പടിഞ്ഞാറന്‍ ശക്തികള്‍ ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി; റഷ്യക്കും അതേ മാര്‍ഗം സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍; റഷ്യ ആണവായുധം പ്രയോഗിക്കും ? ചങ്കിടിച്ച് ലോകം

പടിഞ്ഞാറന്‍ ശക്തികള്‍ ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ റഷ്യക്കും അതേ മാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്‍. റഷ്യയ്ക്ക് മേൽ നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയതോടെ തന്നെ കടുത്ത നടപടിക്ക് റഷ്യ ഒരുങ്ങിയിരുന്നു . ആണവ പ്രതിരോധ സേനയോട് ജാഗ്രത പുലർത്താൻ പുടിൻ നിർദേശം നൽകിയതോടെ ലോക രാജ്യങ്ങൾ ഭീതിയിലായതുമാണ് .
എന്നാൽ ഇതുവരെ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. റഷ്യ ആണവായുധം പോലുള്ള അവസാന കൈക്ക് മുതിർന്നിരുന്നുമില്ല . എന്നാൽ ഇപ്പോൾ കാര്യങ്ങൾ വീണ്ടും വഷളാക്കുകയാണ് .കാരണം ബ്രിട്ടൻ യുക്രൈന് കവച വേധ ഷെല്ലുകൾ നൽകിയിട്ടുണ്ട് . ഇവ യുറേനിയം അടങ്ങിയതാണെന്നാണ് റഷ്യ പറയുന്നത്.
പാശ്ചാത്യ രാജ്യങ്ങള്‍ സംയുക്തമായി ഇതിനകം തന്നെ ആണവ ഘടകമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചാല്‍ റഷ്യയും അതിനനുസരിച്ച് പ്രതികരിക്കുമെന്ന് പുടിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയ്നെതിരെ ആണവായുധം പ്രയോഗിക്കുന്നതില്‍ നിന്നു റഷ്യയെ തടഞ്ഞത് ഇന്ത്യയാണെന്നാണ് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറയുന്നത് യുക്രെയ്നെതിരെയുള്ള യുദ്ധം വിജയത്തോടെ അവസാനിപ്പിക്കുന്നതിനു ആണവായുധം പ്രയോഗിക്കുന്നതില്‍ നിന്ന് റഷ്യയെ തടഞ്ഞത് ഇന്ത്യയും ചൈനയുമാണെന്നാണ് ബ്ലിങ്കന്റെ പക്ഷം. ഇന്ത്യ ഇല്ലായിരുന്നെങ്കില്‍ പ്രശ്‌നം ഇതിനോടകം തന്നെ കൈവിട്ടു പോകുമായിരുന്നുവെന്നും ബ്ലിങ്കന്‍ പറയുന്നു.
രണ്ട് ചലഞ്ചര്‍2 പ്രധാന യുദ്ധ ടാങ്കുകള്‍ക്കൊപ്പം ഉക്രൈന് യുറേനിയം അടങ്ങിയ കവചവേധ ഷെല്ലുകള്‍ കൂടി നല്‍കുമെന്ന് തിങ്കളാഴ്ച യുകെ പ്രതിരോധ മന്ത്രി അന്നബെല്‍ ഗോള്‍ഡി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞതാണ് ഇപ്പോൾ റഷ്യയെ ചൊടിപ്പിച്ചത്. തുളച്ചുകയറുന്ന ടാങ്ക് ഷെല്ലുകള്‍ നിര്‍മിക്കാന്‍ ആണവ സമ്പുഷ്ടീകരണ പ്രക്രിയയുടെ ഉപോല്‍പ്പന്നമായ ഡീപ്ലീറ്റഡ് യുറേനിയം ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഷെല്ലുകള്‍ ഉക്രൈന് നല്‍കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്.
യുകെയുടെ പ്രഖ്യാപനത്തെ വന്‍പ്രകോപനമായാണ് റഷ്യയും റഷ്യന്‍ അനുകൂലികളും കാണുന്നത്. ഇത് റഷ്യയും പടിഞ്ഞാറും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കുന്നതാമെന്നും വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്ന നടപടിയാണെന്നും റഷ്യ മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധം നീണ്ടു പോകുമ്പോള്‍ ആണവായുധം അടക്കം പ്രയോഗിക്കാനുള്ള സാധ്യത റഷ്യ തള്ളിക്കളയുന്നില്ല. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് പ്രസിഡന്റ്് പുടിന്റെ വാക്കുകളില്‍ നിറയുന്നത്. യുക്രെയ്ന്‍ യുദ്ധത്തെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളുമായുള്ള ഏറ്റുമുട്ടല്‍ റഷ്യയുടെയും റഷ്യന്‍ ജനതയുടെയും നിലനില്‍പ്പിനായുള്ള അസ്തിത്വയുദ്ധമാണെന്നാണ് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറയുന്നത്. നാറ്റോയുടെ ആണവ ശേഷികള്‍ കണക്കിലെടുക്കാന്‍ താന്‍ നിര്‍ബന്ധിതനാണെന്ന് അദ്ദേഹം പറഞ്ഞത് യുഎസിനും നാറ്റോയ്ക്കുമുള്ള മുന്നറിയിപ്പാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഉക്രൈന്‍ പട്ടാളക്കാര്‍ക്കെതിരെ വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ചെചെന്‍ നേതാവ് കാഡിറോവ് പുട്ടിനെ ഉപദേശിച്ചിരുന്നു.. ജപ്പാനിലെ ഹിരോഷിമയെ തുടച്ചുനീക്കാന്‍ പണ്ട് അമേരിക്ക ഉപയോഗിച്ചത് 13,000 ടണ്‍ ടിഎന്‍ടിയാണ്. 13 കിലോ ടണ്ണായിരുന്നു ഇതിന്‍റെ സ്ഫോടനശേഷി. എന്നാല്‍ വീര്യം കുറഞ്ഞ ആണവായുധം എന്നാല്‍ ഒരു കിലോ ടണ്‍ മുതലുള്ള ടിഎന്‍ടിയുടെ ഉപയോഗമാണ്. അതായത് ആയിരം ടണ്‍ ടിഎന്‍ടിയാണ് സ്ഫോടനത്തിന് ഉപയോഗിക്കുക. ആണവായുധത്തിന്‍റെ ഭീകരത ഉണ്ടാകുമെങ്കിലും നാശനഷ്ടങ്ങള്‍ കുറവായിരിക്കും. പക്ഷെ വീര്യം കുറഞ്ഞ ആണവായുധപ്രയോഗം എന്നത് ഒരു സൂചനയാണ്. കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കിയാല്‍ വീര്യം കൂടിയത് ഉപയോഗിക്കുമെന്ന താക്കീത്.
വാഷിംഗ്ടണ്‍ നഗരത്തെയോ ലണ്ടന്‍ നഗരത്തെയോ നാമാവശേഷമാക്കാന്‍ 300 കിലോ ടണ്‍ ടിഎന്‍ടിയുള്ള ആണവശേഷി ഉപയോഗിച്ചാല്‍ മതി. അതായത് 300000 ടണ്‍ ടിഎന്‍ടി മതിയെന്നര്‍ത്ഥം. ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം നിസ്സാരമാണ്.
റഷ്യയുടെ പക്കലുള്ള ഏറ്റവും ശേഷിയുള്ള ആണവപോര്‍മുനയുടെ സ്ഫോടന ശേഷി അഞ്ച് ലക്ഷം ടണ്‍ ടിഎന്‍ടി മുതല്‍ എട്ട് ലക്ഷം ടണ്‍ ടിഎന്‍ടിയാണ്. ഇപ്പോഴും ഉക്രൈനെ മുന്നില്‍ നിര്‍ത്തി റഷ്യയെ നശിപ്പിക്കുക എന്ന യുദ്ധതന്ത്രമാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പയറ്റുന്നത്. പരോക്ഷമായി ആയുധങ്ങളെയും പോരാളികളെയും വിദഗ്ധരെയും ധനസഹായവും നല്‍കി റഷ്യയ്ക്കെതിരായ ഉക്രൈന്‍റെ പോരാട്ടം ശക്തിപ്പെടുത്താനാണ് അമേരിക്കയും കൂട്ടരും ശ്രമിക്കുന്നത്.
അതുവഴി റഷ്യയുടെ ആയുധശേഷിയും സൈനികശേഷിയും ദുര്‍ബ്ബലപ്പെടുത്തിയ ശേഷം റഷ്യയെ പാടെ മറ്റേതെങ്കിലും കാരണത്തിന്‍റെ പേരില്‍ ആക്രമിച്ച് തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. പക്ഷെ അതിനേക്കാള്‍ മുന്‍പ് സ്വന്തം അന്തസ്സ് നിലനിര്‍ത്താന്‍ റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോകം. സമാധാനചര്‍ച്ചകള്‍ക്കുള്ള ഒരു സാധ്യതയും ഇതുവരെ ഉയര്‍ന്നിട്ടില്ലാത്ത സാഹചര്യത്തിൽ ലോകം ഭീതിയിൽ തന്നെയാണ്
https://www.facebook.com/Malayalivartha

























