സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ കുൽസിതം, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി വാട്സാപ്പിലെ അശ്ലീല ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു..ബിജുവിനെ കയ്യോടെ പൊക്കിയത് നാട്ടുകാർ

സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ പകർത്തി വാട്സാപ്പിലെ അശ്ലീല ഗ്രൂപ്പിൽ പ്രചരിപ്പിച്ചത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു എം.എ. ബിജുവാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പിൽ പങ്കുവച്ചത്. ചിത്രങ്ങൾ പ്രചരിപ്പിച്ചതിൻറെ തെളിവുകളും പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്ന ബിജുവിന്റെ ശബ്ദരേഖയും പുറത്തുവന്നു.
വിദേശത്തുള്ളവരടക്കം ഗ്രൂപ്പിൽ അംഗങ്ങളാണെന്നും ഇതിനായി പ്രത്യേക നമ്പറുകളാണ് ഉപയോഗിക്കുന്നതെന്നും ബിജു വെളിപ്പെടുത്തി. അശ്ലീല ഗ്രൂപ്പിൽ യാദൃശ്ചികമായി കയറിപ്പറ്റിയ നാട്ടുകാരനാണ് ബിജുവിനെ കയ്യോടെ പൊക്കിയത്. പൊലീസിലേക്ക് പരാതി നീണ്ടതോടെ ബിജു അടവ് മാറ്റി. ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയിൽ തന്നെ കാണാൻ എത്തിയവരുടേതുൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചിട്ടുണ്ടെന്നു ഇരയായ വീട്ടമ്മയുടെ ഭർത്താവിനോട് ബിജു തുറന്നുപറഞ്ഞു.
ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ഗ്രൂപ്പിലെ നിർദേശപ്രകാരമാണെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളിൽ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയുടെ കയ്യിലിരിപ്പ് ബോധ്യപ്പെട്ടതിന് പിന്നാലെ ബിജുവിനെ പാർട്ടി ആ സ്ഥാനത്തു നിന്ന് നീക്കി.ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ദിനം പ്രതി നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട് ,
പലപ്പോഴും ഇരയായവർ നേരിട്ട് പരാതി പറയാൻ മടിക്കുന്നത് തന്നെയാണ് , ഇത്തരക്കാർക്ക് കൂടുതൽ പ്രേചോദനവും, കഴിഞ്ഞ ദിവസം സ്ത്രീകളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തി അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതായി പരാതി. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ചിത്രങ്ങൾ പകർത്തുന്നതെന്നും ഇരയാക്കപ്പെട്ട സ്ത്രീകൾ പറയുന്നു. സ്വന്തം ചിത്രങ്ങൾ ഇത്തരത്തിൽ പകർത്തപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും പലപ്പോഴും സ്ത്രീകൾ അറിയുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.
തന്റെ ചിത്രം അശ്ലീല ഗ്രൂപ്പിലൂടെ പ്രചരിക്കുന്നതറിഞ്ഞ് തകർന്നുപോയെന്നും സംസാരിക്കാൻ പോലും കഴിയാത്തവിധം മാനസികമായി ഇല്ലാതെയായെന്നും ഇരയാക്കപ്പെട്ട വീട്ടമ്മ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു, ‘ഏതു ഫോട്ടോ എങ്ങനയൊക്കെ ആക്കിയിരിക്കുന്നു എന്ന് നമുക്ക് അറിയില്ലല്ലോ. വല്ലാതെ വിഷമമായി. ഇതു വന്നു കഴിയുമ്പോൾ ആളുകൾ എന്നെ ഒരു മോശം സ്ത്രീയായി ചിത്രീകരിക്കുമല്ലോ എന്നുള്ള ചിന്തയും ഉണ്ടായി.
ഫോട്ടോ ഇങ്ങനെ വന്നെന്ന് അറിഞ്ഞപ്പോൾ അയൽവാസികൾ അമ്മയോട് ചോദിച്ചു– അവളുടെ സമ്മതമില്ലാതാണോ എടുക്കുന്നത്. അതെങ്ങനെ അങ്ങനെ സമ്മതമില്ലാതെ എടുക്കാൻ കഴിയും. ഇങ്ങനെയുള്ള സംസാര രീതിയാണ് ഇവിടെ. അവരോട് പറഞ്ഞാൻ മനസ്സിലാകണ്ടേ’എന്നാണ് ഇരയാക്കപ്പെട്ട സ്ത്രീ തുറന്നു പറഞ്ഞിരിക്കുന്നത്, തെറി കൂട്ടിയാണ് മിക്ക അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളുടെയും പേര്.
അപരിചതരുടെയും സുഹൃത്തുക്കളുടെയും മാത്രമല്ല കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ വരെ അംഗങ്ങൾ ഗ്രൂപ്പിൽ പരസ്യമാക്കുന്നു. അതിൽ സ്വകാര്യ നിമിഷങ്ങൾ വരെ ഉൾപ്പെടുന്നു. ഒരു ഗ്രൂപ്പിലെത്തുന്ന ഫോട്ടോകൾ പിന്നീട് വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുന്നു.ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് മാനസിക സംഘര്ഷത്തിലായ യുവതികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ,
ഒരാളുടെ സമ്മതം ഇല്ലാതെ അവരുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുകയും , അത് പിനീട് എഡിറ്റ് ചെയ്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയുന്നതാണ് ഇത്തരക്കാരുടെ പണി, ഏതായാലും എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു എം.എ. ബിജുവാണ് നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല ഗ്രൂപ്പിൽ പങ്കുവച്ചത്.
ചിത്രങ്ങൾ പ്രചരിപ്പിച്ചതിൻറെ തെളിവുകളും പ്രചരിപ്പിച്ചത് താനാണെന്ന് സമ്മതിക്കുന്ന ബിജുവിന്റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്, ഇത്തരത്തിൽ പ്രചരിപ്പിക്കാനായി വിവിധ നമ്പറുകളാണ് ബിജു ഉപയോഗിച്ച് വരുന്നതെന്നും വെളിപ്പെടുത്തി, ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് ഗ്രൂപ്പിലെ നിർദേശപ്രകാരമാണെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളിൽ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു പറഞ്ഞു.
https://www.facebook.com/Malayalivartha
























