അഴിമതി കറകൾ പുരണ്ട ബ്രഹ്മപുരം വിഷയത്തിലെ തീ അണഞ്ഞു..പുക ചുരുളുകൾ കൂടുന്നു...കൊച്ചി കോർപ്പറേഷനിൽ നിന്ന് 147 ഫയലുകൾ പിടിച്ചെടുത്തു....ബയോമൈനിംഗിന് കരാറെടുത്ത സോൺട കമ്പനി ഉടമകളെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും...

അഴിമതി കറകൾ പുരണ്ട ബ്രഹ്മപുരം വിഷയത്തിലെ തീ അണഞ്ഞെങ്കിലും , ഇപ്പോഴും പുക ചുരുളുകൾ കൂടുകയാണ്..വിഷയത്തിൽ നിന്നും എങ്ങനെയെങ്കിലും മുങ്ങാമെന്നു സർക്കാർ കരുതി ഇരിക്കുമ്പോൾ വിടാതെ പിന്തുടരുകയാണ് അന്വേഷണ സംഘങ്ങൾ..അതുകൊണ്ട് ഓടിയൊളിക്കാനും സാധിക്കില്ല..ഇപ്പോൾ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ എറണാകുളം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. കൊച്ചി കോർപ്പറേഷനിൽ നിന്ന് 147 ഫയലുകൾ പിടിച്ചെടുത്തു. ബയോമൈനിംഗിന് കരാറെടുത്ത സോൺട കമ്പനി ഉടമകളെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും.2008 മുതൽ തീപിടിത്തമുണ്ടായ ദിവസംവരെയുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത്. പ്ലാന്റിന് സ്ഥലമെടുത്തതു മുതൽ അധികാരത്തിലിരുന്ന മേയർമാരുടെയും സെക്രട്ടറിമാരുടെയും എക്സിക്യുട്ടീവ് എൻജിനിയർമാരുടെയും മൊഴിയെടുക്കും.
കഴിഞ്ഞദിവസം അന്വേഷണ സംഘത്തിലെ രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘം ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് സന്ദർശിച്ചു. സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനി ഉടമകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.55 കോടി രൂപയ്ക്ക് കരാറെടുത്ത സോൺട 23 കോടിക്ക് ഉപകരാർ നൽകിയെന്നാണ് ആരോപണം. പ്ലാന്റിന്റെ ആദ്യ കരാറുകാരൻ, ജീവനക്കാർ, കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ മൊഴികൾഉടനെ രേഖപ്പെടുത്തും. വരും ദിവസങ്ങളിൽ ഹാജരാകാൻ നോട്ടീസ് നൽകും. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്തിരുന്ന സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ വിജിലൻസ് കോടതിയിൽ ലഭിച്ച പരാതിയിൽ ത്വരിത അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
ഇതിനിടെയാണ് ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്.അതെ സമയം ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. നഗരസഭ കൗൺസിൽ പ്രതിപക്ഷം സ്തംഭിപ്പിച്ചു. മേയറെ മാറ്റാതെ കൗൺസിൽ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു. അതേസമയം, മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുമെന്ന് കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു.കൗൺസിൽ യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തിനടുത്തളത്തിലിറങ്ങിപ്രതിഷേധിക്കുകയായിരുന്നു. നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി കൊച്ചി കോർപറേഷൻ ഭരിക്കുന്നത്. യു.ഡി.എഫ്. മേയറുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും.
ബി.ജെ.പി കൗൺസിലർമാരും പ്രക്ഷോഭത്തിലാണ്. യു.ഡി.എഫ്. കൗൺസിലർമാർ സ്വതന്ത്ര കൗൺസിലർമാരോടും ബി.ജെ.പി കൗൺസിലർമാരോടും അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടുകയാണ്.കൗൺസിലർമാരെ അവഗണിച്ച് അജണ്ടകളെല്ലാം മേയർ പാസാക്കുകയായിരുന്നുവെന്നും തങ്ങൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ മേയർ തയ്യാറായില്ലെന്നും ബി.ജെ.പി കൗൺസിലർ പത്മകുമാരി പറഞ്ഞു. യു.ഡി.എഫ്. കൊണ്ടുവരുന്ന അവിശ്വാസത്തിൽ ബി.ജെ.പി. എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകണോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം ബി.ജെ.പി ജില്ല, സംസ്ഥാന നേതൃത്വങ്ങളോട് ആലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.അതുകൊണ്ടൊക്കെ തന്നെ സർക്കാരിനെ പ്രതിസന്ധിയിലാക്കി കൊണ്ട് ഓരോ ദിവസം കഴിയുംതോറും ഓരോ കഥകളാണ് പുറത്തു വരുന്നത്...അന്വേഷണ സംഘങ്ങൾ കടുപ്പിച്ചത്കൊണ്ട് ഏതായാലും പിന്നിലെ കഥകൾ എല്ലാം പുറത്തു വരും..
https://www.facebook.com/Malayalivartha






















