യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് റിജി ജോണിനെ നിയമിച്ചത്; ഹൈക്കോടതിയിലെടുത്ത നിലപാട് സുപ്രീംകോടതിയിൽ തിരുത്തി; കുഫോസ് വിസി നിയമനമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുഫോസ് വിസി നിയമനമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിർണായകമായ നീക്കം നടത്തിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് റിജി ജോണിനെ നിയമിച്ചതെന്ന് സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ് ഗവർണർ. കുഫോസ് വിസി നിയമനം നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ് .
അദ്ദേഹം നിയമനം നിയമവിധേയമാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഹൈക്കോടതിയിലെടുത്ത ഈ നിലപാട് അദ്ദേഹം തിരുത്തിയിരിക്കുകയാണ് .സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എല്ലാ സര്‍വകലാശാലകള്‍ക്കും യുജിസി ചട്ടം ബാധകമാണ്. 2019 ലെ ഉത്തരവിന്‍റെ പകര്‍പ്പും ഗവര്‍ണര്‍ സുപ്രീംകോടതിക്ക് കൈമാറിയിരിക്കുകയാണ്.
അതേസമയം ഈ ഇടയ്ക്കായിരുന്നു ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹൈക്കോടതി കേരള ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി. എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ നോട്ടീസ് അയച്ചത്.
സുപ്രീം കോടതി നേരത്തെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണ്‍ ആണ് കേസ് ഫയല്‍ ചെയ്തത്. ഈ ഹര്‍ജി ജനുവരി പതിമൂന്നിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ വ്യാഴാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടത് സര്‍ക്കാരിന്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കണമെന്നാണ്. ഈ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട് . സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ കെ. കെ. വേണുഗോപാൽ ഹാജരായി. ഇതിനു പുറമെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായിരുന്നു
https://www.facebook.com/Malayalivartha
























