അശോകസ്തംഭത്തെ അവഹേളിച്ചതായി പരാതി

രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നമായ അശോകസ്തംഭത്തെ വികൃതമാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് മാതൃഭൂമി ലേഖകന് എതിരെ പോലീസിൽ പരാതി.മാതൃഭൂമി തിരുവനന്തപുരം
സിനിയർ റിപ്പോർട്ടർ പികെ മണികണ്ഠനെതിരെയാണ് വഞ്ചിയൂർ പോലീസിൽ പരാതി ലഭിച്ചത്.ദേശീയ വികാരം വൃണപ്പെടുത്തി,കലാപത്തിന് ആഹ്വാനം നൽകി,സമൂഹത്തിൽ സ്പർധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റംചുമത്തി കേസ് എടുക്കമമെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ പതാക,അശോകസ്തംഭം,ഭരണഘടന എന്നിവ വിരൂപമാക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്ന് 1971 ലെ നിയമം പറയുന്നു.മൂന്നുവർഷം തടവാണ് ഈ കുറ്റത്തിനുള്ളശിക്ഷ.ഈ മാസം 25നാണ് അശോകസ്തംഭത്തിൽ ശബ്ദമില്ലായ്മയുടെ കമ്പ്യൂട്ടർ മാർക്ക് ചുവന്ന അടയാളത്തിൽ രേഖപ്പെടുത്തിയുള്ള ഗ്രാഫ്ക്സ് പികെ മണികണ്ഠൻ പോസ്റ്റ് ചെയ്തത്.ഇതിനെതിരെ വ്യാപക വിമർശനം വന്നതോടെ പോസ്റ്റ് പിൻവലിക്കുകയും ക്ഷമാപണക്കുറിപ്പ് ഇടുകയും ചെയ്തു.
എന്നാൽ അജ്ഞതമൂലം ഇത്തരം കുറ്റങ്ങൾ ചെയ്താലും ശിക്ഷയിൽ ഇളവുപാടില്ലെന്നും മാധ്യമപ്രവർത്തകന് ഇതിൽ അറിവില്ലെന്ന് വിശ്വസിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു.പി കെ മണികണ്ഠൻ പത്രപ്രവർത്തക യൂണിയൻ ഡൽഹി ഭാരവാഹിയായി ഇരിക്കുമ്പോഴാണ് ഫണ്ട് തട്ടിപ്പ് വിവാദവും സിദ്ദിക്ക് കാപ്പന് എതിരായ കേസുകളും ഉടലെടുക്കുന്നത്.പോലീസിന് ലഭിച്ച വിവിധ പരാതികളിൽ ഇത്തരം വിഷയങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















