സർക്കാരിനോട് 7 ചോദ്യങ്ങളുമായി രംഗത്ത് വരികയാണ് സതീശൻ...ചോദ്യങ്ങളെയും വിമർശനങ്ങളെയും ഭയന്നാണ്, നിയമസഭ പോലും ഗില്ലറ്റിൻ ചെയ്ത് മുഖ്യമന്ത്രി ഓടിയത്...

ആരൊക്കെ എത്രയൊക്കെ വാ മൂടികെട്ടാൻ ശ്രമിച്ചാലും ചോദ്യങ്ങൾ ഉയർന്നു കൊണ്ടേ ഇരിക്കും..മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തു വച്ചിട്ടുള്ള അഴിമതികഥകളുടെ കെട്ടഴിക്കാൻ പ്രതിപക്ഷങ്ങൾ ഒരുക്കങ്ങൾ തുടങ്ങിയിട്ട് നാളുകളായി...അതെ അതുകൊണ്ട് തന്നെ ഓരോ ചോദ്യങ്ങൾക്ക് മുൻപിലും പതറി പോവുകയാണ് സർക്കാർ..ഇപ്പോഴിതാ സർക്കാരിനോട് 7 ചോദ്യങ്ങളുമായി രംഗത്ത് വരികയാണ്..ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ 54 കോടി രൂപയ്ക്ക് ബയോ മൈനിങ് കരാർ ലഭിച്ച സോണ്ട കമ്പനി കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി 22 കോടി രൂപയ്ക്ക് ഉപകരാർ നൽകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈഫ് മിഷനിലെ 20 കോടിയുടെ പദ്ധതിയിൽ ഒൻപതേകാൽ കോടിയാണ് അടിച്ചുമാറ്റിയത്. അതിനെയും വെല്ലുന്ന തരത്തിൽ ബ്രഹ്‌മപുരത്ത് 32 കോടിയുടെ തട്ടിപ്പും അഴിമതിയുമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മപുരം തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. ആരും തിരിച്ച് ചോദിക്കില്ലെന്ന ഉറപ്പിലാണ് നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സി.പി.എമ്മിന്റെ പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കുന്നത്. ചോദ്യങ്ങളെയും വിമർശനങ്ങളെയും ഭയന്നാണ് നിയമസഭ പോലും ഗില്ലറ്റിൻ ചെയ്ത് മുഖ്യമന്ത്രി ഓടിയതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ...
1. പ്രളയത്തിന് ശേഷം 2019-ൽ മുഖ്യമന്ത്രിയും മന്ത്രിമാരും നെതർലന്റ്സ് സന്ദർശിച്ചപ്പോൾ സോണ്ട കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നോ?
2. കേരളത്തിലെ വിവിധ കോർപറേഷനുകളിൽ ബയോ മൈനിങ്, വേസ്റ്റ് ടു എനർജി പദ്ധതികളുടെ നടത്തിപ്പ് കരാർ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?
3. സി.പി.എം നേതൃത്വം നൽകുന്ന കൊല്ലം കോർപറേഷനിലും കണ്ണൂർ കോർപറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുൻ പരിചയവും ഇല്ലെന്ന കാരണത്താൽ ഒഴിവാക്കിയിട്ടും ബ്രഹ്‌മപുരത്ത് ഇവരെ തുടരാൻ അനുവദിക്കുകയും വേസ്റ്റ് ടു എനർജി പദ്ധതി കൂടി നൽകാൻ തീരുമാനിച്ചതും എന്തിന്?
4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളിൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടയുണ്ടോ?
5. ബ്രഹ്‌മപുരത്തെ ബയോ മൈനിങിനായി കരാർ നൽകിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാർ പ്രകാരമുള്ള നോട്ടീസ് നൽകാത്തത് എന്തുകൊണ്ട്?
6. കരാർ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാർ നൽകിയത് സർക്കാരോ കൊച്ചി കോർപറേഷനോ അറിഞ്ഞിരുന്നോ?
7. കരാർ പ്രകാരം പ്രവർത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നൽകുന്നതിന് പകരം സോണ്ടയ്ക്ക് 7 കോടിയുടെ മൊബൈലൈസേഷൻ അഡ്വാൻസും പിന്നീട് 4 കോടി രൂപയും അനുവദിച്ചത് എന്തിന്?
തുടങ്ങിയ 7 ചോദ്യങ്ങൾ ആണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചരിക്കുന്നത്..ഇത്രയും നിയമലംഘനങ്ങൾ നടത്തിയ കമ്പനിയെയാണ് തദ്ദേശ മന്ത്രിയും വ്യവസായമന്ത്രിയും നിയമസഭയിൽ പ്രതിരോധിച്ചത്. അപ്പോൾ കമ്പനിയും സി.പി.എമ്മും തമ്മിലുള്ള ബന്ധം എന്താണെന്നു കൂടി വ്യക്തമാക്കണം. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നേതാക്കൾക്കും ഈ കമ്പനിയുമായുള്ള ബന്ധം എന്താണ്? സോണ്ടാ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിക്കൂട്ടിലായതിനാലാണ് അടിയന്തര പ്രമേയ നോട്ടീസിനെ ഭയപ്പെട്ടതും കള്ളക്കേസെടുത്ത് പ്രകോപിപ്പിക്കാനും നിയമസഭ നടത്തിക്കാതിരിക്കാനുള്ള നടപടിയുമായി ഭരണപക്ഷം മുന്നോട്ട് പോയത്. എന്തെങ്കിലും സഭ്യേതര പ്രവർത്തനങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ തെളിവുകൾ പുറത്ത് വിടട്ടേ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ സിറ്റി പൊലീസ് കമ്മിഷണറോട് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സർക്കാർ പറഞ്ഞത്. എന്നാൽ 12 ദിവസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയില്ല. സി.ബി.ഐ വരുമെന്ന് കണ്ട് ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം നടത്തിയതു പോലെ ബ്രഹ്‌മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണവും വിജിലൻസിനെ ഏൽപ്പിച്ചിരിക്കുകയാണ്.
സ്വന്തക്കാരെയും കരാറുകാരെയും രക്ഷിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനൊക്കെ മറുപടി പറയാതെയാണ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നതെന്ന് വിഡി സതീശൻ വ്യക്തമാക്കി.ബ്രഹ്‌മപുരത്ത് ഒരു കോൺഗ്രസ് നേതാവിനും പങ്കില്ല. ഞങ്ങൾ മാത്രമല്ല നിങ്ങളും കൂടിയാണ് കട്ടതെന്ന് വരുത്താനാണ് ഈ പ്രചരണം. കോൺഗ്രസുകാർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതുകൂടി സി.ബി.ഐ അന്വേഷിക്കട്ടെ എന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.ഇത്രയും കാര്യങ്ങളിൽ ഒരു വ്യക്തതയും വരുത്താതെ സർക്കർ വീണ്ടും മുൻപോട്ട് പോവുകയാണെങ്കിൽ ചോദ്യനഗൽ ഉയർന്നു കൊണ്ടേ ഇരിക്കും...
https://www.facebook.com/Malayalivartha
























