ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തി;ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചു; നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണം; പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി തിരുവില്വാമല സ്വദേശി ജയകൃഷ്ണൻ

പ്രധാന മന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം കേരളത്തിൽ ഉണ്ടായിരുന്നപ്പോൾ പല പരിപാടികളും അദ്ദേഹം നടത്തിയിരുന്നു. അതിൽ പ്രധാനമായിരുന്നു അദ്ദേഹം നടത്തിയ റോഡ് ഷോ. ഇപ്പോൾ ഇതാ കൊച്ചിയിൽ അദ്ദേഹം നടത്തിയ റോഡ് ഷോയോട് അനുബന്ധിച്ച് ഒരു പരാതി ഉന്നയിക്കപ്പെട്ടിരിക്കുകയാണ്. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
പരാതിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആരോപണൾ ഇതൊക്കെയാണ്; ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചു. നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണം. പരാതിക്കാരന്‍ ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. എന്തായാലും പ്രധാനമന്ത്രിക്കെതിരെ നിർണായക പരാതി തന്നെയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയിൽ പതിനായിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുകയുണ്ടായി .
കേരളീയ വേഷത്തിലെത്തിയ മോദി, ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി റോഡരികിൽ നിന്ന ആയിരങ്ങളെ കൈ വീശി കാണിച്ചു. കാറിന്‍റെ ഡോർ തുറന്നിട്ട് ഫൂട്ട്ബോഡില്‍ തൂങ്ങി നിന്ന് ഒരു കൈ വീശിയായിരുന്നു പ്രധാനമന്ത്രി യാത്ര നടത്തിയത് . തിരുവനന്തപുരത്തും മോദി സമാനമായി യാത്ര ചെയ്തിരുന്നുവെന്നതും ശ്രദ്ധജയമായ കാര്യമാണ്. സാധാരണ പ്രധാനമന്ത്രിയുടെ യാത്ര മുൻകൂട്ടി നിശ്ചയിക്കും.
അതിന് വിരുദ്ധമായാണ് ഇത്തവണ മോദിയുടെ കൊച്ചിയിലേയും തിരുവനന്തുപുരത്തേയും റോഡ് ഷോ നടന്നത് . കൊച്ചിയിൽ കാൽനടയായി യാത്ര ചെയ്ത മോദി തിരുവനന്തപുരത്ത് കാറിൽ നിന്ന് പ്രവർത്തകരുടെ അഭിവാദ്യം സ്വീകരിച്ചു. ബിജെപി അണികൾക്ക് അത് തീർത്തും ആവേശമായി. ശംഖുംമുഖത്ത് നാവികസേനയുടെ വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ മോദിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. റോഡ് ഷോ ആയാണ് മോദി മുന്നോട്ടു നീങ്ങിയത്. വാഹനത്തിന്റെ വാതിൽ തുറന്ന് എണീറ്റു നീന്നു പ്രവർത്തകരെ കൈ കൊണ്ട് അനുമോദിച്ചിരുന്നു ജനങ്ങൾ മോദിക്കു മേൽ പുഷ്പവൃഷ്ടി നടത്തിയിരുന്നു.
https://www.facebook.com/Malayalivartha






















