നടിച്ച് ചീഫ് സെക്രട്ടറി വി പി ജോയ്

ആശ്രിത നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായകമായ ഒരു മീറ്റിങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. . ഇപ്പോൾ ഇതാ ഈ വിഷയത്തിൽ വളരെ ഗൗരവകരമായ ചർച്ചകൾ തന്നെയാണ് അരങ്ങേറുന്നത്. ആശ്രിത നിയമനം അഞ്ച് ശതമാനത്തിൽ കൂടരുതെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇത് നടപ്പാക്കാൻ ബാദ്ധ്യതയുണ്ടെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്. അതായത് ഹൈക്കോടതി വിധി എന്താണോ അത് നടപ്പിലാക്കണം എന്ന ഒരു നിർദ്ദേശമാണ് ചീഫ് സെക്രട്ടറി നൽകിയിരിക്കുന്നത്. ഓരോ വകുപ്പിലും നിലവിലുള്ള ഒഴിവിന്റെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ആശ്രിത നിയമനം നൽകാവൂ എന്നാണ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ ദിവസം ആശ്രിത നിയമനം പരിമിതപ്പെടുത്തലും, നാലാം ശനി അവധിയാക്കുന്നതും ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി വി.പി.ജോയ് യോഗം വിളിച്ചിരുന്നു. എന്നാൽ ഈ യോഗത്തിൽ തീരുമാനങ്ങൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ അടുത്ത നടപടി സ്വീകരിക്കുന്നത് മുഖ്യമന്ത്രിയാണ്.ഒരു വർഷത്തിനകം ആശ്രിത നിയമനം നേടിയിരിക്കണം. അങ്ങനെ നേടിയിട്ടില്ലെങ്കിൽ 10 ലക്ഷം രൂപ ഒറ്റത്തവണ നഷ്ടപരിഹാരമായി വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
പക്ഷേ നിലവിലെ രീതിക്ക് യാതൊരു മാറ്റവും കോട്ടവും തട്ടാതെ സംഘടനകൾ തീരുമാനമെടുക്കണം എന്നാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട്. ആശ്രിത നിയമനത്തിന് ഏകീകൃത സംവിധാനം വേണമെന്ന ഒരു നിർദ്ദേശവും പുറത്തുവന്നിട്ടുണ്ട് . ഇപ്പോൾ ആശ്രിത നിയമത്തിനുള്ളത് എൽ.ഡി ക്ളാർക്ക് അടക്കം 12 തസ്തികകളാണ് . കൂടുതൽ തസ്തികകൾ ഉൾപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
നാലാം ശനി അവധിയാക്കുന്നതിനെ ആ സർക്കാർ സംഘടനകൾ തന്നെ എതിർക്കുന്ന സാഹചര്യമുണ്ടായി. ശനിയാഴ്ചകളിലും പൊതുജനങ്ങൾക്ക് സേവനങ്ങൾ കിട്ടാനുള്ള അവകാശമുണ്ടെന്ന് അവർ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. നാലാം ശനി അവധിയാക്കുക എന്ന നിർദ്ദേശത്തിൽ എടുത്ത തീരുമാനം ഇങ്ങനെയാണ് അതായത് എല്ലാ ദിവസവും 15 മിനിട്ട് അധികം ജോലി ചെയ്യണം., കാഷ്വൽ ലീവ് 20ൽ നിന്ന് 15 ആയി കുറയ്ക്കും. എന്നാൽ ഈ സർക്കാരിന്റെ നിലപാട് പ്രതിപക്ഷ സംഘടനകൾക്ക് സ്വീകാര്യമായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പഞ്ചദിന പ്രവൃത്തി വാരം നടപ്പാക്കുന്ന കാര്യത്തിൽ സമ്മതം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























