ഞെട്ടിക്കുന്ന കൊള്ളകൾ...സോണ്ട കമ്പനി മേധാവികളുമായി മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ കൂടിക്കാഴ്ച നടത്തി...ശേഷമാണ് കെ.എസ്‌ഐ.ഡി.സി. സിംഗിള്‍ ടെന്‍ഡറായി കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്....സ്വപ്ന പറഞ്ഞതെല്ലാം സത്യം..?

കൊച്ചിയെ വിഷപുകയില്‍ മുക്കിയ ബ്രഹ്‌മപുരം ദുരന്തത്തിന്റെ ഞെട്ടിക്കുന്ന കൊള്ളയുടെ വിവരങ്ങളാണ് ഓരോ മണിക്കൂറും പുറത്തു വരുന്നത്.ആദ്യമൊക്കെ നിഷേധിച്ചെങ്കിലും ജനങ്ങൾ പുകഞ്ഞു ഇല്ലാതായതിൽ സർക്കാരിനും വ്യക്തമായ പങ്കുണ്ടെന്ന് വീണ്ടും തെളിയുകയാണ്...ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് കരാര്‍ ലഭിച്ച കമ്പനി സോന്റയുമായി മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുണ്ടെന്ന് ആരോപണം ആവര്‍ത്തിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. കമ്പനി മേധാവികളുമായി മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ കൂടിക്കാഴ്ച നടത്തിയെന്നും ഇതിന് തൊട്ടടുത്ത ദിവസം കേരളത്തിലെ മൂന്ന് കരാറുകള്‍ ഇവര്‍ക്ക് ലഭിച്ചെന്നും ടോണി ചമ്മിണി ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസുമടക്കമുള്ളവര്‍ സോന്റ കമ്പനി മേധാവിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ടോണി ചമ്മിണി പുറത്തുവിട്ടു. 2019 മെയ് എട്ട് മുതല്‍ 12 വരെ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോന്റ കമ്പനിയുടെ ഉന്നതരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
സോണ്‍ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന്‍ അടക്കമുള്ളവര്‍ ഇതില്‍ പങ്കെടുത്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ.എസ്‌ഐ.ഡി.സി. സിംഗിള്‍ ടെന്‍ഡറായി സോണ്‍ടയ്ക്ക് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. ഇതുകൊണ്ടാണ് കഴിഞ്ഞ 13 ദിവസമായി മുഖ്യമന്ത്രി ഒളിച്ചുകളിച്ചത്. പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ന് സഭയില്‍ സംസാരിച്ചത്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന ഒരു കമ്പനിയുമായി കരാറിന് തൊട്ടുമുമ്പായി കൂടിക്കാഴ്ച നടത്തുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം' ടോണി ചമ്മിണി പറഞ്ഞു. മെയ് 12ന് മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സില്‍ നിന്ന് തിരിച്ചെത്തി. മെയ് 14ന് കോഴിക്കോട് സോണ്‍ട കമ്പനി സിംഗിള്‍ ടെന്‍ഡറില്‍ കരാറായി. പിന്നീട് കൊച്ചിയും കൊല്ലത്തും ഇവര്‍ക്ക് കരാറായി. മൂന്ന് ഇടങ്ങളിലും നിയമാനുസൃതമായിട്ടല്ല കരാര്‍ നടത്തിയിട്ടുള്ളതെന്നും ചമ്മിണി..
സര്‍ക്കാര്‍ നിയമത്തില്‍ പഴുതുകളുണ്ടാക്കി കോര്‍പ്പറേഷനുകളെ മറയാക്കിയും മാലിന്യത്തിന്റെ മാലിന്യം ചൂണ്ടിക്കാട്ടിയുടം പകല്‍ കൊള്ള നടത്തുകയായിരുന്നെന്ന് വ്യക്തം.അതേസമയം, ബ്രഹ്‌മപുരത്തു ബയോമൈനിങ് നടത്താന്‍ 4 വര്‍ഷം മുന്‍പ് ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഈറോഡ് കേന്ദ്രമായ കമ്പനി ആവശ്യപ്പെട്ടതു സോണ്ട ഇന്‍ഫ്രാടെക്കിനു കരാര്‍ നല്‍കിയ തുകയുടെ പകുതി മാത്രം. 2019 ല്‍ ഈറോഡ് കേന്ദ്രമായ 'നെപ്റ്റിയൂണ്‍ ഓട്ടമേഷന്‍' ക്വോട്ട് ചെയ്തത് ക്യുബിക് മീറ്ററിന് 597 രൂപയാണ്. എന്നാല്‍ 2021 ല്‍ സോണ്ടയ്ക്കു കരാര്‍ നല്‍കിയത് അതിന്റെ ഇരട്ടി തുകയ്ക്ക് ക്യുബിക് മീറ്ററിന് 1155 രൂപയ്ക്കാണെന്നുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.2019 ഓഗസ്റ്റ് 14നു വിളിച്ച ആദ്യ ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. ഒക്ടോബര്‍ 26നു റീടെന്‍ഡര്‍ വിളിച്ചപ്പോള്‍ നെപ്റ്റിയൂണ്‍ മാത്രമാണു വന്നത്. ബ്രഹ്‌മപുരത്ത് 2.63 ലക്ഷം ഘനമീറ്റര്‍ മാലിന്യമുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. അതിന് മൊത്തം ചെലവ് 15.71 കോടി രൂപ.
ജനങ്ങളെ പോലും പറ്റിച്ചു കൊണ്ട് എന്തൊരു അഴിമതിയാണ് നടന്നിരിക്കുന്നത്...അതിൽ സർക്കാരും കൂട്ടു നിന്നിരിക്കുന്നത്..ഇപ്പോൾ മനസിലായില്ലേ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഇത്രയും ദിവസം മിണ്ടാത്ത ഇരുന്നത്...അതിന്റെ പിന്നിൽ തന്റെ കൈകൾ കൂടി ഉണ്ടെന്ന് ഉള്ളത് വ്യക്തമായതുകൊണ്ട്...അപ്പോൾ സ്വപ്ന പറഞ്ഞത് ശെരിയാകാൻ ആണ് സാധ്യത...അതുകൊണ്ടാണ് അതിനെതിരെയും പിണറായി വിജയൻ ഒരക്ഷരം മിണ്ടാത്തതും...കെട്ടിക്കിടക്കുന്ന മാലിന്യം (ലെഗസി വേസ്റ്റ്) ബയോമൈനിങ്ങിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിയുടെ നിരക്കുകളും വ്യവസ്ഥകളും തോന്നിയപടി...സോണ്‍ടയ്ക്ക് മത്രമായി കെഎസ് ഐഡിസിയും മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി മലിനീകരണ നിയന്ത്രണ വകുപ്പും പ്രവര്‍ത്തുച്ചുവെന്ന് വ്യക്തമാണ്. കരാറുകള്‍ നല്കിയതെല്ലാം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗങ്ങളുടെ തീരുമാനപ്രകാരമാണ്. സോണ്‍ടയെ ഒഴിവാക്കാന്‍ നോക്കിയ കോര്‍പ്പറേഷനുകളിലും വളഞ്ഞ വഴിയിലൂടെ സോണ്‍ട നുഴഞ്ഞ് കയറുകയായിരുന്നു....ഏതായാലും എല്ലാം അഴിമതിയുടെ കൈകളിലും പിണറായിയുടെ കറുത്ത കൈകൾ ചെന്നിട്ടുണ്ടെന്ന് ഉള്ളതാണ് സത്യം...
https://www.facebook.com/Malayalivartha

























