Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വൈദേഹത്തില്‍ എന്ത് പരിശോധന നടത്തിയാലും അതിന്റെ നിര്‍മ്മാണത്തിലെ അഴിമതിയില്‍ നിന്നും ഇ.പി.ജയരാജനോ സിപിഎമമിനോ മോചിക്കാന്‍ കഴിയില്ല. കാരണം സോണ്‍ട കമ്പനിയ്ക്ക് കരാര്‍ നല്കാന്‍ ഉണ്ടാക്കിയ അതേ ഉഡായിപ്പുകളാണ് വൈദേഹത്തിന്റെ നിര്‍മ്മാണത്തിലും ഇപി ജയരാജന്‍ കൈകൊണ്ടത്. പ്രഥമദൃഷ്ട്യാ അഴിമതി കണ്ടുപിടിക്കാത്ത തരത്തിലുള്ള ഒരുതരം സൈദ്ധാന്തിക അഴിമതി.

16 MARCH 2023 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും

മഴയത്ത് കളിക്കുന്ന കുട്ടികളെ മാതാപിതാക്കള്‍ ശാസിക്കും പോലെ ഇന്നലെ വൈദേഹം റിസോര്‍ട്ടില്‍ ചെറിയൊരു പരിശോധന. രഹസ്യങ്ങള്‍ ഒളിപ്പിക്കാനുള്ള പരിശോധനയെന്നാണ് പരക്കെ പറയുന്നത്. എന്നാല്‍ വൈദേഹത്തില്‍ എന്ത് പരിശോധന നടത്തിയാലും അതിന്റെ നിര്‍മ്മാണത്തിലെ അഴിമതിയില്‍ നിന്നും ഇ.പി.ജയരാജനോ സിപിഎമമിനോ മോചിക്കാന്‍ കഴിയില്ല. കാരണം സോണ്‍ട കമ്പനിയ്ക്ക് കരാര്‍ നല്കാന്‍ ഉണ്ടാക്കിയ അതേ ഉഡായിപ്പുകളാണ് വൈദേഹത്തിന്റെ നിര്‍മ്മാണത്തിലും ഇപി ജയരാജന്‍ കൈകൊണ്ടത്. പ്രഥമദൃഷ്ട്യാ അഴിമതി കണ്ടുപിടിക്കാത്ത തരത്തിലുള്ള ഒരുതരം സൈദ്ധാന്തിക അഴിമതി.

സോണ്‍ട കമ്പനിയ്ക്ക് കേരളത്തിലൂടനീളമുള്ള നഗരസഭകളിലും കോര്‍പ്പറേഷനുകളില്‍ ബയോമൈനിംഗിനായി കരാര്‍ നേടി കൊടുക്കുന്നതിന് സര്‍ക്കാര്‍ തലത്തിലെ എല്ലാ വിഭാഗവും ഒറ്റക്കെട്ടായി കൃത്രിമങ്ങളില്‍ പങ്കെടുത്തെന്ന് വ്യക്തമാണ്. ആ കൃത്രിമങ്ങളുടെ മറ പറ്റി കോര്‍പ്പറേഷനുകള്‍ കേന്ദ്രീകരിച്ച് സിപിഎം ജില്ല ഭാരവാഹികള്‍ ചരടുവലി നടത്തിയാണ് കമ്പനിയെ കേരളത്തിന്റെ മുഖ്യധാരയിലേയക്ക് കൊണ്ടു വന്നത്. കണ്ണൂര്‍ ഉള്‍പ്പടെയുള്ള കോര്‍പ്പറേഷനുകള്‍ ബയോമൈനിംഗിനായി നല്കിയതിന്റെ മൂന്നിരട്ടി തുകയ്ക്ക് കരാര്‍ നല്കിയത് തന്നെ സിപിഎം നേതാക്കളുടെ കീശവീര്‍പ്പിക്കാനെന്ന് വ്യക്തം.

അതേ സാഹചര്യത്തില്‍ വിവാദമായ ഇപി ജയരാജന്റെ വൈദേഹം റിസോര്‍ട്ടില്‍ സോണ്‍ട കമ്പനി ബിനാമി പേരുകളില്‍ നിക്ഷേപം നടത്തിയെന്നുള്ള വിവരമാണ് പുറത്തു വരുന്നത്. കേരളത്തിലെ അറിയപ്പെടുന്നതും അല്ലാത്തതുമായ നിരവധി പേര്‍ വൈദേഹത്തിനായി പണം നിക്ഷേപിച്ചിട്ടുണ്ട്. നാളിതുവരെ ഒരു ചില്ലിക്കാശ് പോലും ആരും ലാഭം പ്രതീക്ഷിച്ചിട്ടില്ല. എന്നാലും ഇപി ജയരാജന്റെ വ്യവസായ മന്ത്രിയെന്ന നിലയില്‍ കിട്ടിയ സഹായമാണ് ഓരോ വ്യവസായിയേയും വൈദേഹത്തില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്. ആ നികഷേപമാകട്ടെ കൈക്കൂലിയെന്ന് സിപിഎമ്മിന് പോലും കണ്ടു പിടിക്കാന്‍ കഴിയില്ല. എല്ലാവരും ഷെയര്‍ ഹോള്‍ഡര്‍മാര്‍.

എന്നാല്‍ വൈദേഹത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലേയ്ക്ക് ഇ.പി.യുടെ ഭാര്യയും മകനും വന്നതെങ്ങനെയെന്ന് ചോദിച്ചാല്‍ സിപിഎമ്മും വെട്ടിലാകും. അതേ സാഹചര്യമാണ് സോണ്‍ട കമ്പനിയ്ക്കും വൈക്കം വിശ്വന് കരാറുമായി നേരിട്ട് ബന്ധമില്ലെങ്കിലും കാസര്‍കോട് മുതല്‍ തലസ്ഥാനം വരെയുള്ള നിരധി സഖാക്കള്‍ക്ക് കരാര്‍ കമ്പനിയുമായി അടുത്ത ബന്ധമുണ്ട്. ഓരോ കോര്‍പ്പറേഷനിലും അമിത തുകയ്ക്ക് കരാര്‍ തയ്യാറാക്കി കൊടുക്കുമ്പോള്‍ അതിനനുസരിച്ചുള്ള പ്രതിഫലം കൈപറ്റിയിരുന്നുവെന്ന് വ്യക്തമാണ്. സോണ്‍ടയ്ക്കുവേണ്ടി നിയമം തന്നെ മാറ്റിയെഴുതി കരാര്‍ നല്കിയിട്ടും കേരളത്തിലെ പ്രതിപക്ഷം ഇതൊന്നും അറിഞ്ഞ മട്ടില്ല. പകല്‍ കൊള്ളയുടെ കൊടിയ ചതിയാണ് ബ്ര്ഹമപുരം ഉള്‍പ്പടെയുള്ള മാലിന്യ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. മാലിന്യത്തിന്റെ അളവ് കണക്കാക്കുന്നതും അത് മാറ്റാനുള്ള തുക നിശ്ചയിക്കുന്നതും ഒരേ കമ്പനിയെന്ന വിചിത്രമായ കരാര്‍ നടപടിക്രമങ്ങളാണ് ഇവിടെ നടന്നിരിക്കുന്നത്.

 മുഖ്യമന്ത്രിയുടെ പതിമൂന്ന് ദിവസത്തെ മൗനത്തിന് കാരണവും ഇത് തന്നെയാണ്. ചോദ്യം ചോദിക്കാന്‍ പാടില്ല. പറയുന്നത് കേട്ട് കൊണ്ട് പ്രതിപക്ഷവും കയ്യടിച്ച് പോകണമെന്ന ഏകാധിപതിയുടെ സ്വരവും ഭാഷയുമാണ് മുഖ്യമന്ത്രിയക്കുമുള്ളത്. വിഷപുകയില്‍ ആയിരങ്ങള്‍ പിടഞ്ഞു വീഴുമ്പോള്‍ നിയമസഭയില്‍ പ്രതപക്ഷത്തെ നോക്കി നിശബ്ദനായിരിക്കുന്ന മുഖ്യമന്ത്രിക്ക് കൊച്ചിയുടെ ദുരിതം കണ്ടില്ലെന്ന ഭാവമാണ്. കിങ്കരന്‍മാരായ മന്ത്രിമാര്‍ ഫയലുകള്‍ നോക്കി വിളിച്ചു പറയുന്ന കാര്യങ്ങള്‍ കേട്ട് കൊച്ചിക്കാരും പ്രതിപക്ഷവും അടങ്ങിക്കോണമെന്നുള്ള ധാര്‍ഷ്ട്യമാണ് ഒരാഴ്ചയായി മുഖ്യമന്ത്രി കാണിച്ചിരുന്നത്. ഒടുവില്‍ മൗനം വെടി്ഞ്ഞതാകട്ടെ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതിനുള്ള വകുപ്പ് പ്രകാരവും. പ്രതിപക്ഷത്തിരുന്നപ്പോഴും പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും നടത്തിയ ഗീര്‍വാണങ്ങളെല്ലാം കുട്ടികള്‍ക്ക് പറഞ്ഞ് ചിരിക്കാനും ട്രാളന്‍മാര്‍ക്ക് ട്രോളി രസിക്കാനുമുള്ള കഥകളായി മാറിയിരിക്കുകയാണ്. തല്ലാനും കൊല്ലാനും ധൈര്യം കാട്ടി പിന്നാലെ നടക്കുന്ന അടിമകൂട്ടങ്ങളുടെ ധൈര്യത്തില്‍ വീമ്പ് പറഞ്ഞ് നടന്ന ആളായിരുന്നു മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ഏതാണ്ട് തീരുമാനമായിരിക്കുകയാണ്.

 കൊച്ചി പൊലൊരു മഹാനഗരത്തില്‍ നടന്ന കൂട്ടക്കൊലയ്ക്ക് വരെ കാരണമായേക്കാവുന്ന വിഷപുക ഉയര്‍ന്നപ്പോള്‍ ജനത്തെ സമാധാനിപ്പിക്കാനെങ്കിലും വായ തുറക്കാത്ത മുഖ്യമന്ത്രി സോണ്‍ട കമ്പനിയുടെ ഗോഡ് ഫാദറെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. കാരണം കരാറിന്റെ തുടക്കം മുതല്‍ ഫയലുകള്‍ ചലിച്ചതെല്ലാം സോണ്‍ടയ്ക്ക് കരാര്‍ നല്കാനായിട്ടാണ്. അതും മറ്റെങ്ങും കേട്ടുകള്‍വി പോലുമില്ലാത്ത ഉയര്‍ന്ന തുകയ്ക്ക്. എന്നിട്ടും അഴിമതിയെ വെള്ളപൂശാനായി പ്രതിപക്ഷത്തെ നിയമസഭയിലിട്ട് തല്ലി ചതയ്ക്കുകയും . മറ്റൊരു നിയമസഭ കയ്യാങ്കളി രൂപകല്പന ചെയ്യാനുള്ള ഗൂഡതന്ത്രമാണ് ഇന്നലെ നിയമസഭയില്‍ കണ്ടത്. കേരളം എങ്ങോട്ടാണ് പോയി കൊണ്ടിരിക്കുന്നതെന്ന് ഓര്‍ത്ത് ആരും തലപുകയ്ക്കണ്ട. കേരളം സഞ്ചരിക്കുന്നത് അതി ഗുരുതരമായ നാശത്തിലേയക്കാണ്. ഇനിയൊരും തിരിച്ചു വരവിന് എത്രകാലമെടുക്കുമെന്നറിയില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (56 minutes ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (59 minutes ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (1 hour ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (1 hour ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (8 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (9 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (9 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (10 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (10 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (10 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends