ഫാരിസ് വിദേശപണമൊഴുക്കിയത് തീവ്രവാദ കേന്ദ്രത്തില്‍ നിന്നോ ?? രണ്ട് ദിവസം ,ഹാജരായില്ലെങ്കില്‍ ലണ്ടനില്‍ എത്തി പൊക്കും.

ഇന്ത്യയൊട്ടാകയുള്ള ഫാരിന് അബൂബക്കറിന്റെ കള്ളപ്പണ സാമ്രാജ്യത്തില്‍ ഇന്‍കം ടാക്‌സ് വിഭാഗത്തിന്റെ പരിശോധനകള്‍ തുടരുകയാണ്. ഒരാഴ്ചയായി തുടരുന്ന പരിശോധനകളില്‍ ഫാരിസോ , ഫാരിസിന് അടുപ്പമുള്ളവരോ പ്രതികരിക്കാത്തതും ചര്‍ച്ചയായിരിക്കുകയാണ്. ഫാരിസിന്റെ 73 സ്ഥാപനങ്ങളില്‍ ഇന്‍കം ടാക്‌സ് ചെന്നൈ യൂണിറ്റിന്റ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്.
രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈ യൂണിറ്റില്‍ രേഖകളുമായി ഹാജരാകാനാണ് ഫാരിസിനോട് ഐടി വിഭാഗം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫാരിസിന്റെ ഉറവിടം വെളിപ്പെടുത്താത്തതും, രഹസ്യമായി സംരക്ഷിക്കുന്നതുമായി സ്വത്തുവകകകളില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് കള്ളപ്പണം വിനിയോഗിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഉറവിടം വെളിപ്പെടു്ത്താത്ത തരത്തില്‍ ഇന്ത്യയിലെത്തിയ വിദേശപണം ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പില്‍ നിന്നാണോയെന്ന സംശയവും ഉയരുന്നുണ്ട്.
ലണ്ടനില്‍ കഴിയുന്ന ഫാരിന് അബൂബക്കറെന്ന പ്രവാസി വ്യവസായി തന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി, വകുപ്പും ഇഡിയും നടത്തുന്ന റെയ്ഡുകളെ കുറിച്ചോ, തന്റെ ബിസിനസ് ഇടപാടുകളെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇന്‍കം ടാക്‌സിന് മുന്നില്‍ ഫാരിസ് ഹാജരാകുമോയെന്ന കാര്യത്തിലും അവ്യക്ത്ത തുടരുകയാണ്. ഹാജരായില്ലെങ്കില്‍ ലണ്ടനില്‍ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തി വരികയാണ് ഐടി മന്ത്രാലയം. കൊച്ചി ചെലവന്നൂരില്‍ പരിശോധന നടത്തി സീല്‍ ചെയ്ത ഫ്‌ളാറ്റ് ഇന്നലെയും തുറന്ന് പരിശോധിച്ചു. തിരുവന്തപുരത്ത് ഫാരിസിന്റെ സ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മധ്യകേരളത്തിലെ രണ്ട് റിസോര്‍ട്ട് ഉള്‍പ്പടെ എട്ട് കേന്ദ്രങ്ങളില്‍ പരിശോധന തുടരുകയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരുടെ ബിനാമിയാണ് ഫാരിസെന്ന കണക്ക് കൂട്ടലിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
97 കമ്പനികളുടെ തലവനായിരിക്കുന്ന ഫാരിസിനോട് ആദായ നികുതി വകുപ്പിന്റെ ചെന്നെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിദേശത്തെ സംശയകരമായ ഉറവിടത്തില്‍ നിന്നും ഫാരിസ് വന്‍ തോതില്‍ കള്ളപ്പണം ഇന്ത്യയിലേയ്ക്ക് ഒഴുക്കുന്നതായുള്ള ആദായ നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ യൂണിറ്റ് പരിശോധനകള്‍ ആരംഭിച്ചത്. ഫാരിസ് നടത്തുന്ന പല കമ്പനികളുടെയും ലാഭം വിദേശത്തേയ്ക്ക് എത്തിക്കുന്നുമുണ്ട്. വിദേശത്ത് നിന്നാണ് കൂടുതല്‍ തുകകള്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. പല നിക്ഷേപങ്ങളില്‍ വിദേശ പണമിടപാട് നിയമങ്ങളുടെ നഗ്നമായ ലംഘനവും നടന്നിട്ടുണ്ട്. ഫാരിസിനെ ചോദ്യം ചെയ്താല്‍ മാത്രമേ വിദേശ പണത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ് നില്കകുന്നത്.
ബിനിസില്‍ വളര്‍ന്നതിനേക്കാള്‍ രാഷ്ട്രീയ സൗഹൃദങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു ബിസിനസുകാരനേക്കാളും മുകളിലാണ് ഫാരിസിന്റെ സ്ഥാനം. സിപിഎമ്മിലെ പിണറായി വിജയന്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ നേതാക്കളുമായും ഫാരിസിന് ബിസിനസ് ബന്ധങ്ങളുണ്ട്. പെട്ടെന്ന് ബിസിനസ് തലവനായി വളര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയക്കാരുടെ അഴിമതി പണമാണമെന്ന് നേരത്തെ വി.എസ്.അച്യുതാനന്ദന്‍ കേരളത്തോട് പറഞ്ഞിരുന്നു. വെറുക്കപ്പെട്ട ആ പരാമര്‍ശത്തിലൂടെ കേരളത്തില്‍ ഫാരസിനെ എല്ലാ വരും അറിഞ്ഞു.
ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇഡി) തെളിവുശേഖരണം തുടങ്ങിയത്. ആദായനികുതി (ഐടി) ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന ഐടി പരിശോധനകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ഫാരിസുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന കെട്ടിട നിര്‍മാതാക്കള്‍, ഇടനിലക്കാര്‍ എന്നിവരുടെ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഫ്‌ലാറ്റുകളിലും രാത്രിയും പകലുമായി നടത്തിയ പരിശോധനകളില്‍ തുടആയിരം കോടിയിലേറെ രൂപയുടെ ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്..
വര്‍ഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂര്‍ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു ഫ്‌ലാറ്റ് മുദ്രവച്ചു. ചിലവന്നൂരിലെ കെട്ടിട നിര്‍മാതാവിന്റെ കേരളത്തിലെ മുഴുവന്‍ അപ്പാര്‍ട്‌മെന്റ് പ്രോജക്ടുകളിലും പിലാക്കണ്ടി സ്വദേശിക്കു സ്വന്തം ഫ്‌ലാറ്റുകളുണ്ട്. ഇയാള്‍ ഫാരിസിന്റെ ബെനാമിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്.
കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍, പൊക്കാളിപ്പാടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെമ്മീന്‍കെട്ടുകള്‍ എന്നിവിടങ്ങളില്‍ 2008 മുതല്‍ ഫാരിസ് അബൂബക്കര്‍ വന്‍തോതില്‍ പണമിറക്കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. റവന്യു ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളെയും സ്വാധീനിച്ച് ഇത്തരം ഭൂമികള്‍ കരഭൂമിയായി രേഖയുണ്ടാക്കിയാണു ഫാരിസ് കെട്ടിട നിര്‍മാതാക്കള്‍ക്കു മറിച്ചു വിറ്റത്. ഇത്തരം ഇടപാടുകള്‍ക്ക് സിപിഎമ്മിന്റെ വന്‍നേതൃനിര തന്നെ ഫാരിസിനെ സഹായിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടല്‍ക്കാടുകളും, പൊക്കാളിപാടങ്ങളും , തണ്ണീര്‍തടങ്ങളും നികത്തി കരഭൂമിയായി വില്ക്കുമ്പോള്‍ സിപിഎം നേതാക്കള്‍ക്ക് കൈക്കൂലിയല്ല, ഷെയറായാണ് പണം നല്കിയിരുന്നത്. അതായത് ചിലവില്ലാതെ വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ നിന്ന് വന്‍തുകകള്‍ ലാഭമായി ലഭിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് സിപിഎമ്മില്‍ ഒരു വിഭാഗത്തിന്റെ വേണ്ടപ്പെട്ടവനായി ഫാരിസ് മാറിയത്.
ഉറവിടം വെളിപ്പെടാത്ത 100 കോടിരൂപ അടുത്തകാലത്തു ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തിയെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഐടി വിഭാഗം പരിശോധന തുടങ്ങിയതെങ്കിലും ഫാരിസ് നേരത്തെ നിരീക്ഷണത്തിലായിരുന്നു.
ഫാരിസ് അബൂബക്കറുമായി റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ള ശോഭ ഡെവലപ്പേഴ്‌സിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ റെയ്ഡിന് രാഷ്ട്രീയ സ്വഭാവവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. കര്‍ണാടത്തില്‍ അടുത്തിടെ തെരഞ്ഞെടുപ്പു നടക്കാനിരിക്കയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന എന്നതും ശ്രദ്ധേയമാണ്.
ഫാരിസിന് സിപിഎം രാഷ്ട്രീയത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് , ബിജെപി നേതാക്കളുമായും ബിസിനസ് സംരംഭങ്ങളുള്ളതായുള്ള വിവരമാണ് പുറത്തു വരുന്നത്. ഫാരിസിന് 97 കമ്പനികളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതിലും ഫാരിസ് ഉള്‍പ്പെട്ടിട്ടില്ല. പകരം കുടുംബാംഗങ്ങളേയാണ് ഡയറക്ടര്‍മാരായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം കമ്പനികളിലാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് നിക്ഷേപമുള്ളത്. ബാംഗലൂരില്‍ വീണ വിജയന്‍ ആരംഭിച്ച സ്ഥാപനത്തിന്റെ മെയിന്‍ സ്‌പോണ്‍സര്‍ ഫാരിസ് ആണെന്ന കാര്യം നേരത്തെ സിപിഎമ്മില്‍ ഉയര്‍ന്നുവന്നിരുന്നു.
കോടികള്‍ കൊണ്ട് അമ്മാനമാടുന്നത് അഴിമതി പണമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഫാരിസ് രാഷ്ട്രീയക്കാരുടെ പണം സ്വീകരിച്ചതും ബിസിനസ് നടത്തി ലാഭം കൊടുത്തു കൊണ്ടിരിക്കുന്നതും എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് വിദേശത്ത് നിന്ന പണമൊഴുക്കിയെന്ന വിവരമാണ്.
വിദേശത്തെ അജ്ഞാത ഉറവിടം വെളിപ്പെടുത്താന്‍ ഫാരിസ് തയ്യാറായില്ലെങ്കില്‍ ഐടി വിഭാഗം അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ക്രമാതീതമായ തോതില്‍ വര്‍ഷങ്ങളായി പണമിറക്കി ഇന്ത്യയൊട്ടാകെ നടത്തി കൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ആരൊക്കെ പങ്കാളികളാണെന്ന കാര്യത്തിലും വ്യക്തത വരുത്താനുണ്ട്.
ഫാരിസ് അബുബക്കറുമായി മുഖ്യമന്ത്രി പിണറായി വിജയനുള്ള ബന്ധം വര്‍ഷങ്ങളായി സിപിഎമ്മില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. വെറുക്കപ്പെട്ടവനെന്ന് ആവര്‍ത്തിച്ച് വി.എസ്. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചെങ്കിലും അതിന്റെ കാരണം അദ്ദേഹം പുറത്തു വിട്ടിരുന്നില്ല. പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തില്‍ ആ സത്യം അദ്ദേഹം മറച്ചു വെയ്ക്കുകയാണുണ്ടായത്.
വി.എസിനോടൊപ്പം അതൊക്കെ ഇല്ലാതാകുമെന്നാണ് പിണറായിയും സംഘവും കരുതിയിരുന്നത്. എന്നാല്‍ വിധി നിയോഗം പോലെ ഫാരിസ് വലയില്‍ കുടങ്ങിയിരിക്കുകയാണ്. ഇനിയെത്ര ഉന്നതന്‍മാരുടെ സ്വത്തു വിവരം പുറത്തു വരുമെന്ന് വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയും . ഫാരിസിന്‍െര ബന്ധങ്ങള്‍, ബിനാമികള്‍, ഇടനിലക്കാര്‍, കുടംബാംഗങ്ങള്‍ എന്നിവരെയെല്ലാം ദിവസങ്ങളോ മാസങ്ങളോ നിരീക്ഷിച്ച ശേഷമാണ് പരിശോധനകള്‍ ആരംഭിച്ചത്.
റെയ്ഡ് നടക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞു കൊണ്ടാണ് ഫാരിസ് ലണ്ടനിലേയ്ക്ക കടന്നതെന്നും പറയപ്പെടുന്നു. എന്തായാലും സിനിമാക്കഥയെ വെല്ലുന്ന തരത്തില്‍ ശതകോടീശ്വര ബിസിനസ് സാമ്രാജ്യത്തിന് ഉടമയായി മാറിയ ഫാരിസ അബുബക്കറിന്റെ കോട്ടകൊത്തളങ്ങളുടെ അസ്ഥിവാരമിളക്കി പരിശോധിക്കാന്‍ തന്നെയാണ് ഇന്‍കംടാക്‌സ് വകുപ്പിന്റെ തീരുമാനം. വേണ്ടി വന്നാല്‍ അന്വേഷണം ഇഡിയും എന്‍.ഐ.എ.യും ഏറ്റെടുക്കുമെന്ന കാര്യത്തിലും സംശയമില്ല.
https://www.facebook.com/Malayalivartha

























