വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ചോദ്യം ചെയ്യലിന് സ്വപ്ന സുരേഷ് പോലീസ് സ്റ്റേഷനിലെത്തി; ഡിസിപി യുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്; സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസെടുത്തത് 506 വകുപ്പ് പ്രകാരമാണ്

വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സ്വപ്ന സുരേഷിനോട് മൊഴിയെടുക്കാനായി ഹാജരാകാൻ നിർദേശം കൊടുത്തിരുന്നു. ഇപ്പോൾ ഇതാ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ് എന്ന വിവരം പുറത്ത് വരികയാണ്. മൊഴി നൽകാൻ പോലീസ് സ്റ്റേഷനിൽ സ്വപ്ന സുരേഷ് രാവിലെ എത്തി. ഡിസിപി അടക്കമാണ് മൊഴിയെടുക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വപ്ന സുരേഷിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇന്ന് കൂടുതൽ വിവരങ്ങൾ ആരായാനാണ് വീണ്ടും വിളിച്ചു വരുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് മൊഴി കൊടുക്കാൻ സ്വപ്ന എത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് മൊഴിയെടുക്കനായി എത്തിയിരിക്കുന്നത്.
വൈറ്റ് ഫീൽഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കെ ആർ പുരം സ്റ്റേഷനിലാണ് സ്വപ്ന വിജേഷിനെതിരെ പരാതി കൊടുത്തിരിക്കുന്നത്. ഡിസിപി നേരിട്ട് എത്തി മൊഴിയെടുക്കും അദ്ദേഹം അല്പസമയത്തിനകം എത്തിച്ചേരും.
നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുത്തു തുടങ്ങിയിട്ടുണ്ട് 506 പ്രകാരമാണ് സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിജേഷ് പിള്ളക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് . അതിനു പിന്നാലെയാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യലിനായ് വിളിപ്പിച്ചത്.
അതേസമയം വിജേഷ് പിള്ളയും സ്വപ്നയും ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ ഭീഷണിപ്പെടുത്തി എന്നതാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്.
https://www.facebook.com/Malayalivartha

























