ഇ ഡി ക്കു മുൻപിൽ ശിവശങ്കറിന്റെ രോദനം..ഒരേ വസ്തുതകളെ അടിസ്ഥാനമാക്കി ഇ.ഡി തനിക്കെതിരെ തുടരെ കേസെടുക്കുന്നു...ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നുമില്ല...

ഇ ഡി ക്കു മുൻപിൽ ശിവശങ്കറിന്റെ രോദനം..കുറെ കാലമായി മുഖ്യമത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിൽ തന്നെയാണ്..ഉള്ള പദവിയും സ്ഥാനവും ജീവിതവും ഒന്നും പോരാഞ്ഞിട്ട്..അതിനെ ദുരുപയോഗം ചെയ്യാൻ നടന്നതാണ് അവസാനം ഈ ഒരു അവസ്ഥയിലെത്തി എത്തിച്ചത്...ഔദ്യോഗിക ജീവിതത്തിൽ ഒരു റെഡ് മാർക്ക് പോലുമില്ലാത്ത..വളരെ സമര്ഥനായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ തകർച്ച വളരെ പെട്ടന്നായിരുന്നു..പിന്നീട അങ്ങോട്ട് കുറെ കാലമായി ശിവശങ്കറും സ്വപ്നയും പിണറയി വിജയനും സ്വർണ്ണ കടത്തും മാത്രമാണ് ചർച്ച...ഇപ്പോൾ തുടർച്ചയായി ജയിലിൽ കിടക്കേണ്ട അവസ്ഥയിൽ വളരെ ദുഖിതനാണ് ശിവശങ്കർ.തന്റെ വിഷമമെല്ലാം കോടതിക്ക് മുൻപിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ശിവശങ്കർ..ഒരേ വസ്തുതകളെ അടിസ്ഥാനമാക്കി ഇ.ഡി തനിക്കെതിരെ തുടരെ കേസെടുക്കുകയാണെന്നും ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലെ ജാമ്യത്തിനായി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ശിവശങ്കറിന്റെ വാദം. സ്വര്‍ണക്കടത്തു കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേസുള്‍പ്പെടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരേ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പല കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നുംശിവശങ്കറിനായി ഹാജരായ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വ്യക്തമാക്കി.സ്വർണക്കടത്തു കേസിലെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേസുൾപ്പെടെ രജിസ്റ്റർ ചെയ്തിട്ടുള്ളതെ്. ഒരേ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പല കേസുകൾ രജിസ്റ്റർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ജയ്‌ദീപ് ഗുപ്ത വ്യക്തമാക്കി. മറുപടി വാദത്തിന് ഇ.ഡിക്കു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും ഇതിനായി സമയം വേണമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി 27ലേക്ക് മാറ്റി.അതേസമയം വളരെ ദുര്‍ബല ആരോപണങ്ങളാണ് കേസിനാസ്പദമെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
സമാന കേസില്‍ 96 ദിവസം കസ്റ്റഡിയിലായിരുന്നു. ഈ കേില്‍ 36 ദിവസം കസ്റ്റഡിയിലാണ്. ശിവശങ്കറിന് പണം നല്‍കിയിട്ടില്ലെന്ന് സന്തോഷ് ഈപ്പന്‍ ചോദ്യം ചെയ്യലില്‍ ഇ.ഡിക്ക് മൊഴി നല്‍കിയിട്ട്ുണ്ട്. ആരോഗ്യാവസ്ഥ മോശമായതിനാല്‍ ശിവശങ്കറിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നെന്നും അഭിഭാഷകന്‍ അറിയിച്ചു. വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ ലൈഫ് മിഷന്‍ പദ്ധതിയ്ക്കുവേണ്ടി യുഎഇ റെഡ് ക്രസന്റ് നല്‍കിയ ഫണ്ടില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇ.ഡി ഫെബ്രുവരി 14ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.ഇത്രയും ദിവസം ജയിലിൽ കിടന്നെങ്കിലും ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണ് അവസാനമായി രേഖപ്പെടുത്തിയത്..ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്.സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണ് ശിവശങ്കറെ പ്രതി ചേർക്കാത്തത്.ഏതായാലും അന്വേഷണ സംഘങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് വളരെ വ്യക്തമായി തന്നെ ശിവശങ്കറിന് അറിയാം ..ആ ഒരു പോയിന്റിലേക്ക് എത്താതെ അന്വേഷണ സംഘങ്ങളും ശിവശങ്കറിനെ വെറുതെ വിടാൻ പോകുന്നില്ല..കുരുക്ക് മുറുക്കി കൊണ്ടേ ഇരിക്കും..
https://www.facebook.com/Malayalivartha
























