എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം; മാർച്ചിൽ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെന്ന വിവരം പുറത്ത്; മുൻ ജോയിന്‍റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെത്തിനെതിരായ പരാതിയിൽ അന്വേഷണം ശക്തമാക്കി

എ ഐ ക്യാമറ ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന വിവരം പുറത്ത് വന്നതിനു പിന്നാലെ വിവാദം ശക്തമായിരുന്നു. ഇപ്പോൾ ഇതാ ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. എ ഐ ക്യാമറ ഇടപാടില്‍ വിജിലൻസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നത് , സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ്. മാർച്ചിൽ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെന്ന വിവരം പുറത്ത് വന്നിരുന്നു . മുൻ ജോയിന്‍റ് ട്രാൻപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെത്തിനെതിരായ പരാതിയിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. പുത്തലത്തിനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്ലർക്കിനെതിരെയും ആറ് ആരോപണങ്ങൾ ശക്തമായിട്ടുണ്ട്. എഐ ക്യാമറകള്‍, ലാപടോപ്, വാഹനങ്ങള്‍ എന്നിവ വാങ്ങിയതില്‍ അഴിമിതിയുണ്ടെന്ന ആരോപണവും ശക്തമായിരുന്നു. ക്രമക്കേട് പരിശോധിക്കാൻ, മാര്‍ച്ച് മാസത്തില്‍ വിശദമായ അന്വഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി കൊടുത്തു.
ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എങ്ങിനെ എത്തി എന്നത് വലിയൊരു ചോദ്യമാണ്. ടെണ്ടര്‍ നടപടികളിലേക്ക് എങ്ങിനെ എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സിന് അന്വേഷിക്കേണ്ടുന്ന തരത്തിൽ കാര്യങ്ങൾ എത്തി നിൽക്കുകയാണ്. അതേ സമയം ടെണ്ടര്‍നടപടികളില്‍ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാജീവൻ പുത്തലത്ത് പ്രതികരിക്കുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്; ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്തെ വിവിധ റോഡുകളില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് നിരവധി സംശയങ്ങളും ദുരൂഹത.
https://www.facebook.com/Malayalivartha

























