പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫസറെ തഴഞ്ഞ് അനർഹനായ വ്യക്തിക്ക് കാർഷിക സർവകലാശാല വിസി താത്കാലിക ചുമതല; എസ്.സി, എസ്.ടി കമ്മിഷൻ സ്വമേധയ കേസെടുത്തു

സംസ്ഥാനത്തെ വിസിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നിർണായകമായ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് ഗവർണർ. ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട എല്ലാ വിസിമാരെയും സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നീക്കങ്ങളാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ കാർഷിക സർവകലാശാല വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരിക്കുകയാണ്
കാർഷിക സർവകലാശാല വി.സിയുടെ താത്കാലിക ചുമതല നൽകിയത് ഏറ്റവും സീനിയറും അർഹനുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രൊഫസറെ തഴഞ്ഞാണെന്ന വിവരം പുറത്ത് വന്നിരുന്നു. എസ്.സി, എസ്.ടി കമ്മിഷൻ സ്വമേധയ കേസെടുക്കുകയുണ്ടായി. കമ്മിഷൻ രജിസ്ട്രാർ ലീന ലിറ്റി, കാർഷിക സർവകലാശാല രജിസ്ട്രാർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് . പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. വി.സി ഇൻ ചാർജും കാർഷികോത്പാദന കമ്മിഷണറുമായ ഇഷിത റോയി കഴിഞ്ഞ മാസം അവധിയെടുത്തിരുന്നു.
ഇതോടെയാണ് വെള്ളായണി കാർഷിക കോളേജിലെ പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജെനറ്റിക്‌സ് വിഭാഗം മേധാവി ഡോ. കെ. ആര്യയ്ക്ക് വി.സിയുടെ താത്കാലിക ചുമതല നൽകിയത്. ഇത് ആര്യയെക്കാൾ സീനിയറും അഞ്ചരവർഷം ഫാക്കൽറ്റി ഡീനുമായിരുന്ന വെള്ളായണി കാർഷിക കോളേജിലെ അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ മേധാവി ഡോ. എ. അനിൽ കുമാറിനെ അവഗണിച്ചായിരുന്നു ഈ നിയമനം നടന്നത്. വിരമിക്കാൻ ഏഴ് മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്.
സർവകലാശാല ജനറൽ കൗൺസിലിലും സബ് കമ്മിറ്റികളിലും ബോർഡ് ഒഫ് സ്റ്റഡീസിലും അദ്ദേഹത്തിന് പ്രവർത്തന പരിചയവുമുണ്ടായിരുന്നു. ഇ ഷിത റോയിക്ക് താത്കാലിക ചുമതല നൽകിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി കൊടുത്തിരുന്നു. യു.ജി.സി ചട്ടവിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഹൈക്കോടതിയിൽ ഹർജി കൊടുത്തിരുന്നു.അത് ഡിസംബർ 23ന് എല്ലാം തീർപ്പാക്കിയിരുന്നു . സീനിയർ പ്രൊഫസർ ആര്യയ്ക്കാണ് നിലവിൽ ചുമതല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
കേസ് തീർപ്പാക്കാനായിരുന്നു ഇഷിതയുടെ അവധിയും ഡോ. ആര്യയുടെ ചുമതലയും ഡിസംബർ 23 വരെ ദീർഘിപ്പിച്ചതെന്നാണ് ഹർജിക്കാർ ആരോപിച്ചത്. കേസ് തീർപ്പാക്കിയശേഷവും സീനിയർ പ്രൊഫസർക്ക് ചുമതല നൽകാത്തത് അതിന് തെളിവാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത് . സാങ്കേതികമായി കാർഷികോത്പാദന കമ്മിഷണർ ഇഷിതയ്ക്ക് തന്നെയാണ് ചുമതല നൽകിയത് . ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണെന്നാണ് ഹർജിക്കാർ വാദിക്കുന്നത്.
https://www.facebook.com/Malayalivartha
























