സെര്‍ച്ച് കമ്മിറ്റി പരിഗണിച്ച പേരുകളില്‍ ഏറ്റവും യോഗ്യന്‍ ഡോ. കെ. റിജി ജോണ്‍ ആയിരുന്നു; റിജി ജോണിന്റെ നിയമനം 2010ലെ കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചാണ് ; സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

കുഫോസ് വി.സി. നിയമനവുമായി ബന്ധപ്പെട്ടുള്ള കേസ് കോടതിയിൽ നടക്കുകയാണ്. ഇപ്പോൾ ഇതാ ഈ കേസിൽ നിർണായകമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് കേരളം. സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു.അതിലാണ് നിർണായകമായ കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. കുഫോസ് വി.സി. നിയമനവുമായി വന്ന പേരുകള്‍ അടങ്ങുന്ന പാനല്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നാണ് കേരളത്തിന്റെ വാദം.
നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് സെര്‍ച്ച് കമ്മിറ്റി മൂന്നിലധികം പേരുകള്‍ നല്‍കരുതെന്ന് മാത്രമാണ്. കുഫോസ് വി.സി. സത്യവാങ്മൂലത്തില്‍ പറയുന്ന മറ്റൊരു കാര്യം നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി പരിഗണിച്ച പേരുകളില്‍ ഏറ്റവും യോഗ്യന്‍ ഡോ. കെ. റിജി ജോണ്‍ ആയിരുന്നുവെന്നാണ്. റിജി ജോണിന്റെ നിയമനം 2010ലെ കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചാണ് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം.
നിയമത്തിലെ 33 (2) വകുപ്പ് പ്രകാരം വി.സി. നിയമനത്തിന് മൂന്നില്‍ അധികം പേരുകള്‍ നല്‍കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട് . അതായത് മൂന്ന് പേരുകള്‍ നല്‍കണമെന്നല്ല. നിയമം തയ്യാറാക്കിയത് പ്രാദേശിക ഭാഷയിലാണ് നിയമത്തില്‍ രേഖപെടുത്തിയിരിക്കുന്നത് ഏകവചനത്തില്‍ ആണ് പേര് എന്നാണ്.അതുകൊണ്ട് ഒറ്റ പേര് നല്‍കിയതില്‍ തെറ്റില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരിക്കുന്നു. വി.സി. നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നത് 17 പേരാണ് .
ഇതില്‍ ഒമ്പത് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി . ഇതില്‍ ഫിഷറീസില്‍ ഡിഗ്രിയും, വിദേശത്ത് നിന്ന് പി.എച്ച്.ഡിയും ഉള്ള ഏക വ്യക്തി റിജി ജോണ്‍ ആണ് . ആ കാരണത്താലാണ് നിയമനം നല്‍കിയത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്‌മൂലത്തിൽ പറഞ്ഞിരിക്കുന്നത്. . നിയമനം റദ്ദാക്കിയതിനെതിരെ റിജി ജോണ്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുവാനിരിക്കുകയാണ് .
https://www.facebook.com/Malayalivartha























