സർവകലാശാലയിൽ പിൻവാതിൽ വഴി നിയമിക്കാനിറക്കിയ വിജ്ഞാപനം ഗവർണർ മരവിപ്പിച്ചു; ഗവർണറുടെ നടപടിയെ പിന്തള്ളി സിൻഡിക്കേറ്റ്; മുൻ വൈസ്ചാൻസലറുടെ അംഗീകാരത്തോടെ വീണ്ടും വിജ്ഞാപനമിറക്കി

ഗവർണറുടെ നടപടിയെ പിന്തള്ളി സിൻഡിക്കേറ്റ് രംഗത്ത് വന്നിരിക്കുകയാണ്. സാങ്കേതിക സർവകലാശാലയിൽ പിൻവാതിൽ വഴി നിയമിക്കാനിറക്കിയ നീക്കത്തെ വിജ്ഞാപനം ഗവർണർ മരവിപ്പിച്ചിരുന്നു. ഗവർണറുടെ ഈ നടപടിയെ തള്ളിയിരിക്കുകയാണ് സിൻഡിക്കേറ്റ് യോഗം.
വൈസ്ചാൻസലറുടെ അനുമതിയില്ലാതെ രജിസ്ട്രാർ സ്വന്തം നിലയിൽ പുറപ്പെടുവിച്ച വിജ്ഞാപനം നിയമസാധുത ഇല്ലാത്തതാണെന്ന് കണ്ടെത്തി. ഇതോടെ ഗവർണർ അത് മരവിപ്പിക്കുകയും ചെയ്തു. പക്ഷേ മുൻ വൈസ്ചാൻസലറുടെ അംഗീകാരത്തോടെ വിജ്ഞാപനമിറക്കുകയായിരുന്നു.
ഇത് സിൻഡിക്കേറ്റ് വിലയിരുത്തുകയും ചെയ്തു. എന്നാൽ തന്റെയും മുൻ വി.സിയുടെയും അനുമതിയില്ലാതെ വിജ്ഞാപനമിറക്കിയതെന്ന് വി.സി പ്രൊഫ. സിസാ തോമസ് വ്യക്തമാക്കിയിരിക്കുകയാണ്. ഇത് തള്ളിയാണ് സിൻഡിക്കേറ്റ് നടപടി സ്വീകരിച്ചത് . പക്ഷെ ഇത് ഗവർണർ അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. സിൻഡിക്കേറ്റിന്റെ ഏത് തീരുമാനവും മരവിപ്പിക്കാനും റദ്ദാക്കാനും ഗവർണർക്ക് അധികാരമുണ്ട് എന്നതാണ് ഏറെ ശ്രദ്ദേയമായ കാര്യം.
എന്നാൽ ഇപ്പോൾ ഉള്ള താത്കാലിക ജീവനക്കാരെയെല്ലാം പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സർവകലാശാലാ പ്രവർത്തനം സ്തംഭിപ്പിക്കാനുള്ള നീക്കം സിൻഡിക്കേറ്റ് നടത്തിയിരുന്നു. എന്നാൽ ഈ നീക്കം വി.സി ഇടപെട്ട് തടയുകയും ചെയ്തിരുന്നു .യോഗത്തിൽ നിർണായക തീരുമാനങ്ങൾ എടുത്തിരുന്നു. താത്കാലിക ജീവനക്കാരുടെ സർക്കാർ ഏജൻസിയായ സി.എം.ഡി പഠിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തസ്തികകൾ പുനർനിർണയിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ ഉൾപ്പെടെ നിയമനങ്ങൾ നടത്തും .
പഠന റിപ്പോർട്ട് വരുന്നതു വരെ നിലവിലെ താത്കാലിക ജീവനക്കാർ തുടരുമെന്നിങ്ങനെയാണ് തീരുമാനങ്ങൾ. ചാൻസലറായ ഗവർണറും വൈസ്ചാൻസലറും തമ്മിലുള്ള എല്ലാ കത്തിടപാടുകളും സിൻഡിക്കേറ്റിന്റെ ശ്രദ്ധയിൽ പെടുത്തണമെന്ന് യോഗം നിർദ്ദേശിക്കുന്ന സാഹചര്യം വരെ ഉണ്ടായിരിക്കുകയാണ് . ദൈനംദിന അധികാര നിർവഹണത്തിന് നാലംഗ സിൻഡിക്കേറ്റ് ഉപസമിതി രൂപീകരിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുകയാണ്. പി.കെ.ബിജു, രജിസ്ട്രാർ എ.പ്രവീൺ, ഐ.സാജു, ജി.സഞ്ജീവ് എന്നിവരാണ് അംഗങ്ങൾ. ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അസി. ഡയറക്ടർ തസ്തികകളിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























