ഇന്ന് നിയമസഭയില്‍ പതിനെട്ട് മിനിട്ട് കൊണ്ട് നടന്ന നാടകങ്ങളെല്ലാം നേരത്തെ തയ്യാറാക്കിയ നാടകത്തിന്റെ ഭാഗമാണെന്ന് തോന്നുന്നത് തികച്ചും യാദൃശ്ചികം മാത്രമാണ്. വെറുമൊരു എംഎല്‍എയായിരന്നു ഷംസീറിനെ സഭാനാഥനാക്കിയ പിണറായി വിജയന്‍ ചെയ്ത ഉപകാരത്തിന്റെ സ്മരണയില്‍ സഭ പിരിച്ചുവിട്ട് ഉപകാര സ്മരണ കാണിച്ചു വെന്ന് വേണമെങ്കില്‍ പറയാം

ഇന്ന് നിയമസഭയില്‍ പതിനെട്ട് മിനിട്ട് കൊണ്ട് നടന്ന നാടകങ്ങളെല്ലാം നേരത്തെ തയ്യാറാക്കിയ നാടകത്തിന്റെ ഭാഗമാണെന്ന് തോന്നുന്നത് തികച്ചും യാദൃശ്ചികം മാത്രമാണ്. വെറുമൊരു എംഎല്‍എയായിരന്നു ഷംസീറിനെ സഭാനാഥനാക്കിയ പിണറായി വിജയന്‍ ചെയ്ത ഉപകാരത്തിന്റെ സ്മരണയില്‍ സഭ പിരിച്ചുവിട്ട് ഉപകാര സ്മരണ കാണിച്ചു വെന്ന് വേണമെങ്കില്‍ പറയാം.ഇന്നലെ സഭയില്‍ നടന്ന ബഹളത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമല്ലാത്ത ഒന്‍പത് വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഭരണപക്ഷത്തെ സച്ചിന്‍ദേവ്, എച്ച്.സലാം എന്നിവര്‍ക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തതിലും വിവേചനം നടത്തിയിരിക്കുകയാണ്. ഇന്നലത്തെ സംഭവത്തില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗവും പരാജയമായിരുന്നു.
നിയമസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞത് മുഖ്യമന്ത്രി മറുപടി പറയാനുള്ള വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ സ്പീക്കറുടെ ഓഫിസിനു മുന്നില്‍ നടന്ന സമരത്തെക്കുറിച്ച് സ്പീക്കര്‍ സംസാരിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയത്.
ഇതിനുശേഷം സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, അടിയന്തര പ്രമേയം അവകാശമാണെന്നും അനുവദിച്ചേ തീരുവെന്നും വ്യക്തമാക്കി. സഭ ടിവി ഏകപക്ഷീയമാണെന്നും ഇവിടെ നടക്കുന്നത് ജനം കാണണ്ടേയെന്നും സതീശന്‍ ചോദിച്ചു. ഇതിനടയില്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്ത് ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ഇന്നത്തേയ്ക്കു പിരിയാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.
സഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു. എംഎല്‍എമാരെ മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡ്മാര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. നടുത്തളത്തില്‍ സമാന്തരസമ്മേളനം ചേര്‍ന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷവും ആവശ്യപ്പെട്ടു.
സ്പീക്കര്‍ വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തമ്മില്‍ വാദപ്രതിവാദമായി. പ്രതിപക്ഷ നേതാവ് വൈകാരികമായി പെരുമാറിയെന്ന് മുഖ്യമന്ത്രി ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ബാലന്‍സാണ് പോയതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ അക്രമത്തില്‍ നാല് എംഎല്‍എ മാര്‍ക്ക് പരുക്കേറ്റെന്നും സതീശന്‍ ആരോപിച്ചു.
ഇന്നു നിയമസഭയില്‍ ചോദ്യോത്തരവേള തടസ്സമില്ലാതെ നടന്നിരുന്നെങ്കില്‍ ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട 3 ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടിയികുന്നത്. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്ന വാഗ്ദാനം ലഭിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച ശേഷം ആദ്യമായാണു ലൈഫ് മിഷന്‍ സംബന്ധിച്ച ചോദ്യം സഭയില്‍ മുഖ്യമന്ത്രി നേരിടേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണോ ഇന്നലെ നിസ്സാര ന്യായം നിരത്തി സ്പീക്കറെ കരുവാക്കി പ്രകോപനം സൃഷ്ടിച്ചതെന്ന സംശയവും പ്രതിപക്ഷത്തിനുണ്ട്.
ലൈഫ് പദ്ധതിക്കായി റെഡ് ക്രസന്റിന്റെ സഹായം സ്വീകരിക്കാന്‍ ധാരണാപത്രം ഒപ്പിട്ടതു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണോ എന്നതാണ് ആദ്യത്തെ ചോദ്യം. യോഗത്തിന്റെ മിനിറ്റ്‌സും തീരുമാനങ്ങളും എ.പി.അനില്‍കുമാറിന്റെ ചോദ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് പദ്ധതിക്കു വിദേശസഹായം സ്വീകരിച്ചതിനെക്കുറിച്ചും ഇതിനു കേന്ദ്രാനുമതിയുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും അന്‍വര്‍ സാദത്തിന്റെ ചോദ്യമാണു രണ്ടാമത്തേത്. റെഡ് ക്രസന്റില്‍നിന്നു സഹായം സ്വീകരിക്കുന്നതിനു യുഎഇ കോണ്‍സുലേറ്റ് ജനറലും ജീവനക്കാരുമായി മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തിയോ എന്ന കെ.കെ.രമയുടെ ചോദ്യവുമുണ്ട്. കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കിയിരുന്നെങ്കിലും ലൈഫ് മിഷനിലെ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം മാത്രമാണുണ്ടായിരുന്നത്.
അങ്ങനെ ഈ സമ്മേളന കാലത്ത് ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി തല്കാലത്തേയ്ക്ക് രക്ഷപ്പെട്ടു, എന്നല്ല സ്പീക്കര്‍ രക്ഷപ്പെടുത്തിയെന്ന് പറയാം.
https://www.facebook.com/Malayalivartha



























