Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഇഡി അമ്മിഞ്ഞപ്പാൽ കക്കിക്കും എന്ന് പേടിച്ച് രവീന്ദ്രൻ മുങ്ങി! ഇനി അറസ്റ്റ്? പിണറായിക്ക് പിറകിൽ ഓടിയൊളിച്ചു!

28 FEBRUARY 2023 12:53 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല. രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്.

എന്നാൽ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രൻ നിയമസഭയിലെത്തുകയായിരുന്നു. നിയമസഭ ചേരുന്ന ദിവസങ്ങളായതിനാൽ ഔദ്യോഗിക തിരക്കുകൾ ഉണ്ടെന്ന് രവീന്ദ്രൻ ഇഡിയെ അറിയിച്ചു. ഇമെയിൽ വഴിയാണ് ഇഡിയെ അറിയിച്ചത്. അതേസമയം പ്രതികരണത്തിന് സിഎം രവീന്ദ്രൻ തയാറായിട്ടില്ല. തിരക്കുകൾ ഉണ്ടെന്ന് അറിയിച്ച് ഒഴിഞ്ഞുമാറുകയാണ് രവീന്ദ്രൻ.

മറ്റൊരു ദിവസം ഹാജരാകാമെന്നും രവീന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിനു ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇ.ഡി. നിയമോപദേശം തേടിയേക്കും. മുമ്പും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി എം രവീന്ദ്രൻ ഒഴിഞ്ഞുമാറിയിരുന്നു. പിന്നീട് ആരോ​ഗ്യ പ്രശ്നം പറഞ്ഞ് തിരുവനന്തപുരം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിൽസയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു

2020 ഡിസംബറില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഹാജരായിരുന്നില്ല. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന്, നാലാമതും നോട്ടീസ് ലഭിച്ചപ്പോഴാണു ഹാജരായത്. കോവിഡ് ഭേദമായ ശേഷവും ആശുപത്രിയില്‍ തുടര്‍ന്ന രവീന്ദ്രനോടു ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ സി.പി.എം. സംസ്ഥാനനേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.

ലൈഫ് മിഷൻ കോഴകേസിൽ മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്.

കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. രവീന്ദ്രനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സ്ഥാപനങ്ങളില്‍ ഇ.ഡി. 2020-ല്‍ റെയ്ഡ് നടത്തിയിരുന്നു. ബന്ധുക്കളുടേതടക്കം സ്വത്തുക്കളും പരിശോധിച്ചു.

മുഖ്യമ്രന്തിയുടെ മുന്‍ സ്‌പെഷല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു സ്വര്‍ണക്കടത്ത് കേസില്‍ രവീന്ദ്രനെ ചോദ്യംചെയ്തതെങ്കില്‍, ഇപ്പോള്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുടെയും ഇരുവരും തമ്മിലുള്ള സ്വകാര്യ വാട്‌സ്ആപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിലാണു വിളിപ്പിച്ചിരിക്കുന്നത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെ ഇഡി സംഘം അറസ്റ്റ് ചെയ്തത്. ജയിലിലുള്ള ശിവശങ്കര്‍ ഇതുവരെ വ്യക്തമായ മറുപടിയൊന്നും നല്‍കിയിട്ടില്ല, പക്ഷേ ശങ്കരനെ പൂട്ടാനുള്ള വകുപ്പ് ഇഡിയുടെ കൈയ്യിലുണ്ട്.

ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴയായി നല്‍കിയെന്നാണ് ഇഡി കേസ്. കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാൻ വേണ്ടിയിട്ടാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.

മുൻപ് സ്വര്‍ണ്ണ കടത്തില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. അത് പൊതുജനങ്ങൾ വരെ കണ്ട് ബോധിച്ചതാണ്. സ്വപ്നയുമായി അശ്ലീല ചാറ്റ് നടത്തിയിട്ട് സ്വപ്ന ആരാന്ന് ചോദിക്കുമ്പോൾ അറിയില്ല എന്ന മറുപടി മാത്രമാണ് ശിവശങ്കർ നൽകുന്നത്.

എന്നാൽ സിഎം രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടിയിരുന്നത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എംശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്

അതുകൊണ്ട് തന്നെ സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി ചോദ്യം ചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ഇഡിക്ക് മുമ്പിലുണ്ട്. കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചറിയാൻ സാധ്യത ഏറെയാണ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ രവീന്ദ്രന്‍ വമ്പന്‍ പ്രതിസന്ധിയിലാണ്.

സ്വപ്നാ സുരേഷും സി.എം. രവീന്ദ്രനും തമ്മിലുണ്ടായിരുന്നത് വളരെ അടുത്ത ബന്ധം ആയിരുന്നു. സ്വപ്നയുടെ ഫോണില്‍ നിന്ന് ഇഡിക്ക് കിട്ടിയ ചാറ്റുകള്‍ തെളിയിക്കുന്നത് ഇവര്‍ തമ്മില്‍ എന്തും ഏതും സംസാരിക്കുമായിരുന്നുവെന്ന വസ്തുതയാണ്. നേരത്തേയും ഇവര്‍ തമ്മിലെ ബന്ധം തെളിയിക്കുന്ന ചാറ്റുകള്‍ പുറത്തു വന്നിരുന്നു. നേരത്തെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ സമയം സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞിരുന്നു.

രവീന്ദ്രനു കുരുക്കാവുക സ്വപ്‌നയുമായി അടുപ്പമില്ലെന്ന ആദ്യമൊഴികള്‍. സ്വപ്‌നയുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളതെന്നു രണ്ടുതവണ രവീന്ദ്രന്‍ ഇ.ഡിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, സ്വപ്‌നയുമായുള്ള സ്വകാര്യ സംഭാഷണം കണ്ടെത്തിയതോടെയാണു അടുത്ത ബന്ധമുണ്ടായിരുന്നതായി ഇ.ഡി. സ്ഥിരീകരിച്ചത്.

ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ നിയമസഭയില്‍ മുഖ്യന്റെ ഇടംവലം നടക്കുന്ന സി. എം. രവീന്ദ്രന്‍ ശരിക്കും ഭയന്നിരിക്കുകയാണ്. ഇന്ന് ഒരുപക്ഷേ ഹാജരായിരുന്നെങ്കിൽ രവീന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നേനേ. ഈ ആശങ്ക മുഖ്യമന്ത്രിക്കും അതുപോലെ രവീന്ദ്രനുമുണ്ട്. പ്രതിപക്ഷത്തെ ശക്തമായി വെല്ലുവിളിക്കുന്ന തരത്തിലാണ് രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാതെ നിയമസഭയില്‍ വട്ടം ചുറ്റി നടന്നത്.

എന്നാല്‍ രവീന്ദ്രനോട് ഇഡി ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ഇതിനകം തന്നെ ഹോം വർക്ക് ചെയ്തിട്ടുണ്ടെന്ന് കരുതുന്നു. രവീന്ദ്രന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ എന്തെങ്കിലും തെളിവുകളുണ്ടായാല്‍ പ്രതിപക്ഷം നിയമ സഭയില്‍ അത് വലിയ പ്രതിഷേധം ഒരുക്കുന്നതിന് ഇടയാക്കും. പ്രതിപക്ഷ പ്രതിഷേധത്തെ ഭയന്നാണ് രവീന്ദ്രനെ ഹാജരാകുന്നതില്‍ നിന്നും വിലക്കിയതെന്നും സൂചനയുണ്ട്.

രവീന്ദ്രന്റെ വായ തുറന്നാല്‍ മുഖ്യന്‍ അറിഞ്ഞും അറിയാതെയും നടത്തിയ പലവിധ ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്തു വരും എന്ന ഭയമുണ്ട്. അതുകൊണ്ട് പരമാവധി സിഎമ്മിനെ സംരക്ഷിച്ച് പോരാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. എന്തായാലും ഇഡി അറസ്റ്റ് അടക്കമുള്ള നീക്കങ്ങളിലേക്ക് കടക്കുമെന്ന് സൂചനയുണ്ട്. വരും ദിവസങ്ങളിൽ അനി ഇതിന്റെ ബാക്കി പത്രം വായിച്ചറിയാം...

ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ 15 നാണ് അറസ്റ്റുചെയ്തത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കുറ്റസമ്മത മൊഴിയില്ലാതെയായിരുന്നു അറസ്റ്റ്. സമാന രീതിയില്‍ രവീന്ദ്രനേയും അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയാണു സര്‍ക്കാരിന്്. അതിനാല്‍, വ്യക്തമായ നിയമോപദേശം തേടിയാകും രവീന്ദ്രന്‍ ഹാജരാകുക. വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന ധാരണയിലാണു ശിവശങ്കര്‍ ചോദ്യം ചെയ്യലിന് എത്തിയത്.

കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി കോട്ടയായ ഒഞ്ചിയത്ത് സി.പി.എം. പ്രവര്‍ത്തകനായിരുന്നു സി.എം. രവീന്ദ്രന്‍ എല്‍.ഡി.എഫ്. കണ്‍വീനറായ പി.വി. കുഞ്ഞിക്കണ്ണന്റെ സഹായിയായി 1980 കളിലാണ് തലസ്ഥാനത്തെത്തുന്നത്. പിന്നീടു 40 വര്‍ഷമായി സി.പി.എം. നേതാക്കളുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (36 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends