തനിക്ക് 11 വർഷത്തെ അധ്യാപന പരിചയമുണ്ട്; യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ട്; ഹര്‍ജിയിൽ ആരോപിക്കുന്ന പ്രധാന ആരോപണം സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണ്; വിധിക്കെതിരെ അപ്പീൽ നൽകി പ്രിയ വർഗീസ്

കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ അയോഗ്യയാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇപ്പോൾ ഇതാ ഈ വിധിക്കെതിരെ പ്രിയ വർഗീസ് നിർണായകമായ നീക്കങ്ങൾ നടത്തിയിരിക്കുകയാണ്.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ തന്നെ അയോഗ്യയാക്കിയതിനെതിരെ പ്രിയ വർഗീസ് അപ്പീൽ നൽകിയിരിക്കുകയാണ്. തനിക്ക് 11 വർഷത്തെ അധ്യാപന പരിചയമുണ്ട് .
യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ട് . ഇതാണ് പ്രിയ വർഗീസ് ഉയർത്തുന്ന വാദം. ഹര്‍ജിയിൽ ആരോപിക്കുന്ന പ്രധാന ആരോപണം സ്റ്റുഡന്‍റ് സർവ്വീസ് ഡയറക്ർ ചുമതല അധ്യാപനമല്ലെന്ന കണ്ടെത്തൽ തെറ്റാണെന്നാണ്. അധ്യാപനം നാല് ചുവരുകൾക്കുള്ളിലെ പഠിപ്പിക്കൽ ആണെന്ന് ജഡ്ജ് ധരിച്ചുവെന്നും പ്രിയ ആരോപിക്കുന്നു. അധ്യാപന പരിചയത്തെ വിലയിരുത്തുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്നും നിയമപരമല്ലാത്ത വിധി റദ്ദാക്കണമെന്നും അപ്പീലിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
അതേസമയം ഈ ഇടയ്ക്കായിരുന്നു ഒരു കണക്ക് പുറത്ത് വന്നത്. പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഉൾപ്പെടെ കണ്ണൂർ സർവകലാശാല എതിർകക്ഷിയായ കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകൾക്കായി ഇതുവരെ ചെലവഴിച്ചത് ഏഴുലക്ഷത്തിലധികം രൂപയാണ് ! സെനറ്റ് യോഗത്തിലാണ് ഈ വിവരം പുറത്ത് വന്നത്.
പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് ഹൈക്കോടതിയിലുള്ള കേസിന്റെ ഫീസിനത്തിൽ 3.5 ലക്ഷം രൂപ അനുവദിക്കുന്നത് പരിഗണനയിലാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കേസുകൾക്കായി 11 ലക്ഷത്തിലധികം തുക ചെലവാകും എന്നതാണ് ശ്രദ്ദേയമായ കാര്യം. സെനറ്റ് യോഗത്തിൽ ഡോ. ആർ.കെ. ബിജുവാണ് ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ചത്.
പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക വിധി വന്നത് വളരെ തിരിച്ചടിയായിരുന്നു . എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചിരുന്നു . .ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രിയയ്ക്ക് അധ്യാപന പരിചയമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. പ്രിയയുടെ വാദങ്ങൾ പലതും തള്ളിക്കളഞ്ഞു . അധ്യാപികയായിരിക്കാൻ എക്സ്പീരിയൻസ് വേണമെന്ന് കോടതി വ്യക്തമാക്കി. പ്രിയയ്ക്ക് മൂന്ന് വര്ഷത്തെ എക് സ്‌പീരിയൻസ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പ്രിയയ്ക്ക് മതിയായ അദ്ധ്യാപന പരിശീലന കാലയളവില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.
https://www.facebook.com/Malayalivartha
























