സിപിഎം നേതാവിൻ്റെ മരുമകൾ ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ ചിത്രീകരിച്ച സംഭവ ത്തെതുടര്‍ന്ന് കൊച്ചിയിലേക്ക് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസിലെ വനിതാ റിപ്പോര്‍ട്ടര്‍ സാനിയോ മനോമി രാജിവച്ചു. കണ്ണൂര്‍ റിപ്പോര്‍ട്ടറായ സാനിയോയെ കഴിഞ്ഞ ദിവസമാണ് സ്ഥലംമാറ്റിയത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മയക്കുമരുന്ന് പരമ്പരയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ അഭിമുഖമാണ് വിവാദമായത്. പി വി അന്‍വര്‍ എംഎല്‍എ ആണ് ഇതു സംബന്ധിച്ച നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതും പിന്നീട് വിവാദമായതും. തുടര്‍ന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസും എടുത്തു. എന്നാല്‍, അന്‍വറിന് വീഡിയോ സംബന്ധിച്ച വിവരം നല്‍കിയത് ഏഷ്യാനെറ്റിലെ സാനിയോ ആണെന്നാണ് ആരോപണമുയര്‍ന്നത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ്റെ മകൻ ജൂലിയസ് നികിതാസ് ആണ് സാനിയോ മനോമിയുടെ ഭർത്താവ്. അന്‍വറിന്റെ സോഷ്യല്‍മീഡിയ ക്യാംപെയ്‌ന് നേതൃത്വം നല്‍കുന്ന വ്യക്തി കൂടിയാണ് ജൂലിയസ് നികിതാസ്.
സാനിയോ നേരത്തെ ചെയ്ത അഭിമുഖത്തിലെ ശബ്ദം മറ്റൊരു റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫ് എഡിറ്റ് ചെയ്ത് ചേര്‍ത്തതായാണ് ആരോപണം. ഇതേത്തുടര്‍ന്നാണ് സാനിയോയെ കൊച്ചിയിലേക്കും കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ കോഴിക്കോട്ടേക്കും മാറ്റിയത്.ഇതിനിടെ പി വി അൻവർ എംഎൽഎയ്ക്ക് ഒപ്പം സാനിയോ മനോമിയും ഭർത്താവും നിൽക്കുന്ന ഫേസ് ബുക്ക് ചിത്രം ഏറെ വൈറൽ ആയിരുന്നു.തലൈവർ എന്നായിരുന്നു ഈ ചിത്രത്തിന് സാനിയോ നൽകിയിരുന്ന തലക്കെട്ട്. സിപിഎം നേതാവ് പി മോഹന്റെയും മുൻ എംഎൽഎ കെകെ ലതികയുടേയും മരുമകളായ സാനിയോ മനോമി സിപിഎം നിർദേശത്തെതുടർന്നാണ് രാജിവെച്ചതെന്ന് പറയപ്പെടുന്നു. പുതിയ മാനേജ്മെൻ്റ് ഏറ്റെടുത്ത റിപ്പോർട്ടർ ചാനലിലേക്കാണ് സാനിയോയുടെ കൂടുമാറ്റം എന്നും സൂചനയുണ്ട്. എന്തായാലും ഈ കേസിൽ ഏഷ്യാനെറ്റ് തുടർനടപടികൾ നേരിടുകയാണ്.സിസന്ധു സൂര്യകുമാർ അടക്കം വാർത്താ വിഭാഗത്തിൻറെ തലപ്പുത്തവർക്ക് എതിരെയാണ് കേസ് നിലവിലുളളത്.കേസിൻ്റെ തുടർനടപടിക്ക് തിരിച്ചടിയായേക്കാമെന്നതിനെതുടർന്നാണ് സാനിയോ മനോമിയെ സിപിഎം രാജിവെപ്പിച്ചതെന്നും വാർത്തകളുണ്ട്.
https://www.facebook.com/Malayalivartha

























