അടുത്ത പച്ചക്കള്ളവും പൊളിയുന്നു...പിണറായിയുടെ സമയം മോശം..സ്പ്രിങ്ക്ളറിന് അനുമതി നല്‍കിയത് കേന്ദ്രം അറിയാതെ...കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖറാണ് വെളിപ്പെടുത്തിയത്...

കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ക്രോഡീകരിക്കാനും ശേഖരിക്കാനും കൈകാര്യം ചെയ്യാനും യുഎസ് ആസ്ഥാനമായ സ്പ്രിങ്ക്ളറിന് അനുമതി നല്‍കിയത് കേന്ദ്രം അറിയാതെ. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.സ്പ്രിങ്ക്ളറിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയ സംഭവത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന് അറിവില്ലെന്നും കേരളം ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഒരു സൂചനയും നല്‍കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ് വഴി 2022 മെയ് 10 വരെ ശേഖരിച്ച ഡാറ്റ, ആരോഗ്യ സേതു ഡാറ്റ ആക്‌സസ് ആന്‍ഡ് നോളജ് ഷെയറിങ് പ്രോട്ടോക്കോള്‍, 2020 അനുസരിച്ച് നശിപ്പിച്ചിട്ടുണ്ട്.ആരോഗ്യ സേതു ഡാറ്റ ആക്‌സസ് ആന്‍ഡ് നോളജ് ഷെയറിങ് പ്രോട്ടോക്കോള്‍, 2020 ന്റെ വ്യവസ്ഥകള്‍ അനുസരിച്ച്, ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്റെ കോണ്‍ടാക്റ്റ് ട്രേസിങ് ഫീച്ചര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.
ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ശേഖരിച്ച കോണ്‍ടാക്റ്റ് ട്രേസിങ് ഡാറ്റ പങ്കിടാന്‍ എന്തെങ്കിലും അപേക്ഷകളോ ആവശ്യങ്ങളോ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.2020 ൽ ആണ് ഇത് സംബന്ധിച്ച് വിവാദങ്ങൾ പൊട്ടി പുറപ്പെട്ടത്...രമേശ് ചെന്നിത്തലയായിരുന്നു ആദ്യമായി കോവിഡ്-19 ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പി.ആര്‍. കമ്പനി സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയാണെന്ന് ആരോപണം ഉന്നയിച്ചു രംഗത്ത് വരുന്നത്..തുടർന്ന് വലിയ രീതിയിൽ തന്നെ വിമർശനങ്ങൾ ഇതിന്റെ പേരിൽ ഉടലെടുത്തിരുന്നു..ആരാണ് ഈ സ്പ്രിങ്ക്‌ളര്‍ എന്നു പറയുന്ന ഈ കമ്പനി ?സര്‍ക്കാര്‍ സംവിധാനത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്കും സെര്‍വറിലേക്കുമാണ് പോകുന്നത്. വാര്‍ഡുതല കമ്മറ്റികള്‍ ശേഖരിക്കുന്ന വിവരങ്ങളെല്ലാം ഈ അമേരിക്കന്‍ കമ്പനിയുടെ വെബ്‌സൈറ്റിലേക്ക് പോകുന്നത് എന്തുകൊണ്ടാണ് ?
ഹോം ഐസൊലേഷനിനുള്ളവരുടെ വിവരങ്ങള്‍ നിലവില്‍ വാര്‍ഡുതല സമിതികള്‍ വഴിയാണ് നിലവില്‍ സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനി ശേഖരിക്കുന്നത്. കേരള ഫീല്‍ഡ് കോവിഡ് സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോം എന്ന സൈറ്റിലേക്കാണ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം പോലും ഈ കമ്പനി ദുരുപയോഗം ചെയ്യുകയാണ്. ഒരു സ്വകാര്യ കമ്പനിക്ക് കേരള സര്‍ക്കാരിന്റെ ചിഹ്നം എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കും? തുടങ്ങിയ ചോദ്യങ്ങൾ എല്ലാം അന്ന് ഉയർന്നു വന്നിരുന്നു..ഹോം ഐസൊലേഷനിലുള്ളവരുടെ വിവരങ്ങളാണ് വാര്‍ഡ്തല കമ്മറ്റികള്‍ വഴി കമ്പനി ശേഖരിക്കുന്നത്. പ്രായമായവരുടെയും രോഗവ്യാപനത്തിനു സാധ്യതയുള്ളവരുടെയും വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. 41 ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് ശേഖരിക്കുന്നത്. ഇതില്‍ 17-ാമത്തെ ചോദ്യം വളരെ ഗുരുതരമാണ്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, തൈറോയ്ഡ് തുടങ്ങിയവയാണ് ഈ ചോദ്യത്തിലുള്ളത്.
ഈ വിവരങ്ങള്‍ വാര്‍ഡ്തല കമ്മറ്റികള്‍ സ്പ്രിങ്‌ളര്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നു. ഇന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ഈ കമ്പനി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയില്ല എന്നതിന് എന്തു പരിരക്ഷയാണുള്ളത്. ഈ കമ്പനിയെ എങ്ങനെയാണ് സര്‍ക്കാര്‍ ഈ കാര്യത്തിനു വേണ്ടി ചുമതലപ്പെടുത്തിയത്.പിന്നീട ഇതിന്റെ പേരിൽ അന്വേഷണവും നടന്നു...മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഇതിൽ പങ്കുണ്ടോ എന്നുള്ള തരത്തിൽ എല്ലാം അന്വേഷണം നടന്നു...പിണറായി സർക്കാരിനെ വല്ലാതെ തന്നെ ആടിയുലച്ച സംഭവമായിരുന്നു സ്പ്രിങ്ക്ലർ ഇടപാട്..ഇപ്പോഴും ആ അഴിമതിയുടെ കറ അതുപോലെ തന്നെ നിൽക്കുന്നുണ്ട്...
https://www.facebook.com/Malayalivartha

























