നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമർശം..കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി ബിജെപി...പാർട്ടിക്ക് തലവേദന കൂടുന്നു..

നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി ബിജെപി.മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്താന്‍ മണി ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി പൂപ്പാറയില്‍ നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി.മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചരണം നടത്തിയെന്നും എം എം മണിക്കെതിരായ പരാതി പറയുന്നു.രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴാണ് എംഎം മണി പ്രധാനമന്ത്രിക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ചത്. മഹാത്മാ ഗാന്ധിയെ കൊന്നത് ന്യായമാണെന്ന് വാദിക്കുന്ന കള്ളപ്പരിശകളാണ് അവര്‍.
ഇവരില്‍ നിന്ന് വേറെയെന്താണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. താന്‍ മാര്‍ക്‌സിസ്റ്റുകാരനാണ് എനിക്ക് ഗാന്ധിയെ കൊല്ലാന്‍ പറയാന്‍ പറ്റില്ല. അദ്ദേഹത്തെ കൊന്ന പാരമ്പര്യമുള്ളവരാണിവര്‍. ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, 1947 നു ശേഷം പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാരാണിവര്‍. നരേന്ദ്ര മോദിയാണ് അതിന്റെ നേതാവ്.മോഹന്‍ ഭഗത്താണ് നരേന്ദ്ര മോദിയുടെ നേതാവ്. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും, അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അയാളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്. തന്നേയും ശിക്ഷിച്ചോട്ടെ. രാഹുല്‍ ഗാന്ധി ഇത്രയും കഠിനമായി പറഞ്ഞിട്ടില്ല. എന്നൊക്കെയായിരുന്നു മണിയുടെ വാചകമടി..ആയിരം സംവത്സരമായി പൊരുതുകയാണ് എന്നാണിവർ പറയുന്നത്. എന്താണിവർ പൊരുതുന്നത്. ജാതിവ്യവസ്ഥ പുനസ്ഥാപിക്കാനാണ് ശ്രമിച്ചത്. ഗാന്ധിയും ഹിന്ദുമത വിശ്വാസമായിരുന്നു, പക്ഷേ ഇവരെപ്പോലെ ഭ്രാന്തനായിരുന്നില്ല. അദാനിയെന്ന കള്ളനെ വളര്‍ത്തിക്കൊണ്ടുവന്ന്, രാജ്യത്തിന്റെ ദശലക്ഷക്കണക്കിന് രൂപയാണ് കൊള്ളയടിച്ചതെന്നും മണി പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടുസീറ്റില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. 'രണ്ട് സീറ്റിലാണ് കെ. സുരേന്ദ്രന്‍ മത്സരിച്ചത്. സഞ്ചരിച്ചത് ഹെലിക്കോപ്റ്ററില്‍. ഞാനൊക്കെ പൊട്ട ജീപ്പില്‍. ഇതിനൊക്കെ കാശ് എവിടുന്ന് ഉണ്ടായി. ഇന്ത്യന്‍ മുതലാളിമാരുടെ കൗപീനം പിഴിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുവാ. അവര്‍ കൊടുക്കുകയല്ലാതെ എവിടുന്നാ. അല്ലേപ്പിന്നെ കള്ളനോട്ട് അടിക്കണം', അദ്ദേഹം കുറ്റപ്പെടുത്തി.ഇതിപ്പോൾ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇതിപ്പോൾ നേതൃത്വത്തിന് ഒന്നാകെ തലവേദനയാവുകയാണ്..പലപ്പോഴും സഭയിൽ അദ്ദേഹത്തിന്റെ നാട്ടു ഭാഷ വിമർശനങ്ങൾക്ക് വഴി വയ്ക്കാറുണ്ടെങ്കിലും..അപ്പോഴെല്ലാം പാർട്ടി ഒന്നടങ്കം അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കാറുള്ളത്...ഇത് തന്നെ എപ്പോഴും ഉണ്ടാകാറുള്ളത്..കഴിഞ്ഞ ദിവസവും മറ്റൊരു വിമർശനം ഉന്നയിച്ചു കൊണ്ട് മണി രംഗത്ത് വന്നിരുന്നു..അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി നൽകിയ മൃഗസംരക്ഷണ സംഘടനകളെയും പരിസ്ഥിതി സംഘടനകളെയും വിമർശിച്ച് മുൻ മന്ത്രി എം എം മണി. ആനയെ പിടികൂടുവാൻ തീരുമാനിച്ചത് കൊല്ലാനല്ല വളർത്തുവാനാണ്.
പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ എന്നും എം എം മണി ഇടുക്കിയിൽ പറഞ്ഞു.മൃഗ സ്നേഹികൾ കാട്ടാനയെ തുറന്ന് വിടണമെന്ന് പറഞ്ഞ ഉൾക്കാട് എവിടെയാണെന്ന് കാണിക്കണം. ഉൾക്കാട്ടിൽ നിന്ന് തുരത്തുന്ന മൃഗങ്ങളാണ് നാട്ടിൽ ജനവാസ മേഖലയിൽ തമ്പടിക്കുന്നതെന്നും ഇത്തരം സംഘടനകൾ ഇടുക്കിക്കാർക്ക് എന്നും ദോഷം മാത്രമേ ചെയ്തിട്ടുള്ളെന്നും എം എം മണി കുറ്റപ്പെടുത്തി.അതിലെ മഹതി പ്രയോഗവും വലിയ രീതിയിൽ വിമർശനങ്ങൾക്കു വഴി വച്ചിരുന്നു..
https://www.facebook.com/Malayalivartha






















