സ്വപ്ന സുരേഷ് തന്റെ കുടുംബ സുഹൃത്ത് മാത്രമാണെന്നും മറ്റൊരു തരത്തിലുള്ള ബന്ധങ്ങളും അവരുമായി ഇല്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു

ലൈഫ് മിഷന്‍ കേഴ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഇന്നും കോടതി ജാമ്യം അനുവദിച്ചില്ല. കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ച ജാമ്യം ലഭിക്കുകയാണെങ്കില്‍ മാത്രമേ ശിവശങ്കറിന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.
സ്വപ്‌ന സുരേഷ് തന്റെ കുടുംബ സുഹൃത്ത് മാത്രമാണെന്നും മറ്റൊരു തരത്തിലുള്ള ബന്ധങ്ങളും അവരുമായി ഇല്ലെന്നും ശിവശങ്കര്‍ കോടതിയില്‍ വാദിച്ചു.ലൈഫ് മിഷന്‍ കോഴകേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ശിവശങ്കര്‍ വാദിച്ചു. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ജയേഷ് ഗുപ്തയാണ് ശിവശങ്കറിനുവേണ്ടി ഹാജരായത്. സീനിയര്‍ അഭിഭാഷകര്‍ക്ക് പോലും പഴുതുകള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തിലാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ വൈരാഗ്യ ബുദ്ധിയോടെ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും, കേന്ദ്ര ഏജന്‍സികള്‍ക്ക് രാഷ്ട്രയ താല്പര്യമുണ്ടെന്നും അതിന് തന്നെ കഴുവാക്കുകയാണെന്നും ശിവശങ്കര്‍ കോടതിയില്‍ ബോധിപ്പിച്ചു.തിങ്കളാഴ്ച ഓണ്‍ലൈന്‍ വഴി വിചാരണ നടത്താമെന്നാണ് കേടതി നല്കിയിരിക്കുന്ന മറുപടി.
ഇതിനിടെ കേസിലെ മറ്റൊരു പ്രതിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പനെ കലൂര്‍ കോടതിയില്‍ ഹാജരാക്കി. സന്തോഷ് ഈപ്പനെ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയിലേയ്ക്ക് തന്നെ വിട്ടു. സന്തോഷ് ഈപ്പനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതകളുമുണ്ട്.സന്തോഷ് ഈപ്പനേയും ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ശിവശങ്കറാണ് സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തി കൊടുത്തതെന്നും അല്ലാതെ മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നാണ് യു.വി ജോസ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ യുവി ജോസിന്റെ ഇ.മെയില്‍ ഐഡിയില്‍ നിന്ന് യൂണിടാകിന് അയച്ച ഇ മെയിലുകളുടെ വിവരങ്ങളും ഇഡി കാണിച്ചു.
വടക്കാംഞ്ചേരിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി ഹാബിറ്റാറ്റ് നല്കിയ പ്രോജക്ടും , എസ്റ്റിമേറ്റും യു.വി.ജോസിന്റെ ഇ മെയിലില്‍ നിന്നും സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് യൂണിടാക്കിന്റെ ഓഫീസിലേയ്ക്ക് അയച്ചു കൊടുത്തത്. ഹാബിറ്റാറ്റ് മാസങ്ങളെടുത്ത് പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിമിഷ നേരം കൊണ്ട് യു.വി.ജോസ് യൂണിടാക്കിന് നല്കിയത്. യൂണിടാക്ക് ആ പ്രോജക്ട് റിപ്പോര്‍ട്ട് മിനുക്കിയാണ് കരാറാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. യു.വിയജോസ് ചെയ്ത സഹായത്തിന് കോഴപണത്തില്‍ ഒരു വിഹിതം അദ്ദേഹത്തിന് നല്കിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ മൊഴി നല്കിയിരിക്കുകയാണ്. സന്തോഷ് ഈപ്പന്‍, ശിവശങ്കര്‍, യു.വി.ജോസ്, സി.എം.രവീന്ദ്രന്‍ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നടപടികളിലേയ്ക്കാണ് ഇഡി കടക്കുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്.
ഇ.മെയില്‍, ഡിജിറ്റല്‍ രേഖകള്‍ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇഡി ഇപ്പോള്‍ സ്വപന സുരേഷിന് സ്‌പൈസ് പാര്‍ക്കില്‍ ജോലി നേടിയെടുത്തതെങ്ങനെയെന്ന അന്വേഷണത്തിലേയ്ക്കാണ് തിരിഞ്ഞിരിക്കുന്നത്.ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്‌നയ്ക്ക് സൈപ്‌സ് പാര്‍ക്കില്‍ ജോലി നല്കിയതെന്നും , സ്വപ്‌നയുടെ യോഗ്യതയ്ക്കനുസരിച്ച് തസ്തികയില്‍ ഇളവ് വരുത്തിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മൊഴി നല്കിയിട്ടുണ്ട്. സ്വപ്നയെ പാര്‍വ്വതിയാക്കി താലി കെട്ടി ഭാര്യയാക്കിയിരുന്നുവെന്നുള്ള വിവരമൊക്കെ ഇപ്പോള്‍ ശിവശങ്കര്‍ തള്ളിപറഞ്ഞിരിക്കുകയാണ്. സ്വപ്‌ന കുടുംബസുഹൃത്ത് മാത്രമാണെന്നും അവരുമായി മറ്റ് തരത്തില്‍ പറയുന്ന ബന്ധങ്ങളൊക്കെ കെട്ടിചമച്ചതാണെന്നുമാണ് ശിവശങ്കര്‍ ഉന്നയിച്ചിരിക്കുന്നത്.
പി ഡബ്‌ള്യൂസി, റെഡ്‌ക്രെസെന്റ് എന്നിവയുടെ പ്രതിനിധികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കേസില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് സംസ്ഥാന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും തുടര്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ലൈഫ് മിഷന്‍ കൊള്ള പുറത്തു കൊണ്ടു വന്ന മുന്‍ എംഎല്‍ എ അനില്‍ക്കര സിബി ഐ അന്വേഷണം തുടരണമെന്ന ആവശ്യമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























