വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും! ബഫർ സോൺ കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി; കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജഗദീപ് ഗുപ്ത, കർഷക സംഘടനകൾക്ക് വേണ്ടി അഭിഭാഷകൻ വീൽസ് മാത്യു, വി കെ ബിജു എന്നിവർ കോടതിയിൽ ഹാജരായി, ബഫർ സോണിൽ കേരളത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ നിരീക്ഷണം

കേരളത്തിന് ആശ്വാസമായി ബഫർ സോണിൽ സുപ്രീം കോടതിയുടെ നിരീക്ഷണം പുറത്ത് വന്നിരിക്കുകയാണ്. ബഫർ സോൺ കരട് വിജ്ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. വിധിയിൽ വ്യക്തത തേടിയുള്ള ഹർജികൾ തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിക്കുകയുണ്ടായി. ഹർജികൾ ഒന്നിച്ചായിരിക്കും പരിഗണിക്കുന്നത്. സുപ്രീം കോടതിയുടെ കഴിഞ്ഞ വർഷം ജൂൺ മൂന്നിലെ വിധിയിൽ ഇളവു തേടിയാണ് ഹർജികൾ സമർപ്പിച്ചിരുന്നത്. ഹർജിയിൽ കേരളം കക്ഷി ചേർന്നിരുന്നു.
അതോടൊപ്പം തന്നെ ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജഗദീപ് ഗുപ്ത, കർഷക സംഘടനകൾക്ക് വേണ്ടി അഭിഭാഷകൻ വീൽസ് മാത്യു, വി കെ ബിജു എന്നിവർ കോടതിയിൽ ഹാജരായിരുന്നു. കേരളത്തിലെ സാഹചര്യം കോടതിയെ അറിയിച്ചതിന് പിന്നാലെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട വന്യജീവി സങ്കേതങ്ങളെ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കാമെന്ന് വാക്കാൽ സുപ്രീം കോടതി അറിയിക്കുകയുണ്ടായി.
ഇതിനുപിന്നാലെ കോടതിയുടെ നിരീക്ഷണം ആശ്വാസകരമാണെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ പ്രതികരിച്ചു. സമരങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകളും കോടതിയുടെ നിരീക്ഷണത്തിൽ എത്തിയെന്നത് പ്രത്യാശ നൽകുന്നു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കോടതിയിൽ അവതരിപ്പിക്കാനുള്ള അവസരം സർക്കാർ പ്രയോജനപ്പെടുത്തിയെങ്കിൽ മാത്രമേ സഹായകരമാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർ സോൺ വേണമെന്ന വിധിയിലാണ് കേന്ദ്രവും കേരളവും ഇളവ് ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha
























