സംസ്ഥാനത്ത് വേനൽ മഴ പ്രബലമാകുന്നു; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യത

സംസ്ഥാനത്ത് വേനൽ മഴ പ്രബലമാകുകയാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് ഇന്നും തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് ഈ ജില്ലകൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുള്ളതായിട്ടാണ് റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ പെയ്തേക്കും. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ പെയ്യും.
സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുന്നുവെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ കിട്ടുന്നതോടെ താപനിലയിൽ കുറവ് വരാനുള്ള സാധ്യത കൂടുതലാണ്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്നലെ ഒരു സ്റ്റേഷനിലും നാല്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് കിട്ടുന്ന വിവരം.ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ നെയ്യാറ്റിൻകരയിൽ 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. .
അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ വേനൽ മഴയിലും കാറ്റിലും വ്യാപക നാശമുണ്ടായി . ഇന്നലെ വൈകിട്ടോടെ തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും ഉണ്ടായിട്ടുണ്ട് . തൃശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയും ഉണ്ടായി . തൃശൂരിന് പിന്നാലെ കൊച്ചിയിലെ അങ്കമാലിയടക്കമുള്ള മേഖലകളിലും കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായി. രണ്ട് മേഖലകളിലും വ്യാപകമായ നാശനഷ്ടമുണ്ടായി.
തൃശൂരിൽ വാഴകൃഷിയിൽ വൻ നാശമുണ്ടായി. . ആയിരത്തിലധികം വാഴ നശിക്കുകയുണ്ടായി. . കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിൽ ശക്തമായ കാറ്റ് വീശി . തുടർന്ന് കോപ്ളിപ്പാടത്ത് ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീഴുകയും, വൈദ്യുതി ലൈനിന് തകരാർ സംഭവിച്ചു. വെള്ളിക്കുളങ്ങരയിൽ ആലിപ്പഴ പെയ്‌ത്തും ഉണ്ടായി. തന്നെ അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായി . ഈ മേഖലയിലും പല സ്ഥലത്തും വാഴ കൃഷി നശിച്ചു. നിരവധി മരങ്ങൾ കട പുഴകി വീണു .
https://www.facebook.com/Malayalivartha






















