റിയാസ് ശെരിക്കും പെട്ടു...വാഴപ്പിണ്ടി പ്രയോഗം ആയുധമാക്കി പ്രതിപക്ഷം...ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും...പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ...

ഇതിപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തല്ലിൽ പെട്ടിരിക്കുന്നത് ശെരിക്കും പറഞ്ഞാൽ ആരാ..മുഖ്യമന്ത്രി പിണറായി വിജയൻറെ മരുമകൻ മുഹമ്മദ് റിയാസാണ്..കാരണം എന്തിനും ഏതിനും ഇപ്പോൾ അമ്മായിച്ചനെ സപ്പോർട് ചെയുക അല്ലാതെ വേറെ വഴിയില്ല...കാരണം കഴിഞ്ഞ ദിവസം അറിഞ്ഞു അറിയാതെയോ റിയാസിന്റെ വായിൽ നിന്നും ഒരു വാഴപ്പിണ്ടി പ്രയോഗം വന്നു..അതിന്റെ പേരിലിപ്പോൾ എയറിലാണ് ഇപ്പോൾ മന്ത്രി...നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുതെന്ന് സ്പീക്കറോട് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം നടത്തുകയായിരുന്നു..നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്. സര്‍, നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്', സ്പീക്കറോടായി റിയാസ് പറഞ്ഞു. സ്പീക്കർക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷനിരയില്‍നിന്ന് പറഞ്ഞതിനു പിന്നാലെയായിരുന്നു റിയാസിന്‍റെ പ്രസ്താവന.
പിന്നാലെ, പി.എ മുഹമ്മദ് റിയാസിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ഇത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ എന്ത് അധികാരമാണ് റിയാസിനുള്ളതെന്ന് അദ്ദേഹം പിന്നീട് പത്രസമ്മേളനത്തില്‍ ചോദിച്ചു. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളതെന്നും മനഃപൂര്‍വ്വം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് സഭയില്‍ നടത്തിയതെന്നും സതീശന്‍ ചോദിച്ചു ..എന്നാൽ അതിനു ഫേസ്ബുക് പോസ്റ്റിലൂടെ നല്ല തക്ക മറുപടി കൊടുത്തിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ...പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴനാരാണെന്ന മന്ത്രി റിയാസിന്‍റെ പ്രസ്തവാനയ്ക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. 'താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും.
പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. റിയാസ് മന്ത്രി .... താങ്കൾ ഇന്ന് പറയുന്നത് കേട്ടു ‘പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.’നട്ടെല്ല്, വാഴപിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല.... എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളത് കൊണ്ടാണ് താങ്കളുടെ ഫാദർ ഇൻലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്‍റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്സ്....എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്...ഏതായാലും പോസ്റ്റിനു താഴെയും റിയാസിനെതിരെ രൂക്ഷമായ രീതിയിലാണ് വിമർശനം ഉയർന്നു കൊണ്ട് ഇരിക്കുന്നത്...
അതെ സമയം മാനേജ്‌മന്റ് ക്വാട്ടയിൽ കേറി കൂടി എന്ന് പറഞ്ഞത് ചിലർക്ക് പിടിച്ചില്ല..അതുകൊണ്ട് റിയാസിനെ സപ്പോർട് ചെയ്തു കൊണ്ട് മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു..നേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആളാണ് പി.എ.മുഹമ്മദ് റിയാസ് എന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമർശത്തിൽ, റിയാസിന് പിന്തുണയുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച ശിവൻകുട്ടി, അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുന്നവർ ദേശീയതലത്തിലെ ഫാഷിസ്റ്റ് നീക്കങ്ങളെ കുറിച്ച് എന്തെങ്കിലും ഒരു വാക്ക് മിണ്ടിയിട്ട് കാലം എത്രയായി എന്നത് ആലോചിക്കണമെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘നട്ടെല്ല് വാഴപ്പിണ്ടി കൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേൾക്കരുത്’ എന്ന് റിയാസ് നിയമസഭയിൽ പറഞ്ഞതിനു മറുപടിയായി ആണ് മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചത്.തുടർന്ന് റിയാസ് പാര്ട്ടി പ്രവർത്തികൾ തുടങ്ങിയ നാൾ മുതലുള്ള കാര്യങ്ങളും ശിവൻകുട്ടി പങ്കുവച്ചു..ഏതായാലും മന്ത്രിയുടെ വാഴപ്പിണ്ടി പ്രയോഗം കാരണം ഇപ്പോൾ എയറിന് ഇറങ്ങാൻ നേരം കിട്ടിയിട്ടില്ല..
https://www.facebook.com/Malayalivartha

























