റിയാസ് അമ്മായിയച്ഛന് പഠിക്കുന്നു..ഇതിനും നല്ലത് മന്ത്രി മരുമകൻ നട്ടെല്ല് ഇല്ലാത്ത ഭരണകൂടം കേരളം ഭരിക്കുന്നു എന്ന് പറയുന്നതാണ്...പിണറായിയുടെ വിരട്ടൽ ഷംസീറിന് ഏറ്റു...ഇനി ഒരക്ഷരം മിണ്ടില്ല..

ഇതിപ്പോൾ ഇത്രയും നാൾ മിണ്ടാതെ ഇരുന്നു കണ്ടിട്ടുള്ള മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ വടി കൊടുത്തു അടി വാങ്ങി എയറിലാണ്..കഴിഞ്ഞ ദിവസം അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഒരു വാഴപ്പിണ്ടി പ്രയോഗം നടത്തി..അതിന്റെ പേരിൽ ആണ് ഇപ്പോൾ വാ മൂടി കെട്ടി മിണ്ടാതെ ഇരിക്കേണ്ട അവസ്ഥ വന്നത്...ഇതിപ്പോൾ വാഴപിണ്ടിയാണ് ഇവിടുത്തെ ചർച്ച വിഷയം..നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം നടത്തുകയായിരുന്നു..നട്ടെല്ലില്ലാത്ത പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്. സര്‍, നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരുത്', സ്പീക്കറോടായി റിയാസ് പറഞ്ഞു. സ്പീക്കർക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷനിരയില്‍നിന്ന് പറഞ്ഞതിനു പിന്നാലെയായിരുന്നു റിയാസിന്‍റെ പ്രസ്താവന.പിന്നാലെ, പി.എ മുഹമ്മദ് റിയാസിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് അടക്കം വിമർശനവുമായി പിന്നാലെ വന്നു...
പിന്നാലെ റിയാസിനെതിരെ പ്രതിപക്ഷ നേതാക്കൾ എല്ലാം വിമർശനവുമായി വരുന്നുണ്ട്...പക്ഷെ ഒരു കാര്യം പറഞ്ഞാൽ ഇത് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു വാങ്ങിയതാണ്..കാരണം മുൻപ് കഴിഞ്ഞ നിയമസഭയിലടക്കം മാത്യു കുഴൽ നാടൻ അടക്കം സ്വന്തം അമ്മായിച്ഛനെയും ഭാര്യാ വീണ വിജയനെതിരെയുമെല്ലാം ആരോപണങ്ങൾ ഉയർത്തി ശ്കതമായി വിമർശിക്കുമ്പോൾ..അന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇതെല്ലം കേട്ടിട്ട് ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുകയായിരുന്നു..അന്ന് പിണറായി വിജയൻ സഭയിൽ വളരെ ദേഷ്യത്തിൽ ശക്തമായി തന്നെ...ഇതെല്ലം പച്ചക്കള്ളം പച്ചക്കള്ളം എന്നും പറഞ്ഞു കോഡിനെ എതിർത്ത കാഴ്ചയായിരുന്നു കണ്ടത്...എന്നാൽ അന്നൊരക്ഷരം പോലും ഉരിയാടാതെ മന്ത്രി..ഇന്നലെ വെറുതെ പ്രതിപക്ഷത്തെ ചൊറിഞ്ഞതാണ്..പക്ഷെ അവർ അങ്ങ് കേറി മാന്തി എന്ന് വേണം പറയാൻ...പ്രതിപക്ഷങ്ങൾക്ക് നട്ടെല്ല് ഇല്ല പോലും..അതിനുള്ള മറുപടി രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിനു നമ്മുടെ വായിച്ചെടുക്കാം...
റിയാസ് മന്ത്രി .... താങ്കൾ ഇന്ന് പറയുന്നത് കേട്ടു ‘പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആണെന്ന്.’നട്ടെല്ല്, വാഴപിണ്ടി കൊണ്ടുള്ളതാണ് എന്ന് താങ്കൾ തെറ്റിദ്ധരിച്ചത് ക്ലിഫ് ഹൗസിൽ താങ്കൾ താങ്കളുടെ ഫാദർ ഇൻലോ ഷർട്ട് ഇല്ലാതെ നില്ക്കുന്നത് കണ്ടിട്ടാകും. പക്ഷേ എല്ലാ മനുഷ്യർക്കും അങ്ങനെയല്ല.... എന്തായാലും എല്ല് ഡോക്ടർ റിയാസെ, കേരളത്തിലെ പ്രതിപക്ഷത്തിന് നല്ല നട്ടെല്ലുള്ളത് കൊണ്ടാണ് താങ്കളുടെ ഫാദർ ഇൻലോയ്ക്ക് ഉത്തരമുട്ടുന്നതും, ഉള്ളത് കേൾക്കുമ്പോൾ അദ്ദേഹം ഇടയ്ക്കൊക്കെ പൊട്ടിത്തെറിക്കുന്നതും പഴഞ്ചൊല്ല് പറയുന്നതും. പിന്നെ താങ്കളുടെ റോഡിൽ കൂടി യാത്ര ചെയ്ത് നട്ടെല്ല് പൊട്ടുന്ന സാധാരണക്കാരന്‍റെ കാര്യമൊക്കെ നോക്കിയിട്ട് പോരെ ഈ ചീപ്പ് ഡയലോഗ്സ്....എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്...ഇങ്ങനെ ആർക്കായാലും പറയാൻ തോന്നും കാരണം...വായിൽ നിരക്കാത്ത വാക്കുകൾ തന്നെയാണ് റിയാസ് സഭയിൽ പ്രതിപക്ഷത്തിന് നേരെ ഉപയോഗിച്ചത് എന്നുള്ള സംശയമില്ല...
ഇതിനും നല്ലത് മന്ത്രി മരുമകൻ നട്ടെല്ല് ഇല്ലാത്ത ഭരണകൂടം കേരളം ഭരിക്കുന്നു എന്ന് പറയുന്നതാണ് നല്ലത്. നികുതി ഭാരത്തിനും അഴിമതിയ്ക്കും തട്ടിപ്പിനും സ്ത്രി പിഢനത്തിനെ എതിരെ പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ കൊണ്ട് അടിച്ചമർത്തിയും പോലിസിനെ കൊണ്ട് കരുത്തൽ തടക്കലിലും വയ്ക്കുന്ന ജനകീയ സർക്കാർ.റിയാസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്...പിണറായിയുടെ മുഖത്തു നോക്കി പറയാനുളള നട്ടെല്ല് മന്ത്രിക്കില്ല അതുകൊണ്ടാണ് പ്രതിപക്ഷത്തെനോക്കി പറഞ്ഞ് എന്നേ ഉള്ളു പിണറായിയെക്കുറിച്ചു തന്നെയാണ് പറഞ്ഞത്,സ്ത്രീധനമായി കിട്ടിയ നട്ടെല്ലിന്റെ ബലത്തിലാണ് മന്ത്രി റിയാസ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്. നിയമസഭയെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ മന്ത്രി ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്.ഭരണ വർഗ്ഗത്തെ കൊണ്ടു നാം (പൊതുജനം) പറയേണ്ടി വന്നു പോകുന്ന ഡയലോഗ് അവർ നമ്മേ നോക്കി പറഞ്ഞു കൊഞ്ഞനം കുത്തുന്നു.നട്ടെല്ല് പിണറായിക്ക് മുൻപിൽ പണയം വെച്ച ആളാ ഈ പറയുന്നത്, മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രി ആയവൻ പ്രതിപക്ഷത്തിന്റെ നട്ടെല്ല് അളക്കാൻ നിൽക്കരുത്.തുടങ്ങിയ കമ്മന്റുകളാണ് റിയാസിന്റെ വാഴപ്പിണ്ടി പ്രസ്താവനക്കെതിരെ ഉയരുന്നത്...ഒരുപാട് മുതിർന്ന നേതാക്കളെയെല്ലാം വെട്ടി നിരത്തി തന്നെയാണ് റിയാസ് മന്ത്രി കസേരയിൽ വന്നു നിൽക്കുന്നത്...
അതും പിണറായിയുടെ പവർ കൊണ്ട് മാത്രമാണ്...ആദ്യമായി എം.എല്‍.എ ആകുന്നവര്‍ സി.പി.എമ്മില്‍ മന്ത്രിമാരാകുന്നത് തന്നെ അത്യപൂര്‍വമാണ്.
എന്നിട്ടാണ് റിയാസിന്റെ വളർച്ച ജയിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട വകുപ്പുകളായ പൊതുമരാമത്തും-ടൂറിസവും കൈകളിൽ...അതും പോരാഞ്ഞ് പി.ആര്‍ വര്‍ക്കും. റിയാസ് എന്തോ വല്യ സംഭവമാണെന്ന മട്ടില്‍. ഷംസീറിനെ പോലുള്ള നിരവധി സീനിയര്‍ നേതാക്കള്‍ സി.പി.എമ്മിലുള്ളപ്പോഴാണ് പിണറായി ഈ വഴിവിട്ട കാളി കളിച്ചത്..അതുകൊണ്ട് തന്നെ ഇതിൽ ഒരു ഇരയാവുകയാണ് സ്പീക്കറായിട്ടുള്ള എ എൻ ഷംസീറും..ഇഷ്ടമില്ല മനസോടെയാണ് ഷംസീറിനെ ആ സ്ഥാനത്തേക്ക് മുഖ്യന് പരിഗണിച്ചതെങ്കിലും...ആദ്യമൊക്കെ ഷംസീർ തിളങ്ങി,,പക്ഷെ പിന്നെ...ഷംസീറിനെതിരെ തിരിയുന്ന പ്രതിപക്ഷത്തെയാണ് കാണാൻ സാധിക്കുന്നത്...അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം സ്പീക്കറുടെ മുറിയുടെ മുൻപിലുള്ള പ്രതിപക്ഷ പ്രതിഷേധം...ഇതിപ്പോൾ മരുമകൻ അമ്മായിഅച്ചൻ പഠിക്കാൻ തുടങ്ങിയപ്പോൾ വെട്ടിലായത് ഷംസീറും...പ്രതിപക്ഷത്തോട് അനുഭാവത്തോടെ ഇടപെട്ടിരുന്ന സ്പീക്കർ എ.എൻ.ഷംസീർ നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ ശാസനയ്ക്കു ശേഷമെന്ന് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചപ്പോൾ സ്പീക്കർ: ''ഭരണപക്ഷം മിണ്ടാതിരിക്കണം. മര്യാദ കാണിക്കണം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാതിരുന്നതാണ്'.
പിന്നീട് ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി 2 തവണ മുഖ്യമന്ത്രി:''അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ?''. അതിന് ശേഷമാണ് സ്പീക്കറുടെ മനസ്സ്മാറിയത്. അതിന് ശേഷം മുഖ്യമന്ത്രി അതിശക്തമായി സ്പീക്കറെ നിയന്ത്രിക്കുന്നുവെന്നാണ് പ്രതീക്ഷ ആരോപണം. ഇത് മനസ്സിലാക്കിയാണ് മന്ത്രി മുഹമ്മദ് റിയാസിനെ കൂടി ചേർത്തുള്ള പ്രതിപക്ഷ ആരോപണം.
തർക്കങ്ങളുടെ പേരിൽ സഭ പ്രക്ഷുബ്ധമാകുമ്പോൾ തൽക്കാലത്തേക്കു നിർത്തിവച്ച് ഭരണപ്രതിപക്ഷ നേതാക്കളെ ചേംബറിൽ വിളിച്ച് ഒത്തുതീർപ്പിനു സ്പീക്കർ ശ്രമിക്കുന്ന മുൻകാലരീതി ഈ സഭാ സമ്മേളനത്തിലുണ്ടായില്ല. പ്രതിപക്ഷത്തെ കേൾക്കാനില്ലെന്ന മനോഭാവമാണ് ഇതുവഴി സർക്കാർ വ്യക്തമാക്കിയത് ഇന്ന് സ്പീക്കർ യോഗം വിളിച്ചിട്ടുണ്ട്.
ഇതിൽ സ്പീക്കറുടെ നിലപാടുകൾ നിർണ്ണായകമാകും. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനും അവരെ കൂടുതൽ പ്രകോപിപ്പിക്കാനും ഭരണപക്ഷം നേരിട്ടു മുതിരുന്ന കാഴ്ചയും ഈ സമ്മേളന കാലത്ത് കണ്ടു കഴിഞ്ഞു.ഏതായാലും എന്താണ് പെട്ടന്നുള്ള ഷംസീറിന്റെ ഈ ഒരു മാറ്റവും എന്നുള്ളതും ജനങ്ങളെ ഞെട്ടിക്കുന്നുണ്ട്...അതിനു പ്രതേകിച്ചു കരണമൊന്നുമില്ല...പിണറായി തന്ത്രം തന്നെ...പിണറായി തന്നെയാണ്...ഷംസീറിന്റെ വാ അടപ്പിച്ചതും...
https://www.facebook.com/Malayalivartha

























