പാർട്ടിയും നേതാക്കളും മുൾമുനയിൽ നിൽകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്..മുഖ്യന്റെ പോക്കിൽ ദുരൂഹതകൾ ഏറുന്നുണ്ട്..ഫാരിസ് അറസ്റ്റിലായാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന, തിരിച്ചറിവിലാണ് മുഖ്യമന്ത്രി ഡൽഹിക്ക് കുതിച്ചതെന്ന് റിപ്പോർട്ടുകൾ..

ഇവിടെ റിയല്‍ എസ്റ്റേറ്റ് ഡോൺ ഫാരിസ് അബൂബേക്കർക്കെതിരെ കേന്ദ്ര സർക്കാർ പിടിമുറുക്കി പാർട്ടിയും നേതാക്കളും മുൾമുനയിൽ നിൽകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിക്ക്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 8.30നായിരുന്നു
ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച. ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായതിന് ശേഷം കേരള മുഖ്യമന്ത്രിയുമായി നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്.കൂടാതെ വൈകിട്ട് കേരള ഹൗസിൽ കേന്ദ്ര സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി വിരുന്നൊരുക്കും. നീതി ആയോഗ് വൈസ് ചെയർമാൻ ഉൾപ്പെടെ 49 കേന്ദ്ര സെക്രട്ടറിമാർക്കാണ് ക്ഷണം. വിരുന്നിൽ ചീഫ് സെക്രട്ടറിയും പങ്കെടുക്കും. അടുത്ത രണ്ടു ദിവസങ്ങളിൽ ചേരുന്ന പി.ബി. യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയത്.എന്നാൽ അതെ സമയം ഔദ്യോഗിക ആവശ്യങ്ങൾക്കാണ് എന്ന് പറയുന്നുണ്ടെകിലും ഈ സമയത്ത് തന്നെയുള്ള മുഖ്യന്റെ പോക്കിൽ ദുരൂഹതകൾ ഏറുന്നുണ്ട്..
ഫാരിസ് അറസ്റ്റിലായാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന തിരിച്ചറിവിലാണ് മുഖ്യമന്ത്രി ഡൽഹിക്ക് കുതിച്ചതെന്ന് ചില നേതാക്കൾ ഇപ്പോൾ തന്നെ അടക്കം പറച്ചിൽ തുടങ്ങിയിട്ടുണ്ട്..ഫാരിസും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിൻ്റെ പിന്നാമ്പുറകഥകൾ ഇ.ഡി. ഓഫീസിലേക്കും സി പി എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്കും ഒഴുകുന്നതിനിടയിലാണ് മുഖ്യൻ്റെ ഡൽഹി സന്ദർശനം.തനിക്കെതിരായ ഇ.ഡിയുടെ നീക്കങ്ങൾ തടയുകയാണ് ലക്ഷ്യം. ഫാരിസിൻെറ സ്വത്തുക്കൾ കണ്ടു കെട്ടാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുമ്പോൾ ചില സി പി എം നേതാക്കളുടെ നെഞ്ചിടിക്കുകയാണ്. ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു രേഖയും ലഭിച്ചിരുന്നില്ല. വിശ്വസ്തരായ ഇടനിലക്കാരെ ബിനാമികളാക്കിയാണ് ഇയാള്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ കണ്ടെത്തലിലാണ് ആദായ നികുതി വകുപ്പിന്റെ ഈ നടപടി. 2008 മുതല്‍ കോടികളുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകളാണ് ഫാരിസ് കൊച്ചിയില്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഫാരിസിനു കള്ളപ്പണ നിക്ഷേപമുള്ള നഗരത്തിലെ പാര്‍പ്പിട പദ്ധതികളില്‍ ഇടനിലക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫ്‌ളാറ്റുകളിലാണു റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. നജീമിന്റെ ഫ്‌ളാറ്റില്‍ നടത്തിയ തെരച്ചിലില്‍ ബിനാമി ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകളും ഉപകരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പ് സീല്‍ ചെയ്തത്. ചിലവന്നൂരിലെ ഫ്‌ളാറ്റിലെ വസ്തുവകകള്‍ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്നും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലായുള്ള ഫാരിസ് അബുബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ട്.
ഇതോടെ ഫാരിസ് അബൂബക്കറിനെതിരേയുള്ള ആദായ നികുതി വകുപ്പിന്റെ കുരുക്കുകള്‍ മുറുകുകയാണ്.നജീമിനെ കൂടാതെ നിരവധി ഇടനിലക്കാര്‍ ഫാരിസിന് കൊച്ചിയിലുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ നജീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണം നേരിടുന്ന ആലപ്പുഴ, എറണാകുളത്തെ പല സ്വത്തുക്കളും നിര്‍മാണ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ഫാരിസുമായി ഇവര്‍ നടത്തിയ ഭൂമി ഇടപാടിന്റെ ശരിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമപ്രകാരം ഇഡി കണ്ടുകെട്ടല്‍ നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്. ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് തന്നെയാണ് കൂടുതലായും അന്വേഷണ സംഘങ്ങൾ തിരയുന്നത്..അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നീക്കങ്ങൾ എല്ലാം വളരെ സൂക്ഷ്മതയോടെയാണ് അന്വേഷണ സംഘങ്ങൾ നിരീക്ഷിക്കുന്നത്..അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഈ യാത്രയുടെ ഉദ്ദേശം തനിക്കെതിരെ ഉയരുന്ന മുന്നേയുള്ള അമ്പുകൾ ഓടിക്കാനാണോ..അതോ ഫാരിസിനെ രക്ഷിക്കാൻ ആണോ എന്നുള്ള ചോദ്യം സംശയത്തിന്റെ നിഴലിലാണ്..
https://www.facebook.com/Malayalivartha
























