നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മാരിയോൺ ബയോടെക് നിർമ്മിക്കുന്ന രണ്ട് കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ഉസ്ബക്കിസ്ഥാന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന ഒരു നിർണായകമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. രണ്ട് കഫ് സിറപ്പുകളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മാരിയോൺ ബയോടെക് നിർമ്മിക്കുന്ന രണ്ട് കഫ് സിറപ്പുകൾ കുട്ടികൾക്ക് നൽകരുതെന്ന് ഉസ്ബക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന ,വിലക്കേർപ്പെടുത്തിയിരിക്കുന്നത് ആംബ്രോണോൾ സിറപ്പ്, ഡോക്ക് -1- മാക്സ് സിറപ്പ് എന്നിവയ്ക്കാണ് .
ലബോറട്ടറി വിശകലനത്തിൽ ഈ രണ്ട് ഉൽപ്പന്നങ്ങളിലും കുട്ടികളുടെ ശരീരത്തിന് താങ്ങാവുന്നതിനേക്കാൾ കൂടുതൽ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എത്തിലീൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി എന്നാണ് WHO പറയുന്നത് . കഴിഞ്ഞ ഡിസംബറിലായിരുന്നു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മരുന്നുകൾ കഴിച്ച് 19 കുട്ടികൾ മരിച്ചതായി ഉസ്ബക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത് . ഇതുമായി ബന്ധപ്പെട്ട് മാരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗം സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായത് നാല് ഇന്ത്യൻ കമ്പനികളുടെ ചുമയ്‌ക്കുള്ള മരുന്നുകളാണെന്ന് ആരോപണം ശക്തമായിരുന്നു . ഹരിയാനയിലെ മെയ്ഡിൻ ഫാർമസ്യൂട്ടികൽസിയുടെ പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്‌സ്‌മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നൽകിയതാണ്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ചതിന് പിന്നിൽ ഈ സിറപ്പുകൾ ഉപയോഗിച്ചതാണ് കാരണമെന്ന സംശയം ശക്തമായി നിൽക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന അന്ന് കൊടുത്തത്.ഈ സംഭവത്തിന്റെ സത്യാവസ്ഥയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് ഡബ്ല്യുഎച്ച്ഒ.
https://www.facebook.com/Malayalivartha
























