ലോകം കണ്ട മികച്ച സംവിധായകൻ! അടൂരിനെ പുകഴ്ത്തി പിണറായി വിജയൻ... മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡര്‍

കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുയരുന്ന ജാതി വിവേചന പരാതിയുടെ അടിസ്ഥാനത്തിൽ വിവാദം ഒരുവശത്ത് പുരോഗമിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് തുടരുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെയും വിമർശനങ്ങളുടെ പെരുമഴയാണ്. ഈ സാഹചര്യത്തിൽ വിവാദങ്ങള്‍ കത്തിനില്‍ക്കെ അടൂര്‍ ഗോപാലകൃഷ്ണനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
ദേശാഭിമാനിയുടെ 80 ആം വാര്‍ഷികാഘോഷ ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തർദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറാണ് അടൂരെന്നും സിനിമയോട് അടങ്ങാത്ത അഭിനിവേശമാണ് അടൂരിനുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.
ദേശാഭിമാനിയുടെ സമഗ്ര പുരസ്‌കാരം അടൂരിന് സമർപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രശംസിച്ചത്. അടൂർ ഗോപാലകൃഷ്ണന്‍റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണ്. പുത്തൻ സിനിമാ സങ്കൽപത്തിന് നിലനിൽപ് നേടിക്കൊടുക്കുകയാണ് അടൂർ ചെയ്തത്. അന്തർ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് അടൂരെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള സിപിഎം മുഖപത്രത്തിന്‍റെ പുരസ്കാരം അടൂരിന് സമ്മാനിച്ചു. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളെല്ലാം ജനം വിശ്വസിക്കുന്ന കാലമാണ് ഇതെന്നായിരുന്നു അടൂര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. അടൂരിനെ ജാതിവാദി എന്ന് വിളിക്കുന്നതിനെ വിമര്‍ശിച്ച് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നു.
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ ജനം വിശ്വസിക്കുന്ന കാലമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍. വ്യാജ വാർത്തകൾ കാരണം ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും അടൂർ വ്യക്തമാക്കി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ദേശാഭിമാനി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍. മുന്‍ നിയമസഭ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ പലതിലും സത്യമുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് രണ്ടംഗ സമിതി സര്‍ക്കാരിന്റെ നല്‍കിയതെന്നാണ് സൂചന. പ്രവേശനത്തില്‍ മെറിറ്റ് അട്ടിമറിച്ചെന്ന പരാതിയിലടക്കം വിദ്യാര്‍ഥികളുടെ ഭാഗം ശരിവെച്ചുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് മുന്നിലെത്തിയതാണ് വിവരം. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള സര്‍ക്കാര്‍ നടപടി ഈ ആഴ്ച്ച തന്നെ ഉണ്ടായെക്കും.
https://www.facebook.com/Malayalivartha























