പരാതിയുടെ അടിസ്ഥാനത്തിൽ വളരെ കൃത്യമായ അന്വേഷണം നടക്കുന്നു; അതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; ഹോട്ടലിൽ ഉണ്ടായിരുന്ന അജ്ഞാതൻ ആരാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്; അതാരായിരിക്കും എന്നതിനെക്കുറിച്ച് യാതൊരുവിധ ഊഹങ്ങളുമില്ല; തുറന്നടിച്ച് സ്വപ്ന സുരേഷ്

വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സ്വപ്ന സുരേഷിനോട് മൊഴിയെടുക്കാനായി ഹാജരാകാൻ നിർദേശം കൊടുത്തിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് സ്വപ്ന സുരേഷ് സംസാരിച്ചു. സ്വപ്നയുടെ വാക്കുകൾ ഇങ്ങനെ; ഞാൻ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ അവർ വളരെ കൃത്യമായിട്ട അന്വേഷണം നടത്തുകയാണ്.അതിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.
അതിനെക്കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കിൽ അത് നീതി അല്ല. ഹോട്ടലിൽ ഉണ്ടായിരുന്ന അജ്ഞാതൻ ആരാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാരായിരിക്കും എന്നതിനെക്കുറിച്ച് യാതൊരുവിധ ഊഹങ്ങളും എനിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥർ അത് അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യും. നമുക്ക് അതുവരെ കാത്തിരിക്കാം. എനിക്ക് പൊതുസമൂഹത്തോട് ഒരു കാര്യം പറയാനുണ്ട് അതായത് ആദ്യം ഷാജി കിരൺ എന്ന ഒരു അവതാരം വന്നു.
അയാൾ പറഞ്ഞത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ് എന്നെ ഇങ്ങോട്ട് അയച്ചത് എന്നാണ്. ഒത്തുതീർപ്പിന് വേണ്ടിയിട്ടാണ് താൻ വന്നതെന്നും പറഞ്ഞിരുന്നു. ഞാൻ അതിനെതിരെ തുറന്നു പറഞ്ഞപ്പോൾ എനിക്കെതിരെ കേസെടുത്തു. ഇപ്പോ വീണ്ടും ഒരാൾ വന്നു. വിജേഷ് പിള്ള പറയുന്നു എംവി ഗോവിന്ദൻ എന്ന വ്യക്തി അയച്ചത് ആണെന്ന്. അയാൾ ആരെന്ന് എന്ന് എനിക്ക് വ്യക്തിപരമായിട്ട് അറിയില്ല. അങ്ങനെ ആരോ അയച്ചിട്ടാണ് വന്നത് എന്ന് പറഞ്ഞു.
30 കോടിയുടെയും ഒരു വെബ് സീരീസിനെയും കഥയുണ്ടാക്കിയിട്ടാണ് ആ വ്യക്തിയും വന്നത്. നാടുവിട്ടു പോകണമെന്ന് എന്നോട് പറഞ്ഞു ഞാൻ എഫ്ബിയിൽ ലൈവ് വന്ന് ജനങ്ങളെ അറിയിച്ചു . എന്ത് നിഗൂഢമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത് ഇവർക്ക് എന്തൊക്കെയോ മറക്കാൻ ഉണ്ട് അതുകൊണ്ടാണ് അവർ ഇതെല്ലാം മറക്കാൻ ശ്രമിക്കുന്നത് ക്രൈംബ്രാഞ്ച് എനിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്.എനിക്കെതിരെ കേസെടുക്കേണ്ട ആവശ്യമുണ്ടായിരുന്നോയെന്നും സ്വപ്ന ചോദിച്ചു.
https://www.facebook.com/Malayalivartha

























