കസ്റ്റഡി മരണത്തിൽ അതിവേഗം നടപടി..തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ, എടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ.... ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തത്....

അലക്ഷ്യമായി വാഹനമോടിച്ചതിനു തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവം പോലീസുകാർക്ക് വീണ്ടുമൊരു റെഡ് മാർക്ക് വരിത്തിരിക്കുകയാണ്..കസ്റ്റഡി മരണത്തിൽ അതിവേഗം നടപടി..തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ അകാരണമായി മർദിച്ചിരുന്നുവെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലടക്കം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ്റേതാണ് നടപടി. 52 കാരനായ മനോഹരൻ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെയും ചുമതലപ്പെടുത്തി.ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പോലീസിനെതിരെ ദൃക്സാക്ഷി രംഗത്ത്.
ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരൻ (52) ആണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. ഹെൽമറ്റ് ഊരിയ ഉടൻ പോലീസ് മനോഹരൻ്റെ മുഖത്തടിച്ചുവെന്നും വാഹന പരിശോധനയുമായി ഇയാൾ സഹകരിച്ചിരുന്നുവെന്നും ദൃക്സാക്ഷിയായ കർഷക കോളനി സ്വദേശി രമ പ്രതികരിച്ചു."കൈ കാണിച്ചിട്ടും എന്തുകൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്ന പോലീസിൻ്റെ ചോദ്യത്തിന് പേടിച്ചിട്ടാ സാറേ എന്നായിരുന്നു മനോഹരൻ്റെ മറുപടി.മനോഹരൻ ഹെൽമറ്റ് ഊരിയതും പോലീസ് മുഖത്തടിച്ചു. അടിയേറ്റ മനോഹരൻ വിറച്ചുപോയി. വണ്ടി ഒതുക്കിയ ശേഷം ജീപ്പിലേക്ക് കേറടാ എന്നു പറഞ്ഞു കയ്യിൽ പിടിച്ചു കൊണ്ടുപോകുകയായിരുന്നു. മനോഹരനെ അവിടെവെച്ചു ഊതിച്ചു. മദ്യപിച്ചിരുന്നില്ല. ആ സമയത്ത് ആരും അവിടെയില്ലായിരുന്നു. എന്തിനാ പോലീസുകാർ ഇങ്ങനെ ചെയ്യുന്നത്. മനോഹരൻ പ്രശ്നക്കാരനല്ല. നല്ല പയ്യനാ. രണ്ടു കുഞ്ഞുങ്ങളുണ്ട്. ഭാര്യയ്ക്കാണേ ജോലി പോലുമില്ല"- രമ പറഞ്ഞു.രണ്ടു പോലീസുകാരാണ് മനോഹരനെ തടഞ്ഞുനിർത്തി മർദിച്ചതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പ്രദേശത്തെ വളവിൽ വാഹനം ഒതുക്കിയിട്ട ശേഷമായിരുന്നു പോലീസ് പരിശോധന നടത്തിയിരുന്നത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഹിൽ പാലസ് പോലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. തുടർന്നു പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴേക്കും മനോഹരൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിൽ വെച്ചു മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.അതേസമയം മനോഹരൻ്റെ കസ്റ്റഡി മരണത്തിൽ നാട്ടുകാർ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ കവാടത്തിനു മുന്നിൽ നിരാഹര സമരവും തുടങ്ങി. സമരത്തിൽനിന്നു പിന്തിരിപ്പിക്കാനായി തൃക്കാക്കര എസിപി നേതാക്കളെ ചർച്ചയ്ക്കു വിളിപ്പിച്ചു. സംഭവസമയത്ത് നാലു പോലീസുകാരാണ് ഉണ്ടായിരുന്നത്.ഒരാളെ മാത്രം സസ്പെൻഡ് ചെയ്തതുകൊണ്ടു കാര്യമില്ല. മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നു യൂത്ത് കോൺഗ്രസ് നേതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു ഇതിനും വലിയ അതിക്രമങ്ങൾ നടന്നിട്ടും പലപ്പോഴും കണ്ണടയ്ക്കുന്നു പോലീസ് സേനയ്ക്ക് ഒരു സാധാരണ മനുഷ്യന്റെ ജീവൻ നഷ്ട്ടപെടുത്തിയപ്പോൾ സമാധാനം ആയി കാണും..
ഇവിടെ ഗുണ്ടകളുടെ വരെ തോളോട് തോളോട് ചേർന്ന് നടക്കുന്ന പോലീസിലേ പല ഉദ്യോഗസ്ഥരുടെയും കഥകൾ ഇവിടെ പുറത്തറിഞ്ഞതാണ്...അല്ലെങ്കിലും പൊലീസിന് സാധാരണക്കാരുടെ നെഞ്ചത്ത് കേറാൻ ആണല്ലോ എപ്പോഴും ഇഷ്ട്ടം..അത്തരത്തിലുള്ള പല സംഭവങ്ങളും മുൻപും റിപ്പോർട്ട് ചെയുന്നുണ്ട്...ഇപ്പോഴിതാ വീണ്ടും പോലീസിന്റെ ക്രൂരത കാരണം ഒരു ജീവൻ കൂടെ നഷ്ട്ടമായിരിക്കുകയാണ്..
https://www.facebook.com/Malayalivartha






















