അരിക്കൊമ്പൻ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന് നിരീക്ഷണം; അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിന് കനത്ത തിരിച്ചടി; ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി

കനത്ത തിരിച്ചടി. അരിക്കൊമ്പൻ വിഷയത്തിലാണ് കേരളത്തിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ ഹർജി നൽകിയിരുന്നു. ഈ ഹർജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. അരിക്കൊമ്പൻ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തിലാണ് കോടതി ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഹൈക്കോടതി വിധി വന്നിരുന്നു. ഈ വിധിയിൽ സുപ്രീം കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എടുത്തിരിക്കുന്ന തീരുമാനം.
മുതിർന്ന വക്കീൽ ജയന്ത് മുത്തുരാജായിരുന്നു സംസ്ഥാനത്തിനായി ഈ ഹർജി കൈ കാര്യം ചെയ്തത്. സംസ്ഥാനം സുപ്രീം കോടതിയിൽ അറിയിച്ച സുപ്രധാന കാര്യം, പുനഃരധിവാസം വെല്ലുവിളിയാണ്, ഗൗരവകരമായ വിഷയമാണ്, പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുന്നത് പ്രയോഗികമല്ലെന്നുമാണ്. സംസ്ഥാനം നേരിടുന്നത് വലിയ വിഷയമെന്നും വക്കീൽ കോടതിയിൽ പറഞ്ഞു. മാത്രമല്ല ആവശ്യങ്ങൾ കോടതി തള്ളുകയും ചെയ്തു.
ആനയെ പിടിക്കാൻ അനുവാദം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. പക്ഷേ ആരാണ് പറമ്പിക്കുളത്തേക്ക് മാറ്റാമെന്ന് നിർദ്ദേശിച്ചതെന്ന ചോദ്യമായിരുന്നു ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഹർജിയിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിൻ്റെ പാനൽ തന്നെയല്ലേ ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ നിർദ്ദേശം നൽകിയതെന്ന നിർണായക ചോദ്യവും കോടതി ഉന്നയിച്ചു.
ഈ ചോദ്യത്തോടെ ഹർജി തള്ളുകയായിരുന്നു വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു പാനലിലുണ്ടായിരുന്നത്. കേസിൽ കക്ഷി ചേരാനുള്ള മറ്റ് അപേക്ഷകൾ ഇന്ന് കേൾക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വിദഗ്ധസമിതിയിലുള്ളവരുടെ പേരുകൾ വായിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേയ്ക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എം എൽ എ കെ ബാബു സമർപ്പിച്ച പുനപരിശോധനാ ഹർജിയും കോടതി നേരത്തെ തള്ളിയിരുന്നുതാണ്.
https://www.facebook.com/Malayalivartha

























