Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

അമ്മയുടെ കൊടിയപീഡനങ്ങളിൽ മനംനൊന്ത് ജീവനൊടുക്കിയ ആശാ മോഹന്റെ മരണത്തിൽ പരാതിയുമായി നാട്ടുകാർ: രണ്ടാം ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞ ആദ്യ ഭർത്താവിലെ മകളെ സുജ കണ്ടിരുന്നത് വേലക്കാരിയായി: വീട്ടിൽ നിന്ന് ഇറങ്ങിപോകാനും, ചുവന്ന തെരുവിൽ കഴിയാനും ആശയെ പലതവണ നിർബന്ധിച്ചു:- തീകൊളുത്തി ആത്മഹത്യ ചെയ്യുന്ന ദിവസം പെൺകുട്ടിയെ ക്രൂരമായി തല്ലിച്ചതച്ചത് ചെരുപ്പിൽ വെള്ളം വീണെന്ന് ആരോപിച്ച്...

12 JANUARY 2023 04:38 PM IST
മലയാളി വാര്‍ത്ത

പനയ്ക്കോട് സ്വദേശിനി ഇരുപത്തിയൊന്ന് വയസുള്ള ആശ മോഹന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍. ആശയുടെ അമ്മ സുജയുടെ പീഡനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ വലിയമല പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആശയെ കിടപ്പ് മുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്. സുജയുടെ ആദ്യവിവാഹത്തിലെ മകളാണ് ആശ. നിരന്തരം ആശയെ സുജ വഴക്ക് പറയുമായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് ആശയോട് സുജ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാവിലെ സുജയും ഭര്‍ത്താവും വീട്ടില്‍ നിന്ന് പുറത്തുപോയതിന് ശേഷമാണ് ആശയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

മുറിക്കുള്ളില്‍ കയറി കതക് അടച്ച ശേഷം തീക്കൊളുത്തി. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. പിന്നാലെ വലിയമല പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ആശയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണശേഷമാണ് നാട്ടുകാര്‍ സംശയമുന്നയിച്ച് രംഗത്ത് എത്തിയത്.

ആശ മരിക്കുന്നതിന് തലേദിവസം സുജയുമായി വഴക്ക് ഉണ്ടായാതായി ആശയുടെ സഹോദരങ്ങള്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞു. സുജയുടെ പീഡനം കാരണം കുട്ടി നേരത്തെയും വീട് വിട്ട് പോയിട്ടുണ്ട്. ഇതും നാട്ടുകാരില്‍ ദുരൂഹതയേറ്റി. ഇക്കാര്യം ആരോപിച്ചാണ് പതിനഞ്ചോളം നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ആശ കൗണ്‍സിലിങിന് പോയ ഡോക്ടറുടെയും മൊഴിയെടുക്കും.

ആത്മഹത്യയെന്ന് വീട്ടുകാര്‍ പറയുമ്പോള്‍, അമ്മയുടെ തുടര്‍പീഡനമാണ് അതിന് കാരണമെന്നാണ് അയല്‍ക്കാര്‍ ആരോപിക്കുന്നത്. ജീവനൊടുക്കുന്ന ദിവസം രാവിലെയും അമ്മ ക്രൂരമായി മർദ്ദിച്ചതായി സഹോദരന്‍ പറഞ്ഞതായും ആരോപണമുണ്ട്. ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങിയതോടെ സുജയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൂട്ടപ്പരാതി നൽകുകയായിരുന്നു. രണ്ടാം വിവാഹത്തില്‍ സുജയ്ക്ക് രണ്ട് കുട്ടികളുണ്ട്.

 

ഈ കുട്ടികളെ നോക്കിയത് ആശയായിരുന്നു. ഇരുപത്തിയൊന്ന് വയസ്സിനുള്ളിൽ ആശ കൊടിയ ദുരിതമാണ് അനുഭവിച്ചതെന്ന് നാട്ടുകാരുടെ വാക്കുകളിൽ വ്യക്തമാണ്. സംഭവ ദിവസം ചെരുപ്പിൽ വെള്ളം വീണെന്ന് ആരോപിച്ചായിരുന്നു ആശയെ 'അമ്മ സുജ വഴക്ക് പറയുകയും മർദ്ദിക്കുകയും ചെയ്തത്. തൊഴിലുറപ്പ് സ്ഥലത്ത് വച്ച് പോലും ആളുകൾ കാൺകെ പെൺകുട്ടിയെ ഉപദ്രവിക്കുകയും, ഇളയ കുട്ടിയെ തൂക്കിയെടുത്ത് അടിക്കുന്നതും കണ്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. പിന്നീട് കുട്ടിയെ കൈയിൽ പ്ലാസ്റ്ററിട്ടാണ് കണ്ടതെന്ന് അയൽവാസി പറയുന്നു.

സ്ഥിരമായി സുജയുടെ ഉപദ്രവത്തിൽ ഭയന്ന് ആശ തനിക്ക് നേരിട്ട പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയാൻ തയ്യാറായിരുന്നില്ല. സുജയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ കേസ് തേയ്ച്ച് മായ്ച്ച് കളയാൻ ശ്രമിക്കയായാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ആശയ്ക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനും കുടുംബം ശ്രമിക്കുന്നതായി ഇവർ പറയുന്നു. ആശയെ നിരന്തരം മാനസികമായും ശാരീരികമായും ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. ചെരുപ്പിൽ വെള്ളം വീഴ്ത്തിയെന്ന കാരണം പറഞ്ഞായിരുന്നു അവസാനമായി ആശയെ മുടിയ്ക്ക് ചുറ്റിപ്പിടിച്ച് തല്ലിച്ചതച്ചത്.

ഇതിൽ മനംനൊന്താണെന്നു ആശ തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പ്രദേശവാസികൾ പറയുന്നു. പ്ലസ്ടൂ പഠനം കഴിഞ്ഞ് പെൺകുട്ടിക്ക് പഠിക്കാനുള്ള അവസരം പോലും കുടുംബം നിഷേധിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ് എപ്പോഴും 'അമ്മ വഴക്ക് പറഞ്ഞിരുന്നതായി ആശ തന്നോട് സങ്കടം പറഞ്ഞിരുന്നതായി കൂട്ടുകാരി പറയുന്നു.

ഒരു തവണ റെഡ്സ്ട്രീറ്റിൽ നിൽക്കണമെന്ന് പറഞ്ഞതായും ആശ സങ്കടം പങ്കുവച്ചു. അമ്മയുടെ നിരന്തര ഉപദ്രവവും അവഗണനയും കാരണം ആശ രണ്ട് വര്ഷം മുമ്പ് വീട് വിട്ട് ഇറങ്ങിയിരുന്നു. അന്ന് ആത്മഹത്യയ്ക്ക് മുതിർന്നതായും മുൻ പഞ്ചായത്ത് മെമ്പർ പറയുന്നു. പിന്നീട് പോലീസ് ഇടപെട്ട് സംസാരിച്ച് പെൺകുട്ടിയെ തിരികെ വീട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (21 minutes ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (33 minutes ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (1 hour ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (3 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (3 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (3 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (3 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (4 hours ago)

പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോണ്‍ഗ്രസ്  (4 hours ago)

ആല്‍ജോയുടെ വീടിന് ചുറ്റും തീയിട്ടു..! പാമ്പുകൾ കൂട്ടത്തോടെ ചാടി...!  (4 hours ago)

നീയൊന്നും നന്ദഗോവിന്ദൻസ് അല്ലടാ 'നന്ദ കുന്തിരിക്കം ഭജയൻസ്' ഹാലേലൂയ്യ വീട്ടിൽ പോയി പാട് ചെവിക്കുറ്റിക്ക് അടിച്ച് നവീൻ  (4 hours ago)

വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി “മധുരമീ ജീവിതം"; ഓഡിയോലോഞ്ച് നിർവഹിച്ച് സിദ്ദിഖും വിനയ പ്രസാദും!!!  (5 hours ago)

Malayali Vartha Recommends