സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ തയാറെടുക്കുന്നതായി സൂചന...കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്....

സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയാറെടുക്കുന്നതായി സൂചന. കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിശദമായ നിയമോപദേശം തേടാൻ ഗവർണറുടെ നീക്കം.സര്‍വകലാശാലാ കേസുകള്‍ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്നതും പരിഗണനയിലാണ്. അടുത്തിടെ, കേരള സര്‍വകലാശാല സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയതും ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞതുംവലിയ തിരിച്ചടിയായിരുന്നു.അതേസമയം, ഗവര്‍ണര്‍ മേല്‍ക്കോടതികളെ സമീപിക്കുമോ അതോ മുന്‍ നിലപാടില്‍ മയം വരുത്തുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ലാത്തത് സര്‍വകലാശാലാ ഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വിസിമാരെ കണ്ടെത്താനുള്ള സേര്‍ച് കമ്മിറ്റികളുടെ രൂപീകരണം പോലും നടുവഴിയിലായ അവസ്ഥയിലാണ്.ഈ ആഴ്ച ഇക്കാര്യങ്ങളില്‍ ഗവര്‍ണറുടെ നിലപാട് വ്യക്തമായേക്കുമെന്നാണ് സൂചന. ഒപ്പിടാത്ത ബില്ലുകളിലും ഗവർണറുടെ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. കേരള സർവകലാശാലാ സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകണമെന്നു ചാൻസലർ കൂടിയായഗവർണർക്കു നിയമോപദേശം ലഭിച്ചു.ഗവർണറുടെ തീരുമാനം റദ്ദാക്കിയ വിധിയിൽ പാളിച്ചകൾ ഉണ്ടെന്നും പല കാര്യങ്ങളും ആഴത്തിൽ പഠിക്കാതെയുള്ള വിധിയാണ് ഇതെന്നും ഗവർണറുടെ നിയമോപദേഷ്ടാവ് ചൂണ്ടിക്കാട്ടി.കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. അതേസമയം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കവും ഹൈക്കോടതി വിധികളും സര്‍വകലാശാലകളുടെ ഭരണം അപ്പാടെ സ്തംഭനാവസ്ഥയില്‍ ആക്കിയിരിക്കുകയാണ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെ പറയുമ്പോഴും സര്‍വകലാശാല കേസുകളില്‍ കൂടുതല്‍ വിദഗ്ധ നിയമോപദേശം തേടുന്നതാണ് പരിഗണനയിലുള്ളത്. സര്‍വകലാശാലകളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ഗവര്‍ണറുടെ നിലപാടുകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടി നേരിടുന്നത് രാജ്ഭവനെ അമ്പരിപ്പിച്ചിട്ടുണ്ട്. സര്‍വകലാശാല കേസുകള്‍ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്നതും പരിഗണനയിലാണ്. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് കോടതി റദ്ദാക്കിയതും ഗവര്‍ണര്‍ സര്‍ച്ച് കമ്മറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞതും വലിയ തിരിച്ചടിയാണ്. എന്നാലും ഇത് അംഗീകരിക്കുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്.ഗവര്‍ണര്‍ മേല്‍കോടതികളെ സമീപിക്കുമോ മുന്‍ നിലപാടില്‍ മയം വരുത്തുമോ എന്ന് വ്യക്തതയില്ലാത്തത് സര്‍വകലാശാല ഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
വിസിമാരെ കണ്ടെത്താനുള്ള സര്‍ച്ച് കമ്മറ്റികളുടെ രൂപീകരണം പോലും നടുവഴിയിലായ അവസ്ഥയിലുമാണ്. ഈ ആഴ്ച ഇക്കാര്യങ്ങളില്‍ ഗവര്‍ണറുടെ നിലപാട് വ്യക്തമായേക്കുമെന്നാണ് സൂചന. ഒപ്പിടാത്ത ബില്ലുകളിലും തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. സര്‍വകലാശാലാ കേസുകള്‍ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്നതും പരിഗണനയിലാണ്. അടുത്തിടെ, കേരള സര്‍വകലാശാല സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയതും ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞതുംവലിയ തിരിച്ചടിയായിരുന്നു.
https://www.facebook.com/Malayalivartha






















